Monday, October 7, 2013

Chapter 2 Surat Al-Baqarah 13-16

وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ ۗ أَلَا إِنَّهُمْ هُمُ السُّفَهَاءُ وَلَـٰكِن لَّا يَعْلَمُونَ ﴿١٣ وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَىٰ شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ ﴿١٤ اللَّـهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ ﴿١٥أُولَـٰئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَىٰ فَمَا رَبِحَت تِّجَارَتُهُمْ وَمَا كَانُوا مُهْتَدِينَ ﴿١٦
അമാനി മൗലവി
13 ''മനുഷ്യര്‍ വിശ്വസിച്ചതുപോലെ വിശ്വസിക്കുവിന്‍'' എന്ന് അവരോട് പറയപ്പെട്ടാല്‍,- അവര്‍ പറയും: ''ഭോഷന്‍മാര്‍ വിശ്വസിച്ചതുപോലെ ഞങ്ങള്‍ വിശ്വസിക്കുകയോ!'' അല്ലാ (-അറിയുക)! നിശ്ചയമായും, അവര്‍ തന്നെയാണ് ഭോഷന്‍മാര്‍. എങ്കിലും, അവര്‍ക്ക് അറിഞ്ഞുകൂടാ.

14 വിശ്വസിച്ചവരെ അവര്‍ കണ്ടുമുട്ടിയാല്‍ അവര്‍ പറയും: ''ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു'' എന്ന്. അവര്‍ തങ്ങളുടെ പിശാചുക്കളിലേക്ക് (ചെന്ന്) തനിച്ചായാല്‍ അവര്‍ പറയുകയും ചെയ്യും : ''ഞങ്ങള്‍ നിങ്ങളുടെ കൂടെ(ത്തന്നെ)യാണ്; ഞങ്ങള്‍ (അവരെ) പരിഹസിക്കുന്നവര്‍ മാത്രമാകുന്നു.''

15 അല്ലാഹു അവരെ പരിഹസിക്കുന്നു; അവരുടെ അതിര് കവിച്ചലില്‍ (അന്തംവിട്ട്) അലഞ്ഞ് നടക്കുമാറ് അവരെ അയച്ചു വിടുകയും ചെയ്യുന്നു.

16 അക്കൂട്ടര്‍, സന്മാര്‍ഗത്തിനു(പകരം) ദുര്‍മാര്‍ഗ്ഗം (വിലക്കു) വാങ്ങിയിട്ടുള്ളവരത്രെ.  എന്നാല്‍, അവരുടെ  കച്ചവടം ലാഭകരമായില്ല;  അവര്‍ (ഉദ്ദിഷ്ട) മാര്‍ഗ്ഗം പ്രാപിച്ചവരായതുമില്ല.
അബ്ദുൽ ഹമീദ് & പറപ്പൂർ
മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല. (13)വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോള്‍ അവരോട് പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ (മറ്റവരെ) കളിയാക്കുക മാത്രമായിരുന്നു. (14) എന്നാല്‍ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില്‍ വിഹരിക്കുവാന്‍ അവരെ അയച്ചുവിട്ടിരിക്കുകയുമാകുന്നു. (15) സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല. (16)

ങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടുണ്ടെന്നും മുസ്‌ലിംകളാണെന്നുമൊക്കെ നിങ്ങള്‍ പറയുന്നുണ്ടല്ലോ, നിങ്ങളുടെ പ്രവര്‍ത്തനങ്ങളും നടപടിയുമാണെങ്കില്‍ അതിനു കടക വിരുദ്ധവുമാണ്. നിങ്ങള്‍ പറയുന്നത് നേരാണെങ്കില്‍ ഈ നിലമാറ്റി യഥാര്‍ത്ഥ സത്യവിശ്വാസികള്‍ വിശ്വസിച്ചതുപോലെയുള്ള വിശ്വാസം നിങ്ങള്‍ സ്വീകരിക്കേണ്ടതാണ് എന്നൊക്കെയാണ്
امنو كما امن الناس (മനുഷ്യര്‍ വിശ്വസിച്ചതുപോലെ വിശ്വസിക്കുവിന്‍) എന്നു പറഞ്ഞതിന്റെ താല്‍പര്യം. ഇവിടെ 'മനുഷ്യര്‍' എന്ന് പറഞ്ഞത് നബി(സ) യില്‍ വിശ്വസിച്ചുകഴിഞ്ഞ സത്യവിശ്വാസികളെപ്പറ്റിയാണെന്ന് വ്യക്തമാണ്. അവരെപ്പറ്റി 'മനുഷ്യര്‍' എന്ന് പറഞ്ഞതില്‍ അവരാണ് യഥാര്‍ത്ഥ മനുഷ്യര്‍-അവരെപ്പോലെ നിങ്ങളും മനുഷ്യത്വഗുണമുള്ളവരാകേണ്ടതാണ്-നിങ്ങളുടെ ഈ നിലപാട് മനുഷ്യത്വത്തിന് യോജിച്ചതല്ല എന്നൊക്കെ ചില സൂചനകള്‍ അടങ്ങിയിരിക്കുന്നത് കാണാം.
الله اعلم നബി (സ)യും ഉള്‍പ്പെടുന്ന അതേ സത്യവിശ്വാസികളെപ്പറ്റിതന്നെയാണ് കപട വിശ്വാസികള്‍ ഭോഷന്‍മാര്‍ എന്ന് വിശേഷിപ്പിച്ചതും. അവരൊക്കെ തനി ഭോഷന്‍മാരായതുകൊണ്ടാണ് അത്രത്തോളം ആ വിശ്വാസത്തില്‍ ലയിക്കുവാന്‍ കാരണം, ഞങ്ങള്‍ അതിനുമാത്രം അധ:പതിച്ചിട്ടില്ല, അവരെപ്പോലെയുള്ള വിശ്വാസം സ്വീകരിക്കുവാന്‍ ഞങ്ങളെ കിട്ടുകയില്ല എന്നൊക്കെയാണ് മറുപടിയില്‍ അവര്‍ വ്യംഗ്യമായി സൂചിപ്പിക്കുന്നത്. വാസ്തവം നേരെമറിച്ചാണുള്ളത്. യഥാര്‍ത്ഥ ഭോഷന്‍മാര്‍ അവരല്ലാതെ മറ്റാരുമല്ല, പക്ഷേ, അത് മനസ്സിലാക്കുവാനുള്ള തമേടവും വിവേകവും അവര്‍ക്കില്ല എന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു.

ഇരു മുഖന്മാരാണല്ലോ കപടവിശ്വാസികള്‍. സത്യവിശ്വാസികളുടെ അടുക്കല്‍ വരുമ്പോള്‍ തങ്ങളും സത്യവിശ്വാസികളെന്നോണം അഭിനയിക്കും. മുസ്‌ലിംകളെ തൃപ്തിപ്പെടുത്തലും 'ഗനീമത്തു' (യുദ്ധത്തില്‍ ലഭിച്ചേക്കുന്ന സ്വത്തു)കള്‍ മുതലായവയില്‍ പങ്കുലഭിക്കലുമാണവരുടെ ലക്ഷ്യം. അവിടംവിട്ടു തങ്ങളുടെ യഥാര്‍ത്ഥ കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും അടുക്കല്‍ ചെല്ലുമ്പോള്‍ ഉള്ളിലിരിപ്പ് അവരോട് തുറന്നു പറയുകയും ചെയ്യും. ഞങ്ങള്‍ മുസ്‌ലിംകളുമായി പെരുമാറുന്നതുകണ്ട് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ടതില്ല. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പക്ഷക്കാര്‍ തന്നെയാകുന്നു. പരിഹാസത്തിനുവേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ സമീപിക്കുന്നത്. നിങ്ങളുടെ നന്‍മയാണ് ഞങ്ങളുടെ ലക്ഷ്യം എന്നൊക്കെ. ഇതിനെപ്പററിയാണ് 14-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. അവരുടെ ഈ പരിഹാസത്തെ അല്ലാഹു വെറുതെ വിടുവാന്‍ പോകുന്നില്ല എന്ന് 145-ാം വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇഹത്തിലും പരത്തിലും അല്ലാഹു അവരെ പരിഹസിക്കുകയും നിന്ദിക്കുകയും തന്നെ ചെയ്യും; തല്‍ക്കാലം അവരുടെ ഇഷ്ടംപോലെ മതിമറന്നു നടക്കട്ടെ എന്നുവെച്ച് അവരെ അയച്ചുവിടുകയാണ് ചെയ്യുന്നത്. പെട്ടെന്ന് നടപടി എടുക്കുന്നില്ല. അല്ലാഹുവിന്റെ പിടിയില്‍ ഒതുങ്ങാതെ രക്ഷപ്പെടുവാന്‍ അവര്‍ക്കു കഴിയുകയില്ല.

شياطينهم (അവരുടെ പിശാചുക്കള്‍) എന്നുപറഞ്ഞത് ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുക്കളായ യഹൂദികളിലും, ശിര്‍ക്കിന്റെ നേതാക്കളിലുമുള്ള അവരുടെ സുഹൃത്തുക്കളും വേഴ്ചക്കാരുമാകുന്നു.
الله يستهزئ بهم (അല്ലാഹു അവരെ പരിഹസിക്കും) എന്നു പറഞ്ഞതിന്റെ താത്പര്യം അവരുടെ പരിഹാസപ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷാ നടപടി എടുക്കുമെന്നത്രെ.
وجزاء سيئة سيئة مثلها (ഒരു തിന്‍മയുടെ പ്രതിഫലം അതുപോലെയുള്ള ഒരു തിന്‍മയാകുന്നു. (42:40) കുറ്റത്തിനനുസരിച്ചായിരിക്കും അതിന്റെ പേരിലുള്ള ശിക്ഷാനടപടി എന്നു സാരം.

കയ്‌വശമുള്ള ഒരു വസ്തുവിന് പകരം മറ്റൊരു വസ്തു സ്വീകരിക്കുന്നതിനാണ് വിലക്കു വാങ്ങുക എന്നും, കച്ചവടം നടത്തുക എന്നു പറയുന്നത്. ഇങ്ങോട്ടു പകരം ലഭിക്കുന്ന വസ്തു അങ്ങോട്ടു കൊടുക്കുന്നതിനെക്കാള്‍ ലാഭകരമോ പ്രയോജനകരമോ ആണെന്ന് കാണുമ്പോഴാണ് ക്രയവിക്രയം സ്വാഭാവികമായി ഉണ്ടാകാറുള്ളത്. ചുരുങ്ങിയപക്ഷം അങ്ങോട്ടുകൊടുത്തതും ഇങ്ങോട്ടു ലഭിച്ചതും സമവില കണക്കാക്കപ്പെടുന്നതെങ്കിലുമായിരിക്കണം. അല്ലാത്തപക്ഷം ആ കച്ചവടം നഷ്ടകരമായിത്തീരുന്നു. മുനാഫിഖുകളെ സംബന്ധിച്ചിടത്തോളം അവരുടെ കച്ചവടം ലാഭകരമായില്ലെന്ന് മാത്രമല്ല, ഇറക്കിയ മൂലധനം രക്ഷപ്പെട്ടുകിട്ടുകപോലുമുണ്ടായില്ല. അതും നഷ്ടപ്പെടുകയാണുണ്ടായത് ഖത്താദ : (റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടത് പോലെ, സന്‍മാര്‍ഗ്ഗത്തില്‍ നിന്ന് ദുര്‍മാര്‍ഗ്ഗത്തിലേക്കും, യോജിപ്പില്‍നിന്ന് ഭിന്നിപ്പിലേക്കും, അഭയത്തില്‍ നിന്ന് ഭയത്തിലേക്കും, സദാചാരത്തില്‍ നിന്ന് ദുരാചാരത്തിലേക്കും വഴുതിപ്പോകുകയാണവര്‍ ചെയ്തത്.

നല്ലതും ചീത്തയും തിരിച്ചറിയുവാനും അന്വേഷിക്കുവാനുമുള്ള ബുദ്ധിയും ചിന്താശക്തിയും അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്. അല്ലാഹു അവര്‍ക്ക് റസൂലിനെ അയച്ചുകൊടുക്കുകയും ചെയ്തു. അദ്ദേഹം മുഖാമുഖമായി അവരെ സത്യത്തിലേക്ക് ക്ഷണിച്ചു. ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും വിവരിച്ചുകൊണ്ടുള്ള ഒരു വേദഗ്രന്ഥം അവരുടെ മുമ്പില്‍ തുറന്നുവെക്കുകയും ചെയ്തു. മനസ്സിലിരിപ്പ് എന്തുതന്നെയായിരുന്നാലും അതില്‍ തങ്ങള്‍ക്കുള്ള വിശ്വാസം വാഗ്മൂലം അവര്‍ രേഖപ്പെടുത്തുകയും, സന്ദര്‍ഭം വരുമ്പോള്‍ അതാവര്‍ത്തിച്ചും അഭിനയിച്ചും കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങിനെ സന്മാര്‍ഗ്ഗമാകുന്ന മൂലധനം അവര്‍ക്കു കൈവന്നു. അതവര്‍ ഉപയോഗപ്പെടുത്തുകയോ വളര്‍ത്തുകയോ അല്ല-അതിനെ പുറംതള്ളുകയും പകരം കല്‍പ്പിച്ചുകൂട്ടി ദുര്‍മാര്‍ഗ്ഗം ഏറ്റെടുക്കുകയുമാണ്-ചെയ്തത്, ഇതാണവര്‍ ചെയ്ത കച്ചവടം. സന്‍മാര്‍ഗ്ഗം എന്തെന്നറിയാതെ, അല്ലെങ്കില്‍ അത് പ്രാപിക്കുവാന്‍ അവസരം കിട്ടാതെ ദുര്‍മാര്‍ഗ്ഗത്തില്‍ പതിച്ചവരാണവര്‍. കൈവന്നശേഷം അത് വലിച്ചെറിയുകയാണവര്‍ ചെയ്തത്. സന്‍മാര്‍ഗ്ഗം നിശ്ശേഷം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, അവരുടെ ഉദ്ദേശ്യങ്ങളൊന്നും നിറവേറിയതുമില്ല.

