Friday, July 12, 2013

mukavura

മുഖവുര

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
അല്ലാഹുവിന്‌ സർവ്വ സ്തുതിയും. അവൻ മനുഷ്യനെ സൃഷ്ടിച്ചു. അവനെ ഉൽക്കൃഷ്ട സൃഷ്ടിയാക്കുകയും, ഇതര സൃഷ്ടികൾക്കില്ലാത്ത അനേകം സവിശേഷതകൾ നൽകി അവനെ അനുഗ്രഹിക്കുകയും, അവന്റെ ഇരുലോക നൻമകൾക്ക്‌ വേണ്ട‍ുന്ന എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കനിഞ്ഞേകുകയും ചെയ്തിരിക്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അനുഗ്രഹമത്രെ വിശുദ്ധ ഖുർആൻ. അല്ലാഹുവിന്‌ സർവ്വസ്തുതിയും. നബി മുഹമ്മദ്‌ മുസ്തഫാ (സ) തിരുമേനിക്ക്‌ അവൻ ഖുർആൻ അവതരിപ്പിച്ചു. അത്‌ മുഖേന സജ്ജനങ്ങൾക്ക്‌ സവിശേഷവും ദുർജ്ജനങ്ങൾക്ക്‌ താക്കീതും നൽകുവാനായി തിരുമേനിയെ തന്റെ തിരുദൂതനാക്കി നിയോഗിച്ചു. പ്രസ്തുത കർത്തവ്യം അവിടുന്ന്‌ തികച്ചും നിറവേറ്റി. ദൗത്യം വേകുതുപോലെ നിർവ്വഹിച്ചു. സത്യമാർഗ്ഗം ലോകത്തിന്‌ തുറന്നുകാട്ടി. അസത്യമാർഗ്ഗങ്ങൾ ചൂണ്ട‍ിക്കാട്ടിക്കൊടുത്തു.

മനുഷ്യാരംഭം മുതൽ തുടർന്നു കൊണ്ട‍ിരുന്ന പ്രവാചകത്വത്തിന്റെയും, ദിവ്യദൗത്യത്തിന്റെയും ശൃംഖല നബി (സ) തിരുമേനിയോടുകൂടി അല്ലാഹു അവസാനിപ്പിച്ചിരിക്കുന്നു. ഇനി ഒരു പ്രവാചകന്റെ നിമയത്തിനോ ഒരു വേദഗ്രന്ഥത്തിന്റെ അവതരണത്തിനോ ആവശ്യം നേരിടാത്തവണ്ണം വിശുദ്ധ ഖുർആനെ ലോകാവാസാനംവരെ നിലനിർത്തുന്നതാണെന്ന്‌ അവൻ പ്രഖ്യാപിച്ചിരിക്കുന്നു. ആ അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി (സ) തിരുമേനിക്കും, അദ്ദേഹത്തിലും അദ്ദേഹം കൊണ്ട‍ുവന്ന ആ ദിവ്യ ഗ്രന്ഥത്തിലും സുദൃഢമായി വിശ്വസിക്കുകയും അദ്ദേഹത്തിന്റെ പ്രബോധന മാർഗ്ഗത്തിൽ സർവ്വാത്മനാ അദ്ദേഹത്തെ സഹായിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സഖാക്കളായ സഹാബികൾക്കും, വിശുദ്ധ ഖുർആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ അവരെ മാതൃകയായി സ്വീകരിച്ചുകൊണ്ട‍്‌ ജീവിതോദ്ദേശ്യം സഫലമാക്കിയ എല്ലാ സജ്ജനങ്ങൾക്കും അല്ലാഹുവിന്റെ അനുഗ്രഹവും, കാരുണ്യവും, ശാന്തിയും, സമാധാനവും സദാ വർഷിച്ചുകൊണ്ട‍ിരിക്കട്ടെ. ആമീൻ.