Chapter 2 Surat Al-Baqarah 11-12

 وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ ﴿١١ أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ ﴿١٢
അമാനി മൗലവി
11 അവരോട്, ''നിങ്ങള്‍ ഭൂമിയില്‍ [നാട്ടില്‍]നാശമുണ്ടാക്കരുത് '' എന്നു പറയപ്പെട്ടാല്‍ - അവര്‍ പറയും : ''നിശ്ചയമായും,ഞങ്ങള്‍ നന്മയുണ്ടാക്കുന്നവര്‍ മാത്രമാകുന്നു.'' എന്ന്
12 അല്ലാ (-അറിഞ്ഞേക്കുക)! നിശ്ചയമായും, അവര്‍ തന്നെയാണ് നാശമുണ്ടാക്കുന്നവര്‍. എങ്കിലും അവര്‍ അറിയുന്നില്ല.
അബ്ദുൽ ഹമീദ് & പറപ്പൂർ
നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. (11) എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല. (12) 

സത്യനിഷേധം, സത്യവിശ്വാസികളെ കബളിപ്പിക്കല്‍, ജന്മദ്ധ്യെ ആശയക്കുഴപ്പം സൃഷ്ടിക്കല്‍, വാക്കിനെതിരായ പ്രവര്‍ത്തനം, ഇസ്‌ലാമിന്റെ ശത്രുക്കളുമായുള്ള രഹസ്യബന്ധങ്ങള്‍ എന്നിങ്ങനെ പലതരത്തിലുള്ള അവരുടെ ചെയ്തികളെ ഉദ്ദേശിച്ചാണ് നാട്ടില്‍ നാശമുണ്ടാക്കരുതെന്ന് അവരോട് പറയുന്നത്. നാട്ടില്‍ രക്തച്ചൊരിച്ചിലും ജീവനാശവും, അസമാധാനവും ഉണ്ടാക്കുന്നതാണല്ലോ ഇതെല്ലാം. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പറഞ്ഞാല്‍ അത് സ്വീകരിക്കുവാനോ, അനുകൂലമായ മറുപടിപോലും പറയുവാനോ ആ കപടന്‍മാര്‍ തയ്യാറില്ലെന്നു മാത്രമല്ല, തങ്ങള്‍ ചെയ്യുന്നതെല്ലാം നാട്ടിനു നന്മയും ആവശ്യവുമാണെന്ന് അവകാശപ്പെടുകയായിരിക്കും അവര്‍ ചെയ്യുക. ശത്രുവിഭാഗവുമായുള്ള കൂട്ടുകെട്ട് കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നത് മുസ്‌ലിംകള്‍ക്കും അവര്‍ക്കുമിടയില്‍ രഞ്ജിപ്പും യോജിപ്പും ഉണ്ടാക്കുകയാണ് എന്നും മറ്റും തങ്ങളുടെ ചെയ്തികളെ അവര്‍ ന്യായീകരിക്കുകയും ചെയ്യും. ഇതെല്ലാം തനി പൊയ്‌വാക്കുകളാണ്; നാശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്; ഇരുമുഖികളായ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥത്തില്‍ നാട്ടില്‍ നാശവും കുഴപ്പവും ഉണ്ടാക്കിത്തീര്‍ക്കുക; ഇതൊന്നും ഗ്രഹിക്കുവാനുള്ള തമേടമോ, നന്‍മയും നാശവും തിരിച്ചറിയുവാനുള്ള വിവേകമോ അവര്‍ക്കില്ല എന്നൊക്കെയാണ് ഇവരുടെ മറുപടിയെക്കുറിച്ച് അല്ലാഹു പറഞ്ഞതിന്റെ സാരം.

ഇവിടെയും, മറ്റു പല സ്ഥലങ്ങളിലും കപടവിശ്വാസികളുടേതായി അല്ലാഹു പ്രസ്താവിച്ച ലക്ഷണങ്ങളും സ്വഭാവങ്ങളും മുഴവനുമോ ഏതാനുമോ ഒത്തിണങ്ങിയ മുസ്‌ലിം നാമധാരികളുടെ എണ്ണം കാലം ചെല്ലുംതോറും-ഇക്കാലത്ത് വിശേഷിച്ചും- പെരുകിക്കൊണ്ടിരിക്കയാണ്. മുസ്‌ലിം കുടുംബത്തിലും സമുദായത്തിലും പിറന്ന് വളര്‍ന്നവരാകകൊണ്ട് തങ്ങള്‍ മുസ്‌ലിംകളല്ലെന്ന് തുറന്നുപറയുവാന്‍ അവര്‍ക്ക് മടിയോ ധൈര്യക്കുറവോ ഉണ്ടായിരിക്കും. വേണമെങ്കില്‍, തങ്ങള്‍ മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയും ഗുണകാംക്ഷികളും സമുദായോദ്ധാരകന്‍മാരുമാണെന്ന് നടിക്കുകയും ചെയ്യും. ഇസ്‌ലാമിനെ തുരങ്കം വെക്കുന്ന നിരീശ്വര നിര്‍മിത യുക്തിവാദങ്ങളും, ഭൗതിക താല്‍പര്യങ്ങളുമായിരിക്കും അവരുടെ യഥാര്‍ത്ഥ കൈമുതല്‍ . മുസ്‌ലിം ബഹുജനങ്ങളില്‍നിന്നും അവരറിയാതെ അവരുടെ വിശ്വാസവും മതഭക്തിയും നശിപ്പിച്ചുകൊണ്ട് പുരോഗമനത്തിന്റെപേരില്‍ കാലത്തിനൊത്ത കോലം കെട്ടിക്കുകയായിരിക്കും അവരുടെ ലക്ഷ്യം. സത്യവിശ്വാസികള്‍ ഇത്തരക്കാരെ ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുക്കളെക്കാള്‍ സൂക്ഷിച്ചിരിക്കേണ്ടതാകുന്നു.والله المستعان

Wednesday, August 21, 2013

Chapter 2 Surat Al-Baqarah 8-10

وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّـهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ ﴿٨
8 മനുഷ്യരിലുണ്ട‍്‌ ചിലർ: അവർ പറയും: “ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു” എന്ന്‌. അവർ (വാസ്തവത്തിൽ) സത്യ വിശ്വാസികളല്ലതാനും.
يُخَادِعُونَ اللَّـهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنفُسَهُمْ وَمَا يَشْعُرُونَ ﴿٩ 
9 അവർ അല്ലാഹുവിനോടും, വിശ്വസിച്ചവരോടും വഞ്ചന പ്രവർത്തിച്ചുകൊണ്ട​‍ിരിക്കുന്നു. (വാസ്തവത്തിൽ) അവർ തങ്ങളെത്തന്നെയല്ലാതെ വഞ്ചിക്കുന്നില്ലതാനും. അവർ (അത്‌) അറിയുന്നുമില്ല.
فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّـهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ ﴿١٠
10 അവരുടെ ഹൃദയങ്ങളിലുണ്ട‍്‌ ഒരു (തരം) രോഗം; എന്നിട്ട്‌ അല്ലാഹു അവർക്ക്‌ രോഗം വർദ്ധിപ്പിച്ചിരിക്കുകയാണ്‌. അവർക്ക്‌ വേദനയേറിയ ശിക്ഷയുമുണ്ട‍്‌; അവർ വ്യാജം പറഞ്ഞുകൊണ്ട‍ിരിക്കുന്നത്‌ നിമിത്തം.
വിഭാഗം-2

വാക്കും പ്രവർത്തിയും തമ്മിലും, രഹസ്യവും പരസ്യവും തമ്മിലും പൊരുത്തക്കേടുണ്ടാകുന്നതാണ്‌ കാപട്യം
نفاق വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ഉണ്ടാവാം കാപട്യം. വിശ്വാസത്തിലെ കാപട്യമാണ്‌ ഏറ്റവും ഗൗരവപ്പെട്ടത്‌. എല്ലാ തരം കാപട്യങ്ങളെക്കുറിച്ചും ഓരോ സന്ദർഭത്തിലായി ഖുർആനിൽ അല്ലാഹു പരാമർശിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസത്തിൽ തന്നെ മുഴുത്ത കാപട്യം വെച്ച്‌ പുലർത്തിക്കൊണ്ടിരുന്ന- ഉള്ളിൽ കുഫ്‌റും പുറമെ ഇസ്ലാമിക വേഷവും സ്വീകരിച്ചിരുന്ന- കപട വിശ്വാസികളെക്കുറിച്ചാണ്‌ ഈ സൂക്തങ്ങളിൽ പ്രസ്താവിക്കുന്നത്‌.

മദനീ സൂറത്തുകളിലാണ്‌ മുനാഫിഖുകളെപ്പറ്റി പരാമർശ്ശങ്ങളുള്ളത്‌. മക്കായിൽ മുനാഫിഖുകൾ ഇല്ലായിരുന്നു. നേരെമറിച്ച്‌ യഥാർത്ഥത്തിൽ സത്യവിശ്വാസം സ്വീകരിക്കുകയും, അതോടുകൂടി ദൗർബല്യം കാരണം അതു മൂടിവെച്ചുകൊണ്ട് ബാഹ്യത്തിൽ അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യാൻ നിർബന്ധിതരായ ചിലരാണ്‌ മക്കായിൽ ഉണ്ടായിരുന്നത്‌. കാരണം, അവിടെ പ്രതാപവും ശക്തിയും മുശ്‌രിക്കുകൾക്കായിരുന്നല്ലോ. നബി (സ) മദീനായിൽ വന്നപ്പോൾ ഔസ്‌, ഖസ്‌റജ്‌ എന്നീ രണ്ടു ഗോത്രക്കാരായിരുന്നു അവിടുത്തെ അറബികൾ. മുമ്പ്‌ അവരും മക്കാ മുശ്‌രിക്കുകളെപ്പോലെ വിഗ്രഹാരാധകൻമാരായിരുന്നുവെങ്കിലും നബി (സ)യും സഹാബികളും അവിടെ എത്തും മുമ്പു തന്നെ അവർക്കിടയിൽ ഇസ്ലാമിനു പ്രചാരം സിദ്ധിച്ചു തുടങ്ങിയിരുന്നു. തിരുമേനിയുടെ വരവോടുകൂടി അത്‌ കൂടുതൽ വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. മദീനാ പരിസരങ്ങളിലുണ്ടായിരുന്ന മറ്റൊരു കൂട്ടർ യഹൂദികളായിരുന്നു. അവരുടെ യഹൂദ പാരമ്പര്യമനുസരിച്ചു പോരുന്നവരായിരുന്നു അവർ. യഹൂദികൾ മൂന്നു ഗോത്രക്കാരായിരുന്നു ബനൂ ഖൈനുഖാഉ​‍്‌, ബനൂ നൾവീർ, ബനൂഖുറൈള:
قينقاع, قريظاة, نظير ആദ്യത്തെ ഗോത്രവും ഖസ്‌റജും തമ്മിലും, അവസാനത്തെ രണ്ടു ഗോത്രവും ഔസും തമ്മിലും സഖ്യത്തിലായിരുന്നു. അറബികളിൽനിന്നു ധാരാളം ആളുകൾ ഇസ്ലാമിനെ അംഗീകരിച്ചുവെങ്കിലും യഹൂദികളിൽ നിന്ന്‌ അബ്ദുല്ലാഹിബ്നു സലാമും (റ) വളരെ ചുരുക്കം പേരും മാത്രമേ ഇസ്ലാമിൽ വന്നിട്ടുള്ളു. ഇക്കാലത്ത്‌ മദീനായിൽ മുനാഫിഖുകളുണ്ടായിരുന്നില്ല. ഭയപ്പെടത്തക്ക ഒരു ശക്തി അന്നു മുസ്ലിംകൾക്കു ലഭിച്ചുകഴിഞ്ഞിരുന്നില്ല. അതുകൊണ്ട് കപടവേഷത്തിന്റെ ആവശ്യം ഇല്ലായിരുന്നു. നബി (സ) യാകട്ടെ, യഹൂദരുമായും, പരിസരപ്രദേശങ്ങളിലുള്ള പല അറബി ഗോത്രങ്ങളുമായും സഖ്യ ഉടമ്പടി നടത്തുകയും ചെയ്തിരുന്നു.

ഖസ്‌റജ്‌ ഗോത്രക്കാരനാണെങ്കിലും ഔസിലും ഖസ്‌റജിലും പൊതു നേതൃത്വം കൈവന്ന ഒരു നേതാവായിരുന്നു അബ്ദുല്ലാഹിബ്നു ഉബയ്യിബ്നു സുലൂൽ. അബ്ദുല്ലായെ എല്ലാവരുടെയും രാജാവായി വാഴിക്കുവാൻ ആലോചന നടന്നു വരികയായിരുന്നു. അക്കാലത്താണ്‌ ഇസ്ലാമിനു മേൽ പ്രസ്താവിച്ച പ്രകാരമുള്ള സ്വാധീനം ഉണ്ടായിത്തീർന്നത്‌. പലരും ഇസ്ലാമിലേക്കു ആകർഷിക്കപ്പെട്ടതോടെ ആ ആലോചന മുന്നോട്ടു പോകാതായി. നേതൃത്വമോഹിയായ അബ്ദുല്ലാഹിബ്നു ഉബയ്യിനു ഇതുമൂലം ഇസ്ലാമിനോടും മുസ്ലിംകളോടും വെറുപ്പുളവായി. സുപ്രസിദ്ധമായ ബ്ദർ യുദ്ധം കഴിഞ്ഞതോടെ മുസ്ലിംകളുടെ യശ്ശസും പ്രതാപവും ശക്തിപ്പെട്ടുവല്ലോ. ഇസ്ലാമിന്റെ ശക്തി പൂർവ്വാധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നത്‌ കണ്ടപ്പോൾ, അവനും അവന്റെ സിൽബന്ധികളും അനുഭാവികളും പ്രത്യക്ഷത്തിൽ ഇസ്ലാമിനെ അംഗീകരിച്ച്‌ മുസ്ലീംകളായി അഭിനയിച്ചു. വേദക്കാരിൽപ്പെട്ട ചിലരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവിടം മുതൽക്കാണ്‌ `മുനാഫിഖു`കളുടെ തുടക്കം. ക്രമേണ മദീനായിലും, ചുററുപ്രദേശങ്ങളിലുള്ള `അഅ​‍്‌റാബി` (മരുഭൂവാസി) കൾക്കിടയിലും ഇവരുടെ എണ്ണം വർദ്ധിച്ചു. മക്കയിൽനിന്നു ഹിജ്‌റ വന്ന മുഹാജിറുകളിൽ ആരിലും `നിഫാഖി` (കാപട്യത്തി)ന്റെ രോഗം ബാധിച്ചിട്ടില്ല. അവരാരും മറ്റുള്ളവരുടെ നിർബന്ധത്തിനോ, സ്വാധീനത്തിനോ വഴങ്ങി ഇസ്ലാമിനെ അംഗീകരിച്ചവരോ, അല്ലാഹു അല്ലാത്ത മറ്റാരുടെയെങ്കിലും പ്രീതിക്കുവേണ്ടി സത്യവിശ്വാസം സ്വീകരിച്ചവരോ അല്ലല്ലോ.
(كما في ابن كثير)

അബ്ദുല്ലാഹിബ്നു ഉബയ്യും, അവന്റെ ആൾക്കാരും യഥാർത്ഥത്തിൽ അവിശ്വാസികൾ തന്നെയാണെങ്കിലും, ബാഹ്യത്തിൽ ഇസ്ലാംമതം സ്വീകരിച്ചു മുസ്ലീംകളായിരിക്കുകയാണല്ലോ. ആ സ്ഥിതിക്ക്‌ അവരുടെ ബാഹ്യാവസ്ഥ പരിഗണിച്ചു സത്യ വിശ്വാസികൾ വഞ്ചിതരാകുവാനും, ഓർക്കാപുറത്ത്‌ അവർമൂലം പല അനിഷ്ടസംഭവങ്ങളും ഉണ്ടായിത്തീരുവാനും ഇടവരും. ദുഷ്ടൻമാരെപ്പറ്റി ശിഷ്ടൻമാരെന്ന്‌ തെറ്റിദ്ധരിക്കുന്നത്‌ പല ആപത്തുകൾക്കും വഴിവെക്കുമല്ലോ. ആകയാൽ, മുനാഫിഖുകളെ സംബന്ധിച്ച്‌ സത്യവിശ്വാസികൾ സദാ ജാഗരൂകരായിരിക്കേണ്ടതുണ്ട്. ഈ വസ്തുത സത്യവിശ്വാസികളെ ഈ വചനങ്ങൾ മുഖേന അല്ലാഹു ഉണർത്തുന്നു. വളരെ കരുതലോടെ നിങ്ങൾ സൂക്ഷിച്ചു കൊണ്ടിരിക്കേണ്ടുന്ന ഒരു മൂന്നാം ചേരിയുംകൂടി ഇവിടെയു​‍െണ്ടന്നും, അവരുടെ യഥാർത്ഥ സ്ഥിതി ഇന്നിന്നതാണെന്നും അറിയിക്കുകയും ചെയ്യുന്നു. നബി (സ) യുടെയും സത്യവിശ്വാസികളുടെയും അടുക്കൽ വരുമ്പോൾ തങ്ങൾ സത്യവിശ്വാസം സ്വീകരിച്ച മുസ്ലിംകളാണെന്ന്‌ വാക്കുകൊണ്ടും ഭാവംകൊണ്ടും അവർ പ്രകടിപ്പിക്കും. വാസ്തവത്തിൽ വിശ്വാസം അവരെ തീണ്ടിയിട്ടുപോലുമില്ല എന്നാണ്‌ 8-​‍ാം വചനത്തിന്റെ താൽപര്യം, സൂറ: മുനാഫിഖീനിൽ ഈ കാര്യം ഇങ്ങിനെ പറഞ്ഞിരിക്കുന്നു. “(നബിയേ) കപട വിശ്വാസികൾ നിന്റെ അടുക്കൽ വരുമ്പോൾ അവർ പറയും താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്ന്‌ ഞങ്ങൾ സാക്ഷ്യം വഹിക്കുന്നുവെന്ന്‌ . അല്ലാഹുവിനറിയാം നീ അവന്റെ റസൂൽ തന്നെയാണെന്ന്‌ നിശ്ചയമായും കപടവിശ്വാസികൾ കളവുപറയുന്നവർ തന്നെയാണെന്ന്‌ അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.” താഴെ 14-​‍ാം വചനം നോക്കുക.

അവരുടെ ഈ അഭിനയത്തിൽ ശുദ്ധാത്മാക്കളായ ചില സത്യവിശ്വാസികൾ ചിലപ്പോൾ കബളിപ്പിക്കപ്പെട്ടേക്കും. എന്നാൽ സത്യവിശ്വാസികൾ പൊതുവെ അതിൽ വഞ്ചിതരാവുകയില്ല. അല്ലാഹുവിനെ വഞ്ചിക്കുവാൻ സാധ്യവുമല്ലല്ലോ. എന്നാലും തങ്ങളുടെ ഉള്ളുകള്ളി ആരും അറിയുകയില്ലെന്നാണവരുടെ ധാരണ. ഒരു പക്ഷേ, അല്ലാഹുപോലും തങ്ങളുടെ യഥാർത്ഥ സ്ഥിതി അറിയുകയില്ലെന്ന്‌ അവർ ധരിച്ചുവശായിരിക്കാം. അവരെപ്പറ്റി “നിങ്ങളോട്‌ അവർ ശപഥം ചെയ്യുന്നതുപോലെ പുനരുത്ഥാന ദിവസം അവർ അല്ലാഹുവിനോട്‌ ശപഥം ചെയ്തു പറയും” എന്ന്‌ 85:18ൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്‌ കാണാം. ഇനി, അല്ലാഹുവിനെക്കുറിച്ച്‌ ആ ധാരണ അവർക്കില്ലെന്നു വന്നാൽ തന്നെയും അല്ലാഹുവിന്റെ കക്ഷിയായ സത്യവിശ്വാസികളോട്‌ നടത്തുന്ന വഞ്ചന അല്ലാഹുവിനോടും നടത്തുന്ന വഞ്ചനയാണല്ലോ . ഇത്രയും നിന്ദ്യമായ ഈ കാപട്യം മൂലം ഐഹികമായ ചില താൽക്കാലിക നേട്ടങ്ങൾ മാത്രമാണവരുടെ ലക്ഷ്യം. പക്ഷേ, അങ്ങേ അറ്റം വഷളത്തവും അപമാനവുമായിരിക്കും അതിന്റെ ഫലം. പരലോകത്തിലാകട്ടെ, കഠിനകഠോരമായ ശിക്ഷയും! അപ്പോൾ, അവരുടെ വഞ്ചന യഥാർത്ഥത്തിൽ ബാധിക്കുന്നത്‌ അവർക്ക്‌ തന്നെയല്ലാതെ മറ്റാർക്കുമല്ല. ഇതൊന്നും ആ കപടൻമാർ - അവരുടെ വിഡ്ഢിത്വവും ഭോഷത്തവും കാരണമായി-ഗ്രഹിക്കുന്നില്ല. അതിനുള്ള സുബോധവും അവർക്കില്ല.

അവരുടെ ഹൃദയങ്ങളിൽ ഒരുതരം രോഗമു​‍െണ്ടന്ന്‌ പറഞ്ഞതിന്റെ താൽപര്യം മേൽപറഞ്ഞതിൽ നിന്ന്‌ മനസ്സിലാക്കാമല്ലോ. കാപട്യവും നിഷേധവുമൊക്കെ ആ രോഗത്തിന്റെ ലക്ഷണങ്ങളത്രെ. ഓരോ ഖുർആൻ വചനം അവതരിക്കുമ്പോഴും, ഓരോ ദൃഷ്ടാന്തം കാണുമ്പോഴും അവരിലുണ്ടാകുന്ന പ്രതികരണം അതുതന്നെ. അങ്ങിനെ ആ രോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. അല്ലാഹു പറയുന്നു:
وَإِذَا مَا أُنزِلَتْ سُورَةٌ فَمِنْهُم مَّن يَقُولُ أَيُّكُمْ زَادَتْهُ هَـٰذِهِ إِيمَانًا ۚ فَأَمَّا الَّذِينَ آمَنُوا فَزَادَتْهُمْ إِيمَانًا وَهُمْ يَسْتَبْشِرُونَ ﴿١٢٤﴾ وَأَمَّا الَّذِينَ فِي قُلُوبِهِم مَّرَضٌ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ وَمَاتُوا وَهُمْ كَافِرُونَ ﴿١٢٥﴾
 സാരം: “വല്ല സൂറത്തും അവതരിപ്പിക്കപ്പെട്ടാൽ അവരിൽ ചിലർ (പരിഹാസ്യമായി) പറയും: നിങ്ങളിൽ ആർക്കാണ്‌ ഇത്‌ വിശ്വാസം വർദ്ധിപ്പിച്ചത്‌ എന്ന്‌. എന്നാൽ വിശ്വസിച്ചവർക്ക്‌ അത്‌ വിശ്വാസം വർദ്ധിപ്പിച്ചിരിക്കുന്നു. അവർ സന്തോഷംകൊള്ളുകയും ചെയ്യും. ഹൃദയത്തിൽ രോഗമുള്ളവരാകട്ടെ, അതവരുടെ മ്ളേച്ഛതയിലൂടെ മ്ളേച്ഛതവർദ്ധിപ്പിക്കുകയും ചെയ്യും. അവർ അവിശ്വാസികളായിക്കൊണ്ട് മരണപ്പെടുകയും ചെയ്യും“. (തൗബ: 124, 125 ) അല്ലാഹു അവർക്ക്‌ രോഗം വർദ്ധിപ്പിച്ചു എന്ന്‌ പറഞ്ഞതിന്റെ താൽപര്യം ഇതിൽനിന്ന്‌ മനസ്സിലാക്കാം.

Friday, August 16, 2013

Chapter 2 Surat Al-Baqarah 6-7


إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ﴿٦﴾
6 നിശ്ചയമായും, അവിശ്വസിച്ചിട്ടുള്ളവർ, അവരെ നീ താക്കീത്‌ ചെയ്തുവോ, അല്ലെങ്കിൽ അവരെ താക്കീത്‌ ചെയ്തില്ലയോ (രണ്ടായാലും) അവരിൽ സമമാകുന്നു. അവർ വിശ്വസിക്കുന്നതല്ല.

 خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ ﴿٧﴾
7 അവരുടെ ഹൃദയങ്ങളുടെ മേലും, അവരുടെ കേൾവിയുടെ മേലും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു; അവരുടെ ദൃഷ്ടികളുടെ മേലും ഉണ്ട്, ഒരു (തരം) മൂടി. അവർക്ക്‌  വമ്പിച്ച ശിക്ഷയുമുണ്ട്.

كَفَر (കഫറ) എന്ന ക്രിയയുടെ മൂലാർത്ഥം `മറച്ചുവെച്ചു -അഥവാ മൂടിവെച്ചു` എന്നാകുന്നു. കൃഷിക്കാരൻ വിത്ത്‌ മണ്ണിലിട്ട്‌ മൂടുന്നത്‌ കൊണ്ട് അവന്‌
كاَفَر (കാഫിർ) എന്നു പറയപ്പെടും. രാത്രി അതിന്റെ ഇരുട്ടുകൊണ്ട് വസ്തുക്കളെ മറച്ചുവെക്കുന്നതിനാൽ അതിനെയും `കാഫിർ` എന്നു വിശേഷിപ്പിക്കാം. ഇതിന്റെ ധാതുനാമങ്ങളാണ്‌
كفر, كفران,كفور (കുഫ്ര്, കുഫ്‌റാൻ; കുഫൂർ) എന്നീ പദങ്ങൾ. എങ്കിലും ഉപയോഗരംഗത്ത്‌ അൽപം വ്യത്യാസങ്ങൾ കണ്ടേക്കും. ഉദാഹരണമായി: അവിശ്വാസം, സത്യ നിഷേധം എന്നീ അർത്ഥങ്ങളിൽ `കുഫ്ര്` എന്ന രൂപവും നന്ദികേട്‌ എന്ന അർത്ഥത്തിൽ `കുഫ്‌റാൻ` എന്ന രൂപവുമാണ്‌ അധികം ഉപയോഗം. `കുഫൂർ` എന്നതാകട്ടെ, രണ്ടർത്ഥത്തിലും ധാരാളം ഉപയോഗിക്കുന്നു.
ايمان (ഈമാൻ-സത്യവിശ്വാസം) ന്റെ വിപരീതമായി كفر (കുഫ്ര്) എന്ന വാക്കും
مؤمن (മുഅ​‍്മിൻ-സത്യവിശ്വാസി) ന്റെ വിപരീതമായി
كافر (കാഫിർ) എന്ന വാക്കും പരക്കെ ഉപയോഗിക്കപ്പെടുന്നു. അതുപോലെ
شكر (ശുക്ര്-നന്ദി)ന്റെയും شاكر (ശാകിർ-നന്ദി ചെയ്യുന്നവൻ) ന്റെയും വിപരീതമായും അവ യഥാക്രമം ഉപയോഗിക്കപ്പെടും
كفر ന്റെ ധാതുവിൽനിന്നുൽഭവിക്കുന്ന മറ്റു പദരൂപങ്ങളിലും ഈ രണ്ടർത്ഥവും വരും എല്ലാം സന്ദർഭംകൊണ്ട് മനസ്സിലാക്കേണ്ടതാകുന്നു.