ഖുർആനെ സംബന്ധിച്ചിടത്തോളം അതിനൊരു ആമുഖമോ, പീഠികയോ ആവശ്യമില്ല. അത്‌ മനുഷ്യസാദ്ധ്യവുമല്ല. ഖുർആനെയും അതിലെ ഉളളടക്കങ്ങളെയും സംബന്ധിച്ചും, അതിന്റെ വ്യാഖ്യാനം, വിവരണം, പരിഭാഷ മുതലായവയെ സംബന്ധിച്ചും, നമ്മുടെ ഈ ഗ്രന്ഥത്തെ സംബന്ധിച്ചും അറിഞ്ഞിരിക്കേണ്ട‍ുന്ന ചില പ്രധാന വിഷയങ്ങൾ വായനക്കാരെ മുൻകൂട്ടി ഓർമ്മപ്പെടുത്തുക മാത്രമാണ്‌ ഈ മുഖവുരകൊണ്ട‍ുദ്ദേശ്യം. വാസ്തവത്തിൽ ഈ മുഖവുരയിലെ വിഷയങ്ങൾ മിക്കവാറും വെവ്വേറെ വിസ്തരിച്ച്‌ പ്രതിപാദിക്കപ്പെടേകുവയാകുന്നു. മിക്കതിലും പല മഹാൻമാരും പ്രത്യേകമായി ഗ്രന്ഥങ്ങൾ രചിച്ചിട്ടുമുണ്ട‍്‌. സ്ഥലകാല ദൈർഘ്യത്തെ ഭയന്ന്‌ വിശദീകരണത്തിന്‌ മുതിരാതിരിക്കുകയാണ്‌.

അല്ലാഹു നമുക്ക്‌ സത്യം ഗ്രഹിക്കുവാനുളള തൗഫീഖും മാർഗ്ഗദർശനവും നൽകട്ടെ! ഈ ഗ്രന്ഥത്തിൽ വന്നേക്കാവുന്ന അബദ്ധങ്ങൾ അവൻ മാപ്പ്‌ ചെയ്തുതരികയും, പൊതുജനങ്ങൾക്ക്‌ ഉപകാരപ്രദവും അവന്റെ സൽപ്രീതിക്ക്‌ കാരണവുമായ ഒരു സൽകർമ്മമായി ഇതിനെ അംഗീകരിക്കുകയും ചെയ്യട്ടെ! ആമീൻ!

Nirdeshangal

നിർദ്ദേശങ്ങൾ

വായനക്കാർക്ക്‌ ചില സൂചനാ നിർദ്ദേശങ്ങൾ
1. മുഖവുര വായിച്ചു ഗ്രഹിച്ചശേഷമായിരിക്കണം പരിഭാഷയും വ്യാഖ്യാനവും വായിക്കുവാൻ ആരംഭിക്കുന്നത്‌. വായന കൂടുതൽ പ്രയോജനകരമായിരിക്കുവാനും, വായനാ വേളയിൽ തോന്നിയേക്കാവുന്ന പല സംശയങ്ങൾക്കും സ്വയം മറുപടി കണ്ടെത്തുവാനും അത്‌ സഹായകരമായിരിക്കും.

2. ആയത്തുകളുടെ പരിഭാഷയിൽ (), [ ] എന്നിങ്ങിനെ രണ്ട‍ു തരം ബ്രാക്കറ്റുകൾ (വളയങ്ങൾ) കൊടുത്തു കാണാം. ആയത്തുകളിൽ അന്തർഭവിച്ചിട്ടുള്ളതോ, വാചകങ്ങളിൽ ലോപിച്ചുപോയതോ, ഉദ്ദേശ്യാർത്ഥം വ്യക്തമാക്കുന്നതോ ആയ വാക്കുകളായിരിക്കും അവയിൽ കാണുന്നത്‌. എന്നാൽ, അർദ്ധവൃത്തത്തിലുള്ള ആദ്യത്തെ വളയങ്ങളിലെ വാക്കുകൾ വാച്യാർത്ഥം പൂർത്തിയാക്കുന്നവയും, അർദ്ധ ചതുരത്തിലുള്ള രണ്ട‍ാമത്തെ വളയങ്ങളിലെ വാക്കുകൾ ഉദ്ദേശ്യം പൂർത്തിയാക്കുന്നവയുമായിരിക്കും. അതുകൊണ്ട‍ു ആദ്യത്തെ വിഭാഗം വാക്കുകൾ വായിക്കുമ്പോൾ, ബ്രാക്കറ്റുകൾ ഇല്ലാതിരുന്നാൽ എങ്ങിനെ വായിക്കാമോ അതേ രൂപത്തിലും, രകുണ്ടാമത്തെ വിഭാഗം വാക്കുകൾ വായിക്കുമ്പോൾ ബ്രാക്കറ്റിനു മുമ്പായി `അതായത്‌` എന്നോ `അഥവാ` എന്നോ ചേർത്തും വായിക്കാവുന്നതാണ്‌. ആയത്തുകളുടെ പരിഭാഷയിൽ മാത്രമാണ്‌ ഈ വ്യത്യാസമുള്ളത്‌. മറ്റുള്ള സ്ഥലങ്ങളിലെ ബ്രാക്കറ്റുകളെല്ലാം സാധാരണപോലെത്തന്നെ.