مؤمن (സത്യവിശ്വാസി) അല്ലാത്തവരെല്ലാം كافر (അവിശ്വാസി)ന്റെ ഇനത്തിൽ ഉൾപ്പെടുന്നു. പക്ഷേ എല്ലാ `കാഫിറു`കളും ഒരേ തരക്കാരല്ല. ലക്ഷ്യങ്ങളും തെളിവുകളും അറിഞ്ഞുകൊണ്ട് നിഷേധിക്കുന്നവരും, അറിയായ്മകൊണ്ട് നിഷേധിക്കുന്നവരും, ധിക്കാരവും പരിഹാസവും കൊണ്ട് നിഷേധിക്കുന്നവരും, അവഗണനയോ ചിന്താശൂന്യതയോ നിമിത്തം വിശ്വസിക്കാത്തവരുമെല്ലാം `കാഫിർ` തന്നെ. അവിശ്വാസത്തിന്റെ കാഠിന്യത്തിലും ലാഘവത്തിലും വ്യത്യസ്തരായിരിക്കുമെന്ന്‌ മാത്രം . എല്ലാതരം `കാഫിറു`കളെയും ഉൾപ്പെടുത്തുന്ന വാക്കെന്ന നിലയ്ക്കാണ്‌
كافر ന്‌ `അവിശ്വാസി` എന്നും كفر ന്‌ `അവിശ്വാസം` എന്നും നാം ഭാഷാന്തരം നൽകിവരുന്നത്‌ എന്നാൽ ഓരോ സ്ഥാനത്തും ഏതുതരം നിഷേധത്തിന്റെ അടിസ്ഥാനത്തിലാണ്‌ അവിടെ അത്‌ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ സന്ദർഭം നോക്കി മനസ്സിരുത്തേണ്ടതാണ്‌.

നബി (സ) യും ഖുർആനും പ്രബോധനം ചെയ്യുന്ന തത്വങ്ങളിൽ വിശ്വസിക്കാതെ സത്യത്തെ മൂടിവെക്കുകയും, ദൃഷ്ടാന്തങ്ങളെ അവഗണിച്ച്‌ തള്ളിക്കളയുകയും ചെയ്ത സത്യനിഷേധികളായ മുശ്‌രിക്കുകളാണ്‌ ഇവിടെ
الَّذِينَ كَفَرُوا (അവിശ്വസിച്ചവർ) കൊണ്ടുദ്ദേശ്യം. അവരെ താക്കീത്‌ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഒരുപോലെയാണ്‌- അവർ വിശ്വസിക്കുവാൻ പോകുന്നില്ല- എന്ന്‌ അല്ലാഹു നബി (സ) തിരുമേനിയെ അറിയിക്കുന്നു. അജ്ഞതകൊണ്ടോ, ദൃഷ്ടാന്തങ്ങളുടെ പോരായ്മ കൊണ്ടോ ഉള്ള നിഷേധമാണെങ്കിൽ, താക്കീതുകൊണ്ടും ഉപദേശം കൊണ്ടും അവർക്ക്‌ മാനസാന്തരം വന്നേക്കുമെന്ന്‌ പ്രതീക്ഷിക്കുവാനവകാശമുണ്ട്. സത്യം മനസ്സിലായിട്ടു പിന്നെയും കൽപ്പിച്ചു കൂട്ടി അതിനെ മറയ്ക്കുന്നവരെ സംബന്ധിച്ച്‌ അതൊന്നും പ്രയോജനപ്പെടുകയില്ലല്ലോ. ഉപദേശങ്ങൾക്ക്‌ ചെവികൊടുക്കുകയും, ദൃഷ്ടാന്തങ്ങളിൽ ചിന്തിക്കുകയും ചെയ്‌വാൻ തയ്യാറില്ലാത്ത എല്ലാ അവിശ്വാസികളുടെയും സ്ഥിതി ഇതുതന്നെ. നബി (സ) യുടെ കാലത്തുള്ള ആ സത്യനിഷേധികളെപ്പറ്റിയുള്ള ഈ അറിയിപ്പിൽ തിരുമേനിക്ക്‌ ഒരു മനസ്സമാധാനം നൽകൽ കൂടി അടങ്ങിയിരിക്കുന്നു. കാരണം, അവർ വിശ്വസിക്കാത്തതിൽ നബി (സ)ക്കുള്ള ഉൽകണ്ഠയും വ്യസനവും വളരെ വമ്പിച്ചതായിരുന്നു. അൽ കഹ്ഫ്‌, 6; ശുഅറാഉ,​‍്‌ 2 മുതലായ സ്ഥലങ്ങളിൽ ഇതിനെപ്പറ്റി അല്ലാഹു പ്രസ്താവിച്ചു കാണാം. ആ സ്ഥിതിക്ക്‌ അവർ വിശ്വസിച്ചേക്കുമെന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല- അവർ വിശ്വസിക്കുകയില്ലെന്ന്‌ അല്ലാഹുവിന്‌ അറിയാം -എന്നറിയുമ്പോൾ, അവരെപ്പറ്റി ഇനി വ്യാകുലപ്പെടേണ്ടതില്ലെന്നും, അതിന്റെ ഉത്തരവാദിത്വം വഹിക്കേണ്ടതില്ലെന്നും നബി (സ) ക്ക്‌ സമാധാനിക്കാമല്ലോ.

അവർ വിശ്വസിക്കുകയില്ലെന്നുള്ളതിന്റെ കാരണമാണ്‌
خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ (അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക്‌ മുദ്ര വെച്ചിരിക്കുന്നു.....) എന്ന വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്‌.
خَتَمَ (ഖതമ)ക്ക്‌ `മുദ്രവെച്ചു` എന്നാണ്‌ വാക്കർത്ഥം. ഇതിന്റെ ഒരു പര്യായമാണ്‌
طبع (ത്വബഅ) എന്ന ക്രിയയും ഇവയും, ഇവയുടെധാതുക്കളിൽനിന്നുള്ള മറ്റു രൂപങ്ങളും അലങ്കാര രൂപത്തിൽ വേറെ അർത്ഥങ്ങളിലും ഉപയോഗിക്കപ്പെടാറുണ്ട്. ഒരു പാത്രത്തിനോ, അല്ലെങ്കിൽ ഒരു കത്തിനോ, മുദ്രവച്ചാൽ, പിന്നീടതിൽ വല്ലതും കൂട്ടിച്ചേർക്കുവാനോ, അതിൽ നിന്ന്‌ വല്ലതും ഒഴിവാക്കുവാനോ സാധിക്കുകയില്ലല്ലോ. അഥവാ അതോടുകൂടി അതിന്‌ ഭദ്രതയും അന്തിമ രൂപവും വന്നുകഴിയുന്നു. അതുകൊണ്ട് `ഭദ്രമാക്കി, ഉറപ്പിച്ചുവെച്ചു` എന്നും, `അവസാനിപ്പിച്ചു, പൂർത്തിയാക്കി` എന്നുമുള്ള അഥത്ഥങ്ങളിൽ അവ ഉപയോഗിക്കുക പതിവാകുന്നു. (ഇങ്ങനെയുള്ള അലങ്കാരാർത്ഥങ്ങളിൽ 'അരക്കിട്ടു സീൽവെച്ചു എന്നൊക്കെ മലയാളത്തിൽ പറയാറുണ്ടല്ലോ.) അവിശ്വാസികളുടെ ഹൃദയങ്ങൾക്കും, കേൾവിക്കും- അഥവാ കാതുകൾക്കും മുദ്രവെച്ചുവെന്നും മറ്റും പറയുന്നതിന്റെ അർത്ഥവും ഇതുതന്നെ. അതായത്‌, നിഷേധവും ധിക്കാരവും കൊണ്ട് അവരുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു; ഇനി അതിലേക്ക്‌ താക്കീതുകളോ, ഉപദേശങ്ങളോ, ദൃഷ്ടാന്തളോ, ഒന്നും പ്രവേശിക്കുകയില്ല; അതിലേക്കൊന്നും അവർ ശ്രദ്ധ പതിക്കുവാനോ, ചെവികൊടുക്കുവാനോ, കണ്ടുമനസ്സിലാക്കുവാനോ തയ്യാറാകുന്നതല്ല; അവരുടെ ഗ്രഹണേന്ദ്രിയങ്ങൾ മരവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന്‌ താൽപര്യം.

`ഖതമ` എന്ന വാക്കിന്റെ മേൽ സൂചിപ്പിച്ച അർത്ഥങ്ങൾ വിവരിച്ചുകൊണ്ട് ഇമാം റാഗിബ്‌ (റ) അദ്ദേഹത്തിന്റെ ഖുർആൻ നിഘണ്ടുവിൽ പ്രസ്താവിച്ച ചില വിവരങ്ങൾ- ഇവിടെ-മാത്രമല്ല- ഖുർആനിൽ താഴെ പല സ്ഥലങ്ങളിലും, ചില നബി വചനങ്ങളിലും ഇതുപോലെ വന്നിട്ടുള്ള ചില പ്രയോഗങ്ങളുടെ താൽപര്യം മനസ്സിലാക്കുവാൻ വളരെ ഉപകരിക്കുന്നതാകുന്നു. ആ പ്രസ്താവനയുടെ സാരം ഇങ്ങിനെ ഉദ്ധരിക്കാം:-

`അപ്പോൾ خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ (അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക്‌ മുദ്രവെച്ചു) എന്നും,
إِنْ أَخَذَ اللَّـهُ سَمْعَكُمْ وَأَبْصَارَكُمْ وَخَتَمَ عَلَىٰ قُلُوبِكُم (.....അല്ലാഹു നിങ്ങളുടെ കേൾവിയും കാഴ്ചകളും എടുത്തു കളയുകയും നിങ്ങളുടെ ഹൃദയങ്ങൾക്ക്‌ മുദ്രവെക്കുകയും ചെയ്താൽ...........(6: 46) എന്നുമൊക്കെ പറഞ്ഞത്‌ അല്ലാഹു നടപ്പാക്കിയ ഒരു പതിവിലേക്കുള്ള സൂചനയാകുന്നു. അതായത്‌, മനുഷ്യൻ നിരർത്ഥമായ വിശ്വാസത്തിലും, നിഷിദ്ധമായ പ്രവർത്തികളിലും അങ്ങേയറ്റം എത്തുകയും, യഥാർത്ഥത്തിലേക്കുള്ള തിരിഞ്ഞുനോട്ടം ഇല്ലാതാകുകയും ചെയ്യുമ്പോൾ, ആ അനുസരണക്കേടും തെറ്റുകുറ്റങ്ങളും ചെയ്യുന്നത്‌ നന്നായി തോന്നുകയെന്ന ഒരു ശീലം അതവനിൽ ഉണ്ടാക്കിത്തീർക്കുകയും, അവന്റെ ഹൃദയം മുദ്രവെക്കപ്പെട്ടതുപോലെ ആയിത്തീരുകയും ചെയ്യുന്നു. ഇതുപോലെത്തന്നെയാണ്‌
طَبَعَ اللَّـهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَارِهِمْ (അവരുടെ ഹൃദയങ്ങൾക്കും കേൾവിക്കും കാഴ്ചക്കും അല്ലാഹു മുദ്രകുത്തി (16:108) എന്ന വചനവും.
مَنْ أَغْفَلْنَا قَلْبَهُ (നാം ഹൃദയത്തെ അശ്രദ്ധയിലാക്കിയവൻ (18:28) എന്നതിലെ അശ്രദ്ധയിലാക്കലും
وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً (അവരുടെ ഹൃദയങ്ങളിൽ നാം ചില മൂടികളെ ആക്കി (6:25) എന്നതിലെ മൂടി ഇടലും,
وَجَعَلْنَا قُلُوبَهُمْ قَاسِيَةً (അവരുടെ ഹൃദയങ്ങളെ നാം കടുപ്പമുള്ളതാക്കി (5:14) എന്നതിലെ കടുപ്പമാക്കലുമെല്ലാം ഈ പ്രകാരത്തിലുള്ള അലങ്കാര പ്രയോഗങ്ങളാണ്‌`.
المفردات ഈ ഉദ്ധരണി ശരിക്ക്‌ മനസ്സിരുത്തുന്നത്‌ പല സന്ദർഭങ്ങളിലും വളരെ പ്രയോജനപ്പെടുന്നതാണെന്ന്‌ പ്രത്യേകം ഉണർത്തുന്നു.

ഇത്തരം പ്രയോഗങ്ങൾ ഖുർആനിലും ഹദീസിലും കാണുമ്പോൾ മനസ്സിരുത്തേണ്ടുന്ന മറ്റൊരു കാര്യംകൂടി ഇവിടെ ചൂണ്ടിക്കാട്ടാം. മനസ്സിലേക്ക്‌ സത്യവിശ്വാസം പ്രവേശിക്കാതിരിക്കത്തക്കവണ്ണം ആദ്യമേ അല്ലാഹു ഹൃദയങ്ങൾക്ക്‌ മുദ്രവച്ചു തടസ്സമുണ്ടാക്കുകയും, തൻമൂലം സത്യവിശ്വാസം ഉൾക്കൊള്ളുവാൻ അവർക്ക്‌ കഴിയാതെ വരുകയും ചെയ്യുക എന്നല്ല അവിടങ്ങളിലൊന്നും ഉദ്ദേശ്യം. അവരുടെ നിഷേധവും ധിക്കാരസ്വഭാവവും മുഴുത്തപ്പോൾ, അതേ കാരണത്താൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക്‌ മുദ്രവെച്ചു-അഥവാ അതിലേക്ക്‌ വിശ്വാസം കടന്നു ചെല്ലാത്ത അവസ്ഥയിലാക്കി-എന്നേയുള്ളു. ചില ഖുർആൻ വചനങ്ങളിൽ നിന്ന്‌ തന്നെ ഇത്‌ വ്യക്തമായി മനസ്സിലാക്കാം. ഇസ്‌റാഈല്യർ അല്ലാഹുവിന്റെ ശാപത്തിന്‌ പാത്രമാകുവാനുണ്ടായ കാരണങ്ങൾ എടുത്തു കാണിക്കുന്ന കൂട്ടത്തിൽ, `ഞങ്ങളുടെ ഹൃദയങ്ങൾ ഉറയിലിട്ട്‌ മൂടിയിരിക്കുകയാണ്‌` (നിങ്ങളുടെ ഈ പ്രബോധനങ്ങളൊന്നും അതിലേക്ക്‌ കടക്കുകയില്ല.) എന്നുള്ള അവരുടെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
بَلْ طَبَعَ اللَّـهُ عَلَيْهَا بِكُفْرِهِمْ-سورة النساء (പക്ഷെ, അവരുടെ അവിശ്വാസം നിമിത്തം അതിൻമേൽ അല്ലാഹു മുദ്ര കുത്തിയിരിക്കുകയാണ്‌ . (4:155) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ കുതർക്കം നടത്തുന്നതിൽ അല്ലാഹുവിനുള്ള വമ്പിച്ച അമർഷത്തെപ്പറ്റി പ്രസ്താവിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
كَذَٰلِكَ يَطْبَعُ اللَّـهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ -سورة غافر (അപ്രകാരം, അഹംഭാവികളും സ്വേച്ഛാലുക്കളുമായവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്ര കുത്തുന്നതാണ്‌ (40:35) ഈ ലോകത്തുളള ഓരോ കാര്യങ്ങൾക്കും സാധാരണമായ ചില കാരണങ്ങൾ അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുണ്ട്. ആ കാരണങ്ങൾ ഒത്തുകൂടുമ്പോൾ ആ കാര്യങ്ങൾ സംഭവിക്കുന്നതായി നാം കാണുന്നു. അഥവാ, ആ സന്ദർഭത്തിൽ അല്ലാഹു അത്‌ സംഭവിപ്പിക്കുന്നു. അല്ലാഹു സംഭവിപ്പിക്കുന്നതാകകൊണ്ടാണല്ലോ ചിലപ്പോൾ നമുക്കറിയാവുന്ന കാരണങ്ങളെല്ലാം ഉണ്ടായിട്ട്‌ പിന്നെയും ചില കാര്യങ്ങൾ സംഭവിക്കാതെ കാണുന്നത്‌. ഇപ്പറഞ്ഞതിൽനിന്ന്‌ അല്ലാഹു മുദ്രവച്ചു- അഥവാ മുദ്രവെക്കലിന്റെ കർത്താവ്‌ അല്ലാഹുവാണ്‌-എന്ന്‌ പറഞ്ഞതിന്റെ താൽപര്യം ഗ്രഹിക്കാവുന്നതാണ്‌. ആ സത്യനിഷേധികളോട്‌ അല്ലാഹുവിനുള്ള കഠിനമായ വെറുപ്പ്‌ കൂടി ഈ പ്രയോഗത്തിൽ സൂചിപ്പിക്കുന്നുണ്ട്.
الله اعلم

സൂറത്തിന്റെ ആരംഭ വചനങ്ങളിൽ സത്യവിശ്വാസികളെക്കുറിച്ചും, അനന്തരം ഈ രണ്ടു വചനങ്ങളിൽ മുശ്‌രിക്കുകളായ അവിശ്വാസികളെക്കുറിച്ചും പ്രസ്താവിച്ചശേഷം തുടർന്നുള്ള ഏതാനും വചനങ്ങളിൽ കപട വിശ്വാസികളെപ്പറ്റി പ്രസ്താവിക്കുന്നു. മുശ്‌രിക്കുകൾക്ക്‌ പുറമെ, മദീനായിൽ ഇസ്ലാമിന്റെ രണ്ട് പ്രത്യേക ശത്രുക്കളാണല്ലോ കപടവിശ്വാസി
(المنافقون) കളും, വേദക്കാരായ യഹൂദികളും. അതുകൊണ്ട് കപടവിശ്വാസികളെപ്പറ്റി ഇവിടെ താരതമ്യേന കുറച്ചധികം സംസാരിച്ചിരിക്കുന്നു. വേദക്കാരെക്കുറിച്ചാകട്ടെ, വളരെ സൂക്തങ്ങൾ തന്നെ ഈ സൂറത്തിൽ അല്ലാഹു വിനിയോഗിച്ചിരിക്കുന്നതു കാണാം. കപടവിശ്വാസികളെപ്പറ്റി അല്ലാഹു പറയുന്നു:-

Monday, August 12, 2013

Chapter 2 Surat Al-Baqarah 1-5



سورة البقرة
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
الم ﴿١
 ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢
 الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣
وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤
 أُولَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٥

1 അലിഫ്‌-ലാം-മീം

2 ആ ഗ്രന്ഥം! അതിൽ സന്ദേഹമേ ഇല്ല;-(അത്‌) മാർഗ്ഗദർശനമത്രെ, സൂക്ഷ്മത പാലിക്കുന്നവർക്ക്‌.

3 (അതായത്‌) അദൃശ്യത്തിൽ വിശ്വസിക്കുകയും, നമസ്കാരം നിലനിർത്തുകയും ചെയ്യുന്നവർ; നാം തങ്ങൾക്കു നൽകീട്ടുള്ളതിൽ നിന്ന്‌ അവർ ചിലവഴിക്കുകയും ചെയ്യും;-

4 (നബിയേ,) നിന്നിലേക്ക്‌ ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും; പരലോകത്തിലാകട്ടെ, അവർ ദൃഢമായി വിശ്വസിക്കുകയും ചെയ്യും. [ഇവരാണ്‌ സൂക്ഷ്മത പാലിക്കുന്നവർ.]

5 അക്കൂട്ടർ, തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സന്മാർഗ്ഗത്തിലാകുന്നു. അക്കൂട്ടർതന്നെയാണ്‌ വിജയികളും!


ഖുർആനിലെ 29 സൂറത്തുകളുടെ ആരംഭത്തിൽ ഇതു പോലെയുള്ള ഏതാനും കേവലാക്ഷരങ്ങൾ
കാണാവുന്നതാണ്‌, തുടർന്നുള്ള വാക്യങ്ങളുമായി ഘടനാപരമോ, അർത്ഥപരമോ ആയ
ബന്ധമില്ലാത്തവയായതുകൊണ്ട്‌ ഇവയ്ക്ക്‌ الحروف المقطعة (വേറിട്ടുനിൽക്കുന്ന അക്ഷരങ്ങൾ) എന്നു പറയപ്പെടുന്നു. ചില സൂറത്തുകളുടെ ആരംഭത്തിൽ (ص,ن പോലെ) ഒരക്ഷരം മാത്രമായും,
ചിലതിൽ (حم,طه പോലെ) രണ്ടക്ഷരമായും ചിലതിൽ (الم, الر പോലെ ) മൂന്നക്ഷരമായും,
ചിലതിൽ (المر, المص പോലെ) നാലക്ഷരമായും, ചിലതിൽ (كهيعص,حم عسق പോലെ) അഞ്ചക്ഷരമായും ഇങ്ങിനെ അഞ്ചുതരത്തിൽ-ഇവ വന്നിട്ടുണ്ട്‌.  ഇവയിൽ തന്നെ ഒന്നിലധികം സൂറത്തിൽ ആവർത്തിക്കപ്പെട്ടവയും തീരെ ആവർത്തിക്കപ്പെടാത്തവയും കാണാം.

ഇത്തരം അക്ഷരങ്ങളെപ്പറ്റി പ്രധാനമായി രണ്ട്‌ അഭിപ്രായങ്ങളാണ്‌ നിലവിലുള്ളത്‌. (1) അല്ലാഹു അവന്റെ ഗ്രനഥത്തിൽ നിക്ഷേപിച്ചു വെച്ചിട്ടുള്ള ഒരു രഹസ്യമാണത്‌. അവയിൽ നാം വിശ്വസിക്കുന്നു. അവയുടെ അർത്ഥമോ, വ്യാഖ്യാനമോ നമുക്കറിഞ്ഞുകൂടാ ഇതാണൊരഭിപ്രായം അബൂബക്കർ, ഉമർ, ഉസ്മാൻ, അലി, ഇബ്നു മസ്ഊദ്‌ (റ) മുതലായ സഹാബീവര്യൻമാരും, ശഅബീ, സുഫ്‌യാനുഥൗരീ (റ) പോലെയുള്ള താബിഉകളായ ഹദീസ്‌ പണ്ഡിതൻമാരും ഖുർആൻ വ്യാഖ്യാതാക്കളിൽ ഒരു വിഭാഗവും ഈ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. (2) അവയിൽ ചില സാരങ്ങളും സൂചനകളും അടങ്ങിയിട്ടുണ്ട്‌ . അത്‌ നാം ചിന്തിച്ചും പരിശോധിച്ചും മനസ്സിലാക്കേണ്ടതാണ്‌. ഇതാണ്‌ മറ്റൊരു വിഭാഗത്തിന്റെ നിലപാട്‌. എന്നാൽ, അവയുടെ വ്യാഖ്യാനത്തിലോ, അവയിലടങ്ങിയ സൂചനാരഹസ്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിലോ ഇവർക്ക്‌ യോജിച്ച അഭിപ്രായം കാണുകയില്ല. വ്യത്യസ്തമായ സമീപനങ്ങളാണുള്ളത്‌. അവയിൽ കൂടുതൽ പ്രസ്കതമായതിന്റെ ചുരുക്കം ഇതാകുന്നു:-

എല്ലാവർക്കും സുപരിചിതമായ ഇത്തരം അറബി അക്ഷരങ്ങളാൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം തന്നെയാണ്‌ ഖുർആനും. എന്നാൽ, ഇതുപോലെയുള്ള ഒരു ഗ്രന്ഥമോ ഇതിലെ ഒരദ്ധ്യായം പോലെയുള്ള ഒരു ഭാഗമോ നിങ്ങളൊന്ന്‌ കൊണ്ടുവരുവീൻ എന്നിങ്ങിനെ നിഷേധികളായ ശത്രുക്കളോടുള്ള ഒരു വെല്ലുവിളിയാണ്‌ ഈ അക്ഷരങ്ങൾ സമഖ്ശരീ ബൈൾവാവീ (റ) മുതലായ പല ഖുർആൻ വ്യാഖ്യാതാക്കളും ഈ അഭിപ്രായമാണ്‌ ന്യായീകരിച്ചും വിശദീകരിച്ചും കാണുന്നത്‌. ഇമാം മുബർറദും (റ) മറ്റു സൂക്ഷ്മാന്വേഷികളായ പലരും ഈ അഭിപ്രായക്കാരായും ഇമാം റാസി (റ) പ്രസ്താവിച്ചിരിക്കുന്നു. “അശ്‌ ശൈഖുൽ ഇമാം ഇബ്നു തൈമിയ്യയും നമ്മുടെ ഗുരുവര്യൻ അർഹാഫിള്‌ അബുൽ ഹജ്ജാജിൽ മുസ്സീ
احافظ المزى)യും ഈ അഭിപ്രായക്കാരാണെന്ന്‌ ഇബ്നു കഥീറും (റ) പറഞ്ഞിരിക്കുന്നു. അറബി അക്ഷരമാലയിൽ 28 അക്ഷരങ്ങളാണുള്ളത്‌. അതിന്റെ പകുതിഭാഗമായ
ا ل م ص ر ك ه ي ع ط س ح ق ن എന്നീ 14 അക്ഷരങ്ങളാണ്‌ സൂറത്തുകളുടെ ആരംഭത്തിലുള്ള ഈ കേവലാക്ഷരങ്ങളിലുള്ളത്‌. ഉച്ചാരണവും സ്വരവ്യത്യാസവും കണക്കിലെടുത്തുകൊണ്ട്‌ അറബി അക്ഷരങ്ങൾ പലതരമായി ഭാഗിക്കപ്പെടുന്നു. ഓരോ തരത്തിലും പകുതി വീതം ഈ 14ൽ കാണാവുന്നതാണ്‌. (1)(മലയാളത്തിൽ ഖരം, അതിഖരം, മൃദു, ലഘു എന്നിങ്ങനെ അക്ഷരങ്ങൾ ഭാഗിക്കപ്പെടാറുള്ളതുപോലെ അറബി അക്ഷരങ്ങളും رخوة, شدة, همس, جهر,اطباق,فتح എന്നും മറ്റും പലതായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ഖുർആന്റെ പാരായണ ശാസ്ത്രമായ 'ഇൽമുത്തജ്വീദി' علم التجويد ന്റെ ഗ്രന്ഥങ്ങളിൽ ഇവയെപ്പറ്റി വിശദവിവരം കാണാം.) ബാക്കി പകുതികൾ ഇവയിൽ നിന്ന്‌ അനുമാനിക്കാമല്ലോ അതുപോലെത്തന്നെ, അറബിയിലെ പദങ്ങൾ പരിശോധിച്ചാൽ ഒന്നു മുതൽ അഞ്ചുവരെ അക്ഷരങ്ങൾ ഉൾക്കൊള്ളുന്നവയായിരിക്കും അവ. കൂടുതൽ കാണപ്പെടുന്ന പക്ഷം അവ അതതിന്റെ മൂലധാതുവിലുള്ള സാക്ഷാൽ അക്ഷരങ്ങൾക്ക്‌ പുറമെ ഏതെങ്കിലും കാരണത്താൽ വർദ്ധിപ്പിക്കപ്പെട്ടവയായിരിക്കും. ഈ കേവലാക്ഷരങ്ങളിലും തന്നെ ഒന്നുമുതൽ അഞ്ചുവരെ അക്ഷരങ്ങളാണുള്ളത്‌. കൂടാതെ, നാമം, ക്രിയ, അവ്യയം എന്നിവയുടെ ഏതാനും തരവ്യത്യാസങ്ങളും രൂപവൈവിധ്യങ്ങളും ഇവയിൽ അന്തർഭവിച്ചിരിക്കുന്നു.