3. വ്യാഖ്യാന വിവരണങ്ങളിൽ ഇടക്കിടെ ഉദ്ധരിക്കുന്ന ആയത്തുകളുടെശേഷം അവയുടെ സൂറത്തുകളുടെ പേരും-അല്ലെങ്കിൽ നമ്പറും-ആയത്തിന്റെ നമ്പറും, ഹദീസുകളുടെ അവസാനത്തിൽ അവ ഉദ്ധരിച്ച മഹാൻമാരുടെ പേരുകളും കൊടുത്തിരിക്കും. സ്ഥലച്ചുരുക്കം ഓർത്തു ഈ ആവശ്യാർത്ഥം താഴെ കാണുന്ന സൂചനാക്ഷരങ്ങളായിരിക്കും മിക്കപ്പോഴും ഉപയോഗിച്ചിരിക്കുക:-

സൂ:/സൂറഃ = സൂറത്തു
അ. = അഹ്മദു
ബു. = ബുഖാരീ
മു. = മുസ്ലിം
ദാ. = അബൂദാവൂദ്‌
തി. = തിർമദീ
ജ. = ഇബ്നുമാജഃ
ഹാ. = ഹാകിം
ന. = നസാഈ
ബ. = ബൈഹഖീ
ത്വ. = ത്വബ്‌റാനീ
ص = الصحفة (പേജ്‌)
 ج = المجلد (വാള്യം)
متفق عليه  = ബുഖാരിയും മുസ്ലിമും
4. ഇടക്കിടെ പല അറബിനാമങ്ങളും വാക്കുകളും ഉപയോഗിക്കേണ്ട‍ുതുണ്ട‍ായിരിക്കും. അവ അവയുടെ സാക്ഷാൽ രൂപത്തിൽ തന്നെ വായനക്കാർ മനസ്സിലാക്കുന്നത്‌ ആവശ്യവുമായിരിക്കും. പക്ഷേ, അറബി അക്ഷരങ്ങളിൽ പകുതിയോളം മലയാള ലിപിയിൽ എഴുതുവാൻ സാദ്ധ്യമല്ലാത്തതുകൊണ്ട‍ു അത്തരം അക്ഷരങ്ങൾക്കു പകരം ശബ്ദത്തിൽ അവയോടു കൂടുതൽ യോജിപ്പു കാണുന്ന മലയാള അക്ഷരങ്ങൾ കൊടുത്തിരിക്കുകയാണ്‌. എന്നാലും അങ്ങിനെയുള്ള വാക്കുകൾ വായിക്കുമ്പോൾ മലയാള ലിപിയെ മാത്രം ആസ്പദമാക്കാതെ അവയുടെ സാക്ഷാൽ രൂപത്തിൽ തന്നെ ശരിക്കും ഉച്ചരിക്കുവാൻ ശ്രമിക്കേകുതാകുന്നു. എല്ലാവർക്കും സുപരിചിതമായതും സാക്ഷാൽ ഉച്ചാരണ രൂപം അറിയാവുന്നതുമായ വാക്കുകളിൽ ഈ നിഷ്കർഷ സ്വീകരിച്ചിട്ടില്ല താനും. പ്രസ്തുത അറബി അക്ഷരങ്ങളും പകരം സ്വീകരിച്ച മലയാള അക്ഷരങ്ങളും ഇവയാണ്‌:-

ث = ഥ
ح = ഹ
خ = ഖ
د = ദ
ز = സ
ص      = സ്വ
ض = ൾവ
ط = ത്വ
ظ = ള
ع = അ
غ = ഗ
ف = ഫ
ق = ഖ്വ
(ആകെ 13 അക്ഷരം)