ഇതെല്ലാം ഇവിടെ വിസ്തരിച്ച്‌ പറയുന്ന പക്ഷം, അത്‌ വളരെ ദീർഘിച്ചു പോകുന്നതുകൊണ്ട്‌ ഒരുഏകദേശ വിവരണം കൊണ്ട്‌ മതിയാക്കുകയാണ്‌. ചുരുക്കത്തിൽ ഇങ്ങിനെ എല്ലാവർക്കും സുപരിചിതമായ അറബി അക്ഷരങ്ങളും, അവയാൽ സംഘടിപ്പിക്കപ്പെടുന്ന വാക്കുകളും ഉപയോഗിച്ചുകൊണ്ടാണല്ലോ എല്ലാ അറബി ഗദ്യ-പദ്യ സാഹിത്യങ്ങളും രൂപം കൊള്ളുന്നത്‌. ഇതേ അക്ഷരങ്ങളുടെയും വാക്കുകളുടെയും സമൂഹം തന്നെയാണ്‌ ഖുർആനും, എന്നിരിക്കെ, ഇതിന്റെ മുഴുവൻ ഭാഗത്തോടോ, ഏതാനും ഭാഗത്തോടോ, കിടപിടിക്കത്തക്ക ഒരു കൃതി ആർക്കും സമർപ്പിക്കുവാൻ കഴിയാത്തത്‌ അതിന്റെ അമാനുഷികതക്ക്‌ സ്പഷ്ടമായ ഒരു തെളിവാകുന്നു. എന്നിങ്ങനെയാണ്‌ ഈ സമീപനത്തിന്റെ സാരം. (കൂടുതൽ വിശദീകരണം അറിയുവാൻ ആഗ്രഹിക്കുന്നവർ, ശമഖ്സരീ, ബൈളാവീ(റ) മുതലായ മഹാന്മാരുടെ തഫ്സീർ ഗ്രന്ധങ്ങൾ നോക്കുക)

ഈ അഭിപ്രായത്തിന്‌ പിൻബലം നൽകുന്ന ഒരു വസ്തുത ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. 29 സൂറത്തുകളുടെ ആരംഭത്തിലാണ്‌ ഇത്തരം അക്ഷരങ്ങളുളളത്‌. ആ സൂറത്തുകൾ പരിശോധിക്കുമ്പോൾ, ഖുർആന്റെ സത്യതയും, മഹത്വവും, അമാനുഷികതയും ചൂണ്ടിക്കാട്ടുന്ന ചില വാക്യങ്ങൾ അതോടെപ്പം തുടർന്നുകാണാവുന്നതാണ്‌.
ഉദാഹരണമായി: ഇവിടെ الم എന്ന അക്ഷരങ്ങളെത്തുടർന്ന്‌ ആ ഗ്രന്ഥത്തിൽ ഒട്ടും സന്ദേഹമില്ല
ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ  എന്നും അടുത്ത സൂറത്തിൽ അതിനെത്തുടർന്ന്‌ അല്ലാഹു അല്ലാതെ ആരാധ്യനില്ല. അവൻജീവത്തായുള്ളവനും നിയന്താവുമാണ്‌. അവൻ നിനക്ക്‌ യഥാർത്ഥപ്രകാരം ഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു.
الله لا إله إلا هو الحي القيوم نزل عليك الكتاب بالحق എന്നും പറയുന്നു. ഇത്‌ പോലെയുള്ള പ്രസ്താവനകൾ മറ്റു സൂറത്തുകളിലും കാണാവുന്നതാണ്‌. വേറയും പല അഭിപ്രായങ്ങൾ ഈ അക്ഷരങ്ങളെ സംബന്ധിച്ച്‌ ഉദ്ധരിക്കുവാനുണ്ടെങ്കിലും എല്ലാം ചില അഭിപ്രായങ്ങൾ എന്നല്ലാതെ അവക്ക്‌ തെളിവുകളുടെ പിൻബലം കാണുന്നില്ല.

ഒരു മഹാൻ പ്രസ്താവിച്ചതായി ഇബുനു കഥീർ (റ) ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു. “ഈ അക്ഷരങ്ങളെ വൃഥാപ്രയോജനമില്ലാതെ അല്ലാഹു അവതരിപ്പിച്ചിട്ടില്ല എന്ന കാര്യം നിസ്സംശയമത്രെ. തീരെ അർത്ഥമില്ലാതെ തനി ആരാധനാപരമായത്‌
تعبدى വല്ലതും ഖുർആനിൽ ഉണ്ടെന്ന്‌ ആരെങ്കിലും പറയുന്ന പക്ഷം അത്‌ വമ്പിച്ച ഒരബദ്ധമാണ്‌ അപ്പോൾ, ആ അക്ഷരങ്ങൾക്ക്‌ എന്തോ അർത്ഥമുണ്ടെന്ന്‌ തീർച്ചയാണ്‌. എന്നാൽ, പാപ വിമുക്തനായ ആളിൽ (റസൂലിൽ) നിന്ന്‌ വല്ലതും നമുക്ക്‌ ശരിയായി വന്നുകിട്ടിയാൽ നാം അതുപ്രകാരം പറയും ഇല്ലാത്ത പക്ഷം നാം നിൽക്കുന്നേടത്ത്‌ നാം നിൽക്കുകയും ചെയ്യും.
آمنا به كل من عند ربنا (നാം അതിൽ വിശ്വസിച്ചിരിക്കുന്നു; എല്ലാം നമ്മുടെ റബ്ബിങ്കൽനിന്നുള്ളതാണ്‌) എന്ന്‌ നാം പറയുകയും ചെയ്യും. ഒരു നിശ്ചിതമായ അഭിപ്രായത്തിൽ പണ്ഡിതൻമാർ ഏകോപിച്ചിട്ടുമില്ല. അവർ ഭിന്നിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌. അപ്പോൾ, രേഖാമൂലം വല്ലവർക്കും വല്ല അഭിപ്രായവും വ്യക്തമായിക്കിട്ടിയാൽ അയാളത്‌ പിൻപറ്റേണ്ടതാണ്‌. ഇല്ലെങ്കിൽ കാര്യം വ്യക്തമാകുന്നതുവരെ മൗനമായി നിലകൊള്ളുകയാണ്‌ വേണ്ടത്‌.“

ചില വസ്തുതകൾ ഇവിടെ ഓർമ്മിക്കുന്നത്‌ പ്രയോജനകരമായിരിക്കും. യാതൊരു അർത്ഥവും ഉദ്ദേശ്യവുമില്ലാത്തതൊന്നും ഖുർആനിൽ ഇല്ലെന്നും ഉണ്ടാകാവതല്ലെന്നും തീർച്ചതന്നെ. പക്ഷേ, എല്ലാവർക്കും പൊതുവിൽ മനസ്സിലാക്കുവാൻ കഴിയാത്ത ചില ഭാഗം അതിലുണ്ടായിരിക്കാമെന്ന്‌ സൂ: ആലുഇംറാൻ 7-​‍ാം വചനത്തിൽവെച്ചു കാണാവുന്നതാണ്‌.
متشابه (പരസ്പരസാദൃശ്യമായത്‌- അഥവാ തിരിച്ചറിയുവാൻ കഴിയാത്തത്‌) എന്നാണ്‌ അതിന്‌ അവിടെ ഉപയോഗിച്ചിരിക്കുന്നവാക്ക്‌. ഇതിനെപ്പറ്റി മുഖവുരയിൽ നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്‌. അല്ലാഹു സഹായിച്ചാൽ ആലുഇംറാനിൽവെച്ചും ചില വിവരങ്ങൾ കാണാവുന്നതാണ്‌.
انشاءالله

ഈ അക്ഷരങ്ങളെ സംബന്ധിച്ചു വന്നിട്ടുള്ള സ്വീകാര്യമായ ഒരു ഹദീസ്‌ ഇതാണ്‌: ”അല്ലാഹുവിന്റെ കിത്താബിൽ നിന്ന്‌ ആരെങ്കിലും ഒരു അക്ഷരം ഓതിയാൽ അവന്‌ അതിനൊരു നന്മയുണ്ട്‌. നന്മയാകട്ടെ, പത്തിരട്ടി പ്രതിഫലമുള്ളതാണ്‌ . `അലിഫ്‌-ലാം-മീം` എന്നത്‌ ഒരക്ഷരമാണെന്ന്‌ ഞാൻ പറയുന്നില്ല. `അലിഫ്‌`ഒരക്ഷരം `ലാം` ഒരക്ഷരം `മീം` ഒരക്ഷരം ഹാകിം, തിർമദീ, ബസ്സാർ, ദാരിമീ (റ) എന്നിവരും ബുഖാരി (റ) അദ്ദേഹത്തിന്റെ `താരീഖി`ലും ഇബ്നുമസ്ഊദ്‌ (റ)യിൽ നിന്ന്‌ ഉദ്ധരിച്ചതാണ്‌ ഈ ഹദീസ്‌ ഇതിലും പ്രസ്തുത അക്ഷരങ്ങളുടെ താൽപര്യം എന്താണെന്ന്‌ പ്രസ്താവിക്കപ്പെട്ടിട്ടില്ല . എങ്കിലും ഖുർആൻ അർത്ഥം അറിയാതെ പാരായണം ചെയ്യുന്നതിലും നന്മയുണ്ടെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാകുന്നു വിശദ വിവരത്തിന്‌ മുഖവുര നോക്കുക.

ذَٰلِكَ الْكِتَابُ (ആ ഗ്രന്ഥം ) എന്നു പറഞ്ഞത്‌ ഖുർആനെ ഉദ്ദേശിച്ചു തന്നെ ഒരു വസ്തു സമീപത്തു സ്ഥിതി ചെയ്യുമ്പോൾ അതിലേക്ക്‌ ചൂണ്ടിക്കാണിക്കുവാൻ സാധാരണ നിലയിൽ
هذا (ഇത്‌, ഈ) എന്നും മറ്റുമാണ്‌ അറബിയിൽ ഉപയോഗിക്കപ്പെടാറുള്ളത്‌. ചിലപ്പോൾ, ചൂണ്ടിക്കാണിക്കുന്ന വസ്തുവിന്റെ മഹത്വമോ, ഉന്നത പദവിയോ സൂചിപ്പിച്ചുകൊണ്ട്‌ തൽസ്ഥാനത്ത്‌
ذلك (അത്‌, ആ) എന്നും ഉപയോഗിക്കപ്പെടാറുണ്ട്‌ ഇതനുസരിച്ചാണ്‌ ഇവിടെയും ആ സൂചനാനാമം ഉപയോഗിച്ചിരിക്കുന്നത്‌ ആ മഹത്തായ ഗ്രന്ഥം എന്നുദ്ദേശ്യം ഖുർആനെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ രണ്ടു കാര്യങ്ങളാണ്‌ അല്ലാഹു പ്രസ്താവിക്കുന്നത്‌. (1) അതിൽ സന്ദേഹമേ ഇല്ല. (2) അത്‌ സൂക്ഷ്മത പാലിക്കുന്നവർക്ക്‌ മാർഗ്ഗദർശനമാണ്‌. സൂക്ഷ്മത പാലിക്കുന്നവരുടെ ഗുണങ്ങൾ തുടർന്നു വിവരിക്കുകയും ആ ഗുണങ്ങളോട്‌ കൂടിയവരാണ്‌ സന്മാർഗ്ഗികളും വിജയികളുമെന്ന്‌ ഉൽബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു.

رَيْبَ (റയ്ബ്‌) എന്ന വാക്കിന്‌ സന്ദേഹം, തെറ്റിദ്ധാരണ എന്നും മറ്റും അർത്ഥം വരും. ആദ്യത്തെ അർത്ഥമാണ്‌ ഇവിടെ ഖുർആന്റെ പ്രതിപാദ്യ വിഷയങ്ങളിലോ, സന്ദേശങ്ങളിലോ, ലക്ഷ്യദൃഷ്ടാന്തങ്ങളിലോ ഒന്നും തന്നെ സംശയത്തിന്‌ പഴുതില്ല. എല്ലാം സുവ്യക്തമായ യാഥാർത്ഥ്യങ്ങളാകുന്നു എന്നത്രെ
لَا رَيْبَ ۛ فِيهِ (അതിൽ സന്ദേഹമേ ഇല്ല) എന്നു പറഞ്ഞതിന്റെ താൽപര്യം പക്ഷെ, അത്‌ സത്യസമ്പൂർണ്ണവും സുവ്യക്തവുമായ ഒരു ഗ്രന്ഥാമാണെന്നതുകൊണ്ട്‌ എല്ലാ മനുഷ്യർക്കും അതിന്റെ മാർഗ്ഗദർശ്ശനം പ്രയോജനപ്പെടുകയില്ല; അതിന്റെ മാർഗ്ഗദർശനം സ്വീകരിക്കുവാൻ തയ്യാറുള്ളവർക്കേ അതുകൊണ്ട്‌ പ്രയോജനമുള്ളുവെന്നാണ്‌
هُدًى لِّلْمُتَّقِينَ (സൂക്ഷ്മത പാലിക്കുന്നവർക്കു മാർഗ്ഗദർശനമാകുന്നു) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്‌.

هدى, هداية (ഹുദാ, ഹിദായത്ത്‌) എന്നീ പദങ്ങളുടെ അർത്ഥത്തെക്കുറിച്ചു സൂ: ഫാതിഹഃയിൽ വിവരിച്ചുവല്ലോ
متقين (മുത്തഖീൻ) എന്ന വാക്കിനാണ്‌ `സൂക്ഷ്മത പാലിക്കുന്നവർ` എന്ന്‌ അർത്ഥം കൽപിച്ചത്‌ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചുകൊണ്ട്‌ അവന്റെ ശിക്ഷക്കും അപ്രീതിക്കും കാരണമാകുന്ന കാര്യങ്ങളെ സൂക്ഷിച്ചു ജീവിക്കുന്ന ഭയഭക്തൻമാർ എന്നാണ്‌ ആ വാക്കുകൊണ്ടു വിവക്ഷ. ഈ സൂക്ഷമതയാകുന്ന ഭക്തിക്കാണ്‌
تقوى (തഖ്‌വാ) എന്ന്‌ പറയുന്നത്‌. ഈ വാക്കിനോ ഉദ്ദേശ്യം വിവരിക്കുന്നതിൽ ഖുർആൻ വ്യാഖ്യാതാക്കളുടെ വാചകങ്ങൾ വ്യത്യസ്തങ്ങളായി ക​‍േണ്ടക്കുമെങ്കിലും ഈ ആശയത്തിൽ അവരെല്ലാം യോജിക്കുന്നതായി കാണാവുന്നതാണ്‌. സൂക്ഷ്മത പാലിക്കുന്നവർക്കേ ഖുർആന്റെ മാർഗ്ഗദർശനം പ്രയോജനപ്പെടുകയുള്ളുവെന്നുള്ളതിന്റെ കാരണം മറ്റൊരു സ്ഥലത്ത്‌ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى-(حم السجدة)سورة فصلت (സാരം:പറയുക: അത്‌-ഖുർആൻ- വിശ്വസിച്ചവർക്ക്‌ മാർഗ്ഗദർശനവും ശമനവും-ആശ്വാസപ്രദവും-ആകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ, അവരുടെ കാതുകളിൽ ഒരുതരം കട്ടിയുണ്ടായിരിക്കും. അത്‌ അവർക്ക്‌ ഒരു അന്ധതയുമായിരിക്കും (41:44) വിശ്വസിക്കുവാൻ തയ്യാറില്ലാത്തവർ ഖുർആൻ കേൾക്കുമ്പോഴൊക്കെ അവരുടെ നിഷേധം വർദ്ധിക്കുകയാണ്‌ ഉണ്ടാകുക. അങ്ങിനെ, അതവർക്ക്‌ കൂടുതൽ ദോഷകരമായി കലാശിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا -سورة الإسراء (സാരം: സത്യവിശ്വാസികൾക്ക്‌ ശമനവും കാരുണ്യവുമായുള്ളതിനെ ഖുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികൾക്ക്‌ അത്‌ നഷ്ടത്തെയല്ലാതെ വർദ്ധിപ്പിക്കുകയില്ല. (17: 82) സൂക്ഷ്മത പാലിക്കുന്നവരുടെ പ്രധാന ലക്ഷണങ്ങളായി അഞ്ചു കാര്യങ്ങൾ അല്ലാഹു ഇവിടെ എടുത്തുപറഞ്ഞിരിക്കുന്നു. ഇവയാണത്‌:-

يُؤْمِنُونَ بِالْغَيْبِ (1)(അവർ അദൃശ്യകാര്യത്തിൽ വിശ്വസിക്കുന്നതാണ്‌) ഒരുകാര്യം സത്യമെന്ന്‌ സമ്മതിക്കുന്നതിന്‌ ഭാഷയിൽ ايمان(ഈമാൻ) എന്ന്‌ പറയുന്നു. الذين امنو وعملو الصالحات(വിശ്യസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ) എന്നിങ്ങനെ വിശ്വാസവും പ്രവർത്തിയും കൂട്ടിച്ചേർത്തുകൊണ്ടുള്ള പ്രസ്താവനകളിൽ ഈ അർത്ഥത്തിലുള്ള ഈമാനാണുദ്ദേശ്യം. എന്നാൽ, സത്യം സമ്മതിക്കുകയും അതിന്‌ വഴങ്ങുകയും ചെയ്യുക എന്ന അർത്ഥത്തിലാണ്‌ ഖുർആനിലും, ഇസ്ലാമിക സാഹിത്യങ്ങളിലും `ഈമാനും` അതിൽനിന്നുൽഭവിക്കുന്ന പദങ്ങളും നിരുപാധികം ഉപയോഗിക്കപ്പെടാറുള്ളത്‌. ഈ അർത്ഥപ്രകാരം മനസ്സുകൊണ്ട്‌ വിശ്വസിക്കുകയും ആ വിശ്വാസം വാക്കുകൊണ്ടും പ്രവർത്തികൊണ്ടും സാക്ഷാൽകൃതമാക്കുകയും ചെയ്യുക എന്നായിരിക്കും അതുകൊണ്ട്‌ വിവക്ഷ. അതുകൊണ്ടാണ്‌ സൽകർമ്മങ്ങൾവഴി ഈമാൻ വർദ്ധിക്കുകയും, ദുഷ്കർമ്മങ്ങൾവഴി ഈമാൻ കുറയകയും ചെയ്യുമെന്ന്‌ ഇമാം ശാഫിഈ, അഹ്മദ്‌, ബുഖാരീ (റ) തുടങ്ങിയ മുൻഗാമികളായ എത്രയോ മഹാൻമാർ പറയുന്നതും പല ഖുർആൻ വാക്യങ്ങളും നബിവചനങ്ങളും ഇതിന്‌ തെളിവായി ഇമാ ബുഖാരീ (റ) അദ്ദേഹത്തിന്റെ `സഹീഹിൽ` ഉദ്ധരിച്ചിട്ടുമുണ്ട്‌.

غيب (ഗയ്ബ്‌) എന്ന വാക്കിന്‌ `അദൃശ്യം അഥവാ മറഞ്ഞകാര്യം` എന്നാണ്‌ വാക്കർത്ഥം. ബാഹ്യേന്ദ്രിയങ്ങളുടെ ദൃഷ്ടിയിൽനിന്ന്‌ മറഞ്ഞതൊക്കെ ഭാഷാർത്ഥപ്രകാരം `ഗയ്ബാ`കുന്നു. ഭർത്താക്കളുടെ അഭാവത്തിൽ അനിഷ്ടങ്ങളൊന്നും പ്രവർത്തിക്കാതെ സൂക്ഷിക്കുന്ന ഭാര്യമാരെപ്പറ്റി
حافظات للغيب എന്ന്‌ (4:34ൽ) പറഞ്ഞത്‌ ഈ അർത്ഥത്തിലാണ്‌. `ഗയ്ബി`ൽ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശ്യം, അല്ലാഹുവിന്റെ സത്ത, മലക്കുകൾ, പരലോകം, വിചാരണ, സ്വർഗ്ഗം, നരകം, ഖബ്‌റിലെ അനുഭവങ്ങൾ ആദിയായി ബാഹ്യേന്ദ്രിയങ്ങൾ വഴിയോ ആന്തരേന്ദ്രിയങ്ങൾവഴിയോ, അല്ലെങ്കിൽ ബുദ്ധികൊണ്ടോ സ്വയം കണ്ടെത്താൻ കഴിയാത്തതും, വേദഗ്രന്ഥങ്ങളുടെയും പ്രവാചകൻമാരുടെയും പ്രസ്താവനകൾ കൊണ്ടുമാത്രം അറിയുവാൻ കഴിയുന്നതുമായ കാര്യങ്ങളാകുന്നു.

മുത്തഖീങ്ങളുടെ (സൂക്ഷ്മത പാലിക്കുന്നവരുടെ) ഒന്നാമത്തെ ലക്ഷണം `ഗയ്ബി`ൽ വിശ്വസിക്കലാണെന്ന്‌ അല്ലാഹു പറഞ്ഞത്‌ വളരെ ശ്രദ്ധേയമാകുന്നു. നേരിൽകണ്ടതും കേട്ടതും മാത്രമേ വിശ്വസിക്കൂ എന്നോ, ബുദ്ധികൊണ്ടു ചിന്തിച്ചും ഗവേഷണം നടത്തിയും കണ്ടുപിടിക്കുന്നതിനപ്പുറം മറ്റൊന്നും ഉണ്ടാകുവാനില്ലെന്നോ ഉറപ്പിച്ചുവെക്കുന്നവർക്ക്‌ ഖുർആൻ മുഖേനയോ, വേദഗ്രന്ഥങ്ങൾ മുഖേനയോ മാർഗ്ഗദർശ്ശനം ലഭിക്കുവാൻ പോകുന്നില്ല. ഇങ്ങിനെയുള്ളവരെക്കുറിച്ചാണ്‌ മതനിഷേധികൾ, നിർമ്മതവാദികൾ എന്നും മറ്റും പറയുന്നത്‌. എല്ലാം തങ്ങൾക്കറിയാമെന്ന അഹംഭാവവും, മർക്കടമുഷ്ടിയും ഇവരുടെ സ്വഭാവമായിരിക്കും. തങ്ങൾ പുരോഗമനാശയക്കാരാണ്‌, അദൃശ്യത്തിൽ വിശ്വസിക്കുന്നത്‌ കേവലം പഴഞ്ചനും അപരിഷ്കൃതവുമാണ്‌ എന്നൊക്കെയായിരിക്കും ഇവരുടെ ജൽപനം. എന്നിരിക്കെ, ഇവരോട്‌ പരലോകം, പുനരുത്ഥാനം, സ്വർഗ്ഗനരകം മുതലായ മറഞ്ഞ കാര്യങ്ങളെക്കുറിച്ചൊന്നും ഉപദേശിച്ചിട്ട്‌ ഫലമില്ലല്ലോ. അതാണ്‌ ഖുർആന്റെ മാർഗ്ഗദർശനം ഇവർക്ക്‌ പ്രയോജനപ്പെടാതിരിക്കുവാൻകാരണം.

`ഗയ്ബി`നെ (അദൃശ്യകാര്യത്തെ) സാക്ഷാൽ `ഗയ്ബ്‌`എന്നും ആപേക്ഷികമായ `ഗയ്ബ്‌ ` എന്നും രണ്ടായി ഭാഗിക്കാവുന്നതാണ്‌. അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുവാൻ കഴിയാത്തതെല്ലാം സാക്ഷാൽ `ഗയ്ബാ`കുന്നു. ചിലർക്ക്‌ അറിയുവാൻ കഴിയുന്നതും, മറ്റു ചിലർക്ക്‌ അറിയുവാൻ കഴിയാത്തതുമായ കാര്യങ്ങൾ ആപേക്ഷികമായ `ഗയ്ബി`ലും പെടുന്നു. മലക്കുകൾക്ക്‌ അവർ നിവസിക്കുന്ന ഉന്നത ലോകങ്ങളിലെ കാര്യങ്ങൾ പലതും അറിയുവാൻ കഴിയുമെങ്കിലും മനുഷ്യർക്ക്‌ അതിന്‌ കഴിവില്ലല്ലോ. മനുഷ്യരെ സംബന്ധിച്ച്‌ ഇത്‌ രണ്ടാമത്തെ ഇനത്തിൽപ്പെട്ട `ഗയ്ബാ`ണ്‌ ബുദ്ധികൊണ്ട്‌ ചിന്തിച്ചോ, ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ചോ, പരിചയംകൊണ്ടോ, ലക്ഷണം മുഖേനയോ സിദ്ധിക്കുന്ന അറിവുകളൊന്നം `ഗയ്ബി`ൽ ഉൾപ്പെടുകയില്ല. ഉദാഹരണമായി (1) കമ്പിയില്ലാ കമ്പി, റേഡിയോ, ശൂന്യാകാശ വാഹനം മുതലായ യന്ത്രസാമഗ്രികളുടെ സഹായത്തോടെ ലഭിക്കുന്ന അറിവുകൾ. (2) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവേഗം, ഭ്രമണം, ഭൂഗർഭത്തിലെ താപനില മുതലായവയെക്കുറിച്ച്‌ നിരീക്ഷണം ചെയ്ത്‌ ലഭിക്കുന്ന അറിവുകൾ.(3) ദീർഘകാല പരിചയം, മുഖലക്ഷണം, ശബ്ദവ്യത്യാസം, ദീർഘദൃഷ്ടി, ബുദ്ധി സാമർത്ഥ്യം, സ്വപ്നസൂചന മുതലായവ വഴി ലഭിച്ചേക്കാവുന്ന അനുമാനങ്ങൾ. ഇവയൊന്നും ഗയ്ബിൽ ഉൾപ്പെടുന്നില്ല. കവിഞ്ഞപക്ഷം ചില വ്യക്തികൾക്ക്‌ മനസ്സിലാക്കുവാൻ കഴിയുന്നതും ചില വ്യക്തികൾക്ക്‌ മനസ്സിലാക്കുവാൻ കഴിയാത്തതുമെന്ന നിലക്ക്‌ ഭാഷാർത്ഥത്തിലുള്ള ആപേക്ഷികമായ `ഗയ്ബ്‌ ` എന്ന്‌ വേണമെങ്കിൽ അവയെപ്പറ്റി പറയാം. അത്രമാത്രം