5. നബി (സ) തിരുമേനിയുടെ പേരിനുശേഷം `സ്വലാത്തി`നെ
الصلوة -അനുഗ്രഹം നേരൽ)യും, പ്രവാചകൻമാരുടെ പേരുകൾക്കും, മലക്കുകളുടെ പേരുകൾക്കും ശേഷം `തസ്ലീമി`നെ
التسليم രക്ഷനേരൽ)യും, സഹാബികളുടെ പേരുകൾക്കു ശേഷം `തർൾവിയത്തി`നെ
الترضية -പൊരുത്തം നേരൽ)യും, മറ്റുള്ള മഹാൻമാരുടെ പേരുകൾക്കു ശേഷം `തറഹ്‌-ഹുമി`നെ
الترحم കാരുണ്യം നേരൽ)യും സൂചിപ്പിച്ചുകൊണ്ട‍ു സാധാരണ ഇസ്ലാമിക ഗ്രന്ഥങ്ങളിലെന്നപോലെ, ഇതിലും ഏതാനും സൂചനാക്ഷരങ്ങൾ കൊടുത്തു കാണാം. സാധാരണക്കാരായ വായനക്കാരെ ഉദ്ദേശിച്ച്‌ പ്രസ്തുത അക്ഷരങ്ങളും, അവയുടെ സാക്ഷാൽ രൂപങ്ങളും അർത്ഥങ്ങളും താഴെ കൊടുക്കുന്നു:-

(സൂചനാക്ഷരം ­­ സാക്ഷാൽ രൂപം = അർത്ഥം)
(1) ص സ. ­­ ﷺ  صلى الله عليه وسلم (സ്വല്ലല്ലാഹു അലൈഹിവസല്ലം) =  അല്ലാഹു അദ്ദേഹത്തിനു അനുഗ്രഹവും സമാധാന ശാന്തിയും നൽകട്ടെ.


(2)ع അ. ­­ عليه السلام (അലൈഹിസ്സലാം) = അദ്ദേഹത്തിന്‌ സമാധാനരക്ഷയുണ്ട‍ാവട്ടെ.

(3) رض റ .­­ رضي الله عنه (റൾവിയല്ലാഹു അൻഹു) = അല്ലാഹു അദ്ദേഹത്തെക്കുറിച്ചു തൃപ്തിപ്പെടട്ടെ.

(4) رح റ. ­­ رحمه الله (റഹിമഹുല്ലാഹു) = അല്ലാഹു അദ്ദേഹത്തിനു കരുണ ചെയ്യട്ടെ.

പേരുകൾ പുരുഷൻമാരുടേതും ഏകവചന രൂപത്തിലുള്ളതുമാകുമ്പോഴത്തെ രൂപങ്ങളാണിവ. സ്ത്രീകളുടേതാകുമ്പോൾ യഥാക്രമം
عليها (അലൈഹ) എന്നും, عنها (അൻഹാ) എന്നും, رحمها (റഹിമഹാ) എന്നും ഉപയോഗിക്കണം. പുരുഷ നാമമായാലും സ്ത്രീ നാമമായാലും രണ്ട‍ുപേർ ഒന്നിച്ചുവരുമ്പോൾ
ها (ഹാ)യുടെ സ്ഥാനത്തെല്ലാം هما (ഹുമാ) എന്നുമായിരിക്കണം. രണ്ട‍ിലധികം നാമങ്ങൾ ഒന്നിച്ചുവരുമ്പോൽ (പുരുഷ നാമങ്ങളിൽ) യഥാക്രമം
هم (ഹും) എന്നും (സ്ത്രീനാമങ്ങളിൽ) هن (ഹുന്ന) എന്നും ചേർക്കണം.

6. അച്ചടി സംബന്ധമായ ചില സാങ്കേതിക കാരണങ്ങളാൽ ഒറ്റ വാക്കുകൾക്ക്‌ `ഹർക്കത്തു` കൊടുക്കാൻ സാധിച്ചിട്ടില്ല. മുകളിൽ ഹർക്കത്തു സഹിതം ആയത്തു കാണാവുന്നതുകൊണ്ട‍്‌ വായനക്കു പ്രയാസം നേരിടുകയില്ല. ഓരോ വാക്കും ഖുർആനിൽ ഉപയോഗിച്ച അതേ രൂപത്തിൽ വായിച്ചുകൊണ്ട‍ു വാക്കർത്ഥങ്ങൾ മനഃപാഠമാക്കുവാൻ ശ്രമിക്കുന്നവർക്ക്‌ ഖുർആൻ വചനങ്ങളുടെ അർത്ഥവും ആശയവും സ്വയം തന്നെ ഏതാ​‍െണ്ട‍ാക്കെ മനസ്സിലാക്കുവാൻ കഴിയുന്നതാണ്‌. (ഇ.അ.) അതോടുകൂടി അറബിഭാഷയിൽ ഒരു പ്രാഥമീകജ്ഞാനവും ലഭിക്കുന്നതാണ്‌.

marhoom km moulavi sahibinte avatharika


അസ്സലാമു അലൈകും

മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വ്യാഖ്യാനം അഥവാ വിശൂദ്ധ ഖുർആൻ വിവരണം (തഫ്‌സീർ അൽഖുർആനിൽ കരീം) എന്ന ഗ്രന്ധത്തിന്റെ മലയാളം യൂനികോഡ് ഫോർമാറ്റ് ഇതാ ഇവിടെ പോസ്റ്റ് ചെയ്തു തുടങ്ങുന്നു ഇൻഷാ അല്ലാഹ്. ഈ റമദാനിൽ ഈ യജ്ഞം മുഴുമിപ്പിക്കാനാണ് തീരുമാനം. അല്ലാഹു അനുഗ്രഹിക്കട്ടെ. വായിക്കേണ്ടവർ സബ്സ്ക്രബ് ചെയ്യുക. തുടർ പോസ്റ്റുകൾ വായിച്ച്കൊണ്ടിരിക്കുക. ഈ സംരംഭത്തിൽ ടൈപ്പിംഗിലോ മറ്റോ എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ മാന്യവായനക്കാർ ചൂണ്ടിക്കാണിക്കുമെന്ന് പ്രത്യാശിക്കുന്നു. അവരോട് എന്നും നന്ദിയുള്ളവനായിരിക്കും. ഇതൊരു സാലിഹായ കർമ്മമായി അല്ലാഹു സ്വീകരിക്കുമാറാവട്ടെ... ആമീൻ.

ബിസ്മില്ലാഹി റഹ്മാനി റഹീം


മർഹൂം കെ. എം. മൗലവി സാഹിബിന്റെ 
അവതാരിക

മാന്യ സഹോദരങ്ങളെ!
ഏകദേശം നാലു കൊല്ലം മുമ്പ്‌ ഒരു ദിവസം, ജനാബ്‌ കെ. പി. മുഹമ്മദ്‌ സാഹിബിന്റെ ഒരു കത്ത്‌ എനിക്ക്‌ കിട്ടുകയുണ്ട‍ായി. പരിശുദ്ധ ഖുർആന്റെ ഒരു തഫ്സീർ മലയാളത്തിൽ പ്രസിദ്ധീകരിക്കുവാനുള്ള ആഗ്രഹവും, അതിന്റെ സാമ്പത്തികവശമല്ലാത്ത മറ്റു കാര്യങ്ങളിൽ വേണ്ട‍ുന്ന സഹായസഹകരണങ്ങൾ ചെയ്തുതരണമെന്നുള്ള അഭ്യർത്ഥനയുമായിരുന്നു കത്തിൽ അടങ്ങിയിരുന്നത്‌. അതനുസരിച്ച്‌ ഞാനും മറ്റു ചില സ്നേഹിതൻമാരും കൂടി അദ്ദേഹവുമായിക്കണ്ട‍്‌ ഈ വിഷയത്തിൽ ആലോചന നടത്തി. പലരിൽനിന്നുമായി, ഖുർആന്റെ ആദ്യത്തെ 15 ജുസ്ഉ​‍്‌വരെയുള്ള തഫ്സീർ മലയാളത്തിൽ അതിനു മുമ്പ്‌ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതുകൊണ്ട‍്‌ ബാക്കിയുള്ള ഒടുവിലത്തെ 15 ജുസുഇന്റെ തഫ്സീർ ആദ്യം തയ്യാറാക്കാമെന്നും, ജനാബുമാർ  പി. കെ. മൂസ്സാമൗലവി, എ. അലവി മൗലവി, മുഹമ്മദ്‌ അമാനി മൗലവി എന്നീ മൂന്നു സ്നേഹിതൻമാരും കൂടി ആ കൃത്യം നിർവ്വഹിത്താമെന്നും തീരുമാനം ചെയ്തു.