(2:3) وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ (അവർ നമസ്കാരം നിലനിറുത്തുകയും, നാം തങ്ങൾക്കു നൽകിയതിൽനിന്നു ചിലവഴിക്കുകയും ചെയ്യും.) ഭാഷയിൽ `പ്രാർത്ഥന` എന്നർത്ഥമുള്ള വാക്കാണ്‌
 صلوة (സ്വലാത്ത്‌) തക്ബീർ കൊണ്ടു തുടങ്ങി സലാം കൊണ്ടവസാനിക്കുന്ന പ്രത്യേക രീതിയിലുള്ള ഇസ്ലാമിക നമസ്കാര കർമ്മമാണ്‌ അതുകൊണ്ട്‌ വിവക്ഷ. അഞ്ചുനേരത്തെ നിർബന്ധ നമസ്കാരങ്ങൾ അവയുടെ ഘടകങ്ങളും നിബന്ധനകളും മര്യാദകളും പൂർത്തിയാക്കിക്കൊണ്ട്‌ സമയം തെറ്റാതെ നിർവ്വഹിക്കുക എന്നത്രെ നമസ്കാരം നിലനിറുത്തൽ കൊണ്ടുദ്ദേശ്യം. നാം നൽകിയതിൽനിന്ന്‌ ചിലവഴിക്കുക എന്നു പറഞ്ഞതിന്റെ താൽപര്യം ഇസ്ലാമിലെ നിർബന്ധദാനമായ സക്കാത്തും സക്കാത്തിനു പുറമെ നിർവ്വഹിക്കുവാൻ കൽപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ ദാനധർമ്മങ്ങളുമാകുന്നു. അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്കുപുറമെ വേറെയും ഐഛിക നമസ്കാരങ്ങളും, നിർബന്ധമായ ദാനധർമ്മങ്ങൾക്കുപുറമെ വേറെയും ദാനധർമ്മങ്ങളും നിർവ്വഹിക്കുവാൻ ഇസ്ലാം പ്രോൽസാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ ശരിയാണ്‌. പക്ഷേ, മുത്തഖികളുടെ അനിവാര്യ ഗുണങ്ങളെ വിവരിക്കുന്ന സന്ദർഭമായതുകൊണ്ടത്രെ നിർബന്ധമായ നമസ്കാരങ്ങളും ദാനധർമ്മങ്ങളുമാണുദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന്‌ പറഞ്ഞത്‌. മനുഷ്യന്‌ അല്ലാഹുവിനോടുള്ള അനുഷ്ഠാനപരമായ കടമകളിൽ വളരെ പ്രധാനപ്പെട്ടതാണ്‌ നമസ്കാര കർമ്മം. ദാനധർമ്മങ്ങൾ അല്ലാഹുവിനോടുള്ള ഒരു കടമയാണെന്നതിനു പുറമെ സാമൂഹ്യമായ ഒരു കടമയും കൂടിയാകുന്നു. ഈ രണ്ടു കടമകളും നിറവേറ്റാത്തവർ മുത്തഖികളിൽ ഉൾപ്പെടുകയില്ലെന്നും, അവർക്കു ഖുർആന്റെ മാർഗ്ഗദർശനം ഫലപ്പെടുകയില്ലെന്നും ഈ വചനങ്ങളിൽ നിന്നു വ്യക്തമാകുന്നു.

ധനത്തിൽനിന്നു ചിലവഴിക്കുക എന്നോ മറ്റോ പറയാതെ, നാം നൽകിയതിൽനിന്ന്‌ ചിലവഴിക്കുക.
مِمَّا رَزَقْنَاهُمْ يُنفِقُونَ എന്നാണ്‌ അല്ലാഹു ഉപയോഗിച്ച വാക്ക്‌. വളരെ അർത്ഥവത്തായ ഒരു വാക്കാണിത്‌. ഖുർആനിൽ പല സ്ഥലങ്ങളിലും ഈ പ്രയോഗം കാണാം . ധനം സമ്പാദിക്കുന്നത്‌ ഭൂമിയിൽ നിന്നുള്ള ഉൽപാദനവും പ്രയത്നവും വഴിയാണല്ലോ. ഭൂമിക്ക്‌ ഉൽപാദനശക്തി നൽകിയതും, അതിൽ നിന്ന്‌ ഉൽപ്പന്നങ്ങളുണ്ടാക്കുന്നതും, അത്‌ പ്രയോജനപ്രദമാക്കുന്നതുമെല്ലാം അല്ലാഹുവാണ്‌. മനുഷ്യന്‌ യത്നിക്കുവാനുള്ള അറിവും, കഴിവും, ഉപാധിയും, സാഹചര്യവും നൽകുന്നതും അല്ലാഹുതന്നെ . ഒരു വിഷയത്തിൽ ഒരേ പ്രകാരത്തിലുള്ള ശ്രദ്ധയും ശ്രമവും നടത്തിക്കൊണ്ടിരിക്കുന്ന രണ്ടുപേർക്ക്‌ ലഭിക്കുന്ന നേട്ടങ്ങളും, ഒരേ മണ്ണിൽ ഒരേ സ്വഭാവത്തിൽ നടത്തപ്പെട്ട രണ്ടു കൃഷികളിൽ നിന്നു ലഭിക്കുന്ന ഫലങ്ങളും, ഒരേ വ്യക്തി തന്നെ ഒരേ രീതിയിലും ഒരേ അളവിലും രണ്ടു പ്രാവശ്യം പരിശ്രമിച്ചതിന്റെ നേട്ടങ്ങളും, എപ്പോഴും ഒന്നായിരിക്കയില്ല. ഒരിക്കൽ ആയിരക്കണക്കിനു മെച്ചം കിട്ടിയ അതേ സ്ഥാനത്ത്‌ മറ്റൊരിക്കൽ പൂജ്യമായിരിക്കും ഫലമെന്നു വരും. അപ്പോൾ, ഭൂമിയുടെ പ്രകൃതിയോ, അദ്ധ്വാനത്തിന്റെ സ്വഭാവമോ അനുസരിച്ചുമാത്രമല്ല വിഭവങ്ങൾ ലഭ്യമാകുന്നതെന്നും, അല്ലാഹുവാണ്‌ എല്ലാം കണക്കാക്കുന്നതും നൽകുന്നതുമെന്നും സ്പഷ്ടമാണ്‌. പക്ഷേ, അല്ലാഹു കണക്കാക്കിയ ആ വിഭവങ്ങൾ ലഭിക്കുന്നത്‌ അവൻ തന്നെ കണക്കാക്കിയിരിക്കുന്ന മാർഗ്ഗങ്ങളിലൂടെയാണെന്നു മാത്രം. ഇങ്ങിനെ, അല്ലാഹു നൽകിയതാണ്‌ മനുഷ്യന്റെ കയ്യിലുള്ള ധനവും വിഭവങ്ങളുമെല്ലാം. എന്നിരിക്കെ, അതിൽ നിന്നു ചിലവഴിക്കുവാൻ മനുഷ്യൻ എന്തിന്‌ മടിക്കണം? അല്ലാഹു നൽകിയതിൽ നിന്ന്‌ അവൻ നിർദ്ദേശിക്കുന്ന വിഷയങ്ങളിൽ ചിലവഴിച്ചാൽ അവൻ-ഒന്നല്ലെങ്കിൽ മറ്റൊന്ന്‌-ഇന്നല്ലെങ്കിൽ നാളെ-പകരം നൽകിയേക്കും എന്നിങ്ങനെയുള്ള സൂചനകൾ ഈ പ്രയോഗത്തിൽ അന്തർഭവിച്ചിരിക്കുന്നു.

(4) وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ (നിനക്ക്‌ ഇറക്കപ്പെട്ടതിലും നിനക്ക്‌ മുമ്പ്‌ ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരായിരിക്കും). അതായത്‌, നബി (സ) ക്ക്‌ ഇറക്കപ്പെട്ട ഈ വേദഗ്രന്ഥത്തിൽ പ്രത്യേകമായും മുൻപ്രവാചകൻമാർക്ക്‌ അവതരിക്കപ്പെട്ടിട്ടുള്ള തൗറത്ത്‌, ഇഞ്ചീൽ മുതലായ വേദഗ്രന്ഥങ്ങളിൽ പൊതുവായും വിശ്വസിക്കുമെന്ന്‌ സാരം. എല്ലാ പ്രവാചകൻമാരും പ്രബോധനം ചെയ്തിരുന്നത്‌ ഇസ്ലാം തന്നെ.
إِنَّ الدِّينَ عِندَ اللَّـهِ الْإِسْلَامُ (നിശ്ചയമായും മതം അല്ലാഹുവിന്റെ അടുക്കൽ ഇസ്ലാമാകുന്നു (3:19). പ്രാവർത്തികവും അനുഷ്ഠാനപരവുമായ രീതിയിൽ കാലോചിതമായ ചില വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെന്നുമാത്രം.
لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا (നിങ്ങളിൽ എല്ലാവർക്കും തന്നെ ഓരോ നടപടിക്രമവും തുറന്ന മാർഗ്ഗവും നാം ഏർപ്പെടുത്തിയിരിക്കുന്നു. (5:48) എന്നിരിക്കെ, ഏതെങ്കിലും ഒരു പ്രവാചകനിലോ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലോ വിശ്വസിക്കാതിരിക്കുന്നത്‌ ഫലത്തിൽ എല്ലാവരെയും നിഷേധിക്കലായിരിക്കുമല്ലോ. ഖുർആൻ അതിന്റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ സത്യമാക്കുന്നതാണ്‌ .
مصدق لما بين يديه എന്നു ഖുർആനിൽ പലപ്പോഴും കാണാവുന്നതിന്റെ അർത്ഥം ഇതിൽനിന്നു മനസ്സിലാക്കാവുന്നതാണ്‌. (ഈ വിഷയകമായി, ഈ സൂറത്തിലെ 136, 137, 285 എന്നീ വചനങ്ങളിലും, സൂറത്തുന്നിസാഉ​‍്‌ 150-152 മുതലായ വചനങ്ങളിലും കൂടുതൽ വിശദീകരണം കാണാവുന്നതാണ്‌.)

യഹൂദികളും ക്രിസ്ത്യാനികളുമാകുന്ന വേദക്കാർ ചില പ്രത്യേക നബിമാരിൽ വിശ്വസിക്കുകയും, മറ്റുള്ളവരിൽ അവിശ്വസിക്കുകയും ചെയ്യുന്നവരാണ്‌. വേദക്കാരല്ലാത്ത അറബികളാകട്ടെ, ഇബ്‌റാഹീം (അ) നബിയുമായുള്ള ഒരു നാമമാത്ര പാരമ്പര്യ ബന്ധമല്ലാതെ മറ്റു പ്രവാചകൻമാരുമായി അവർക്ക്‌ ഒരു ബന്ധവുമില്ല. അപ്പോൾ, വേദക്കാരിൽനിന്ന്‌ ഇസ്ലാമിൽ വരുന്നവരെ സംബന്ധിച്ചേടത്തോളം അവർ തങ്ങളുടെ വേദഗ്രന്ഥങ്ങളിലും നബിമാരിലും വശ്വസിച്ചിരുന്നതിന്‌ പുറമെ, നബി (സ) തിരുമേനിയിലും ഖുർആനിലും വീണ്ടും വിശ്വസിക്കേണ്ടതുണ്ട്‌; അറബികളിൽനിന്ന്‌ സത്യവിശ്വാസം സ്വീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവർ ഖുർആനും നബി (സ)യും അടക്കം എല്ലാ നബിമാരിലും വേദഗ്രന്ഥങ്ങളിലും പുതുതായി വിശ്വസിക്കേണ്ടതുണ്ട്‌. അതുകൊണ്ടാണ്‌ വേദക്കാരിൽനിന്ന്‌ വിശ്വസിക്കുന്നവരെപറ്റി
أُولَـٰئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ (അവർക്ക്‌ അവരുടെ പ്രതിഫലങ്ങൾ രണ്ടുപ്രാവശ്യം നല്കപ്പെടും (28 : 54) എന്ന്‌ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതും. നബി (സ) പറയുന്നു: “മൂന്നുകൂട്ടർക്ക്‌ അല്ലാഹു രണ്ടു പ്രാവശ്യം പ്രതിഫലം നല്കുന്നതാണ്‌ തന്റെ പ്രവാചകനിലും, എന്നിലും വിശ്വസിച്ചവനും, അല്ലാഹുവിനോടുള്ള കടമയും സ്വന്തം യജമാനനോടുള്ള കടമയും നിർവ്വഹിച്ചവനും, സ്വന്തം അടിമസ്ത്രീക്ക്‌ നന്നായി മര്യാദപഠിപ്പിച്ച ശേഷം അവളെ സ്വതന്ത്രയാക്കിവിട്ട്‌ വിവാഹം കഴിച്ചവനുമാണ്‌ ആ മൂന്നുകൂട്ടർ.” (ബു;മു.)

വേദക്കാരിൽനിന്ന്‌ മുസ്ലീമായ ഓരോ വ്യക്തിയും മറ്റെല്ലാ മുസ്ലിംകളെക്കാളും -അവർ എത്ര ഉന്നതപദവിയിലുള്ളവരായിരുന്നാലും- ശ്രേഷ്ഠതയുള്ളവരായിക്കുമെന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. ഒരു വിഷയത്തിൽ-അഥവാ പ്രവാചകൻമാരിലുള്ള വിശ്വാസത്തിൽ-രണ്ടു നിലക്കുള്ള പ്രതിഫലം അവർക്കുലഭിക്കുമെന്നേ അതിനർത്ഥമുള്ളു. വിശ്വാസദാർഢ്യംകൊണ്ടും സൽക്കർമ്മങ്ങളുടെ ആധിക്യംകൊണ്ടും മറ്റുള്ളവർക്ക്‌ അവരെക്കാൾ പ്രതിഫലം