അല്ലാഹുവിന്റെ സഹായം കൊണ്ട‍്‌ ഒടുവിലത്തെ പതിനഞ്ചു ജുസുഇന്റെ തഫ്സീർ എഴുതി പൂർത്തിയായിരിക്കുന്നു. അതിന്റെ ആദ്യത്തെ വാള്യം ഇപ്പോൾ പ്രസിദ്ധീകരണത്തിന്‌ തയ്യാറായിരിക്കുകയാണ്‌. ബാക്കിയുള്ള മേലേ പതിനഞ്ചു ജുസുഉം പൂർത്തിയാക്കുവാനും, എല്ലാ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും അല്ലാഹു തൗഫീഖ്‌ നൽകട്ടെ! ആമീൻ!

ഈ ഗ്രന്ഥം എഴുതി വന്നത്‌ മേൽപറഞ്ഞ മൂന്നു സ്നേഹിതൻമാരാണെങ്കിലും, ഇതിന്റെ പ്രവർത്തനങ്ങളിൽ പല നിലക്കും ഞാനും ബന്ധപ്പെട്ടുകൊണ്ട‍ിരിക്കുന്നതിനാൽ, ഈ പരിഭാഷയും, ഇതിലെ വ്യാഖ്യാനങ്ങളുമെല്ലാം `സലഫീ`ങ്ങളുടെ മാതൃകയനുസരിച്ചുകൊണ്ട‍ുള്ളതാണെന്ന്‌ എനിക്ക്‌ തീർച്ചയായും പറയുവാൻ കഴിയുന്നതാണ്‌. പൗരാണിക മഹാൻമാരുടെ മാതൃക പിൻപറ്റുന്നതിലാണ്‌ നമ്മുടെ എല്ലാ നൻമയും സ്ഥിതി ചെയ്യുന്നത്‌. പിൻകാലക്കാരുടെ പുത്തൻ നിർമ്മാണങ്ങളിലാണ്‌ എല്ലാ തിൻമയും നിലകൊള്ളുന്നത്‌.


ഇതിന്റെ മുഖവുരയിൽ നിന്നുതന്നെ, ഈ ഗ്രന്ഥത്തിന്റെ സ്വഭാവത്തെപ്പറ്റി വായനക്കാർക്ക്‌ നല്ലപോലെ അറിയുവാൻ കഴിയുന്നതുകൊണ്ട‍്‌ അതിനെക്കുറിച്ച്‌ ഇവിടെ കൂടുതലൊന്നും പറയുവാൻ ഞാൻ പ്രത്യേകം അപേക്ഷിച്ചുകൊള്ളുന്നു.

ഇതിന്റെ പ്രസാധകൻമാരും, എന്റെ മാന്യ സ്നേഹിതൻമാരുടമായ ജനാബ്‌ കെ. പി. മുഹമ്മദ്‌ സാഹിബിന്റെയും, അദ്ദേഹത്തിന്റെ അനുജൻ ജ: കെ. പി. മൊയ്തീൻകുട്ടി സാഹാബിന്റെയും ഈ മഹത്തായ സേവനം അല്ലാഹു സ്വീകരിക്കട്ടെ! ഇതിന്റെ ബാക്കി ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു പൂർത്തിയാക്കുവാനും, ഇതുപോലെയുള്ള മഹൽസേവനങ്ങൾ എപ്പോഴും ചെയ്തുകൊണ്ട‍ിരിക്കുവാനും അവർക്കു തൗഫീഖ്‌ നൽകുകയും ചെയ്യട്ടെ! ഇതിന്റെ പരിഭാഷകൻമാരായ സ്നേഹിതൻമാർക്കും. നമുക്കെല്ലാവർക്കും അല്ലാഹു സദാ ഹിദായത്തും, തൗഫീഖും നൽകട്ടെ! ആമീൻ.
തിരൂരങ്ങാടി.                           എന്ന്‌,
                                       കെ. എം. മൗലവി
(6-6-1964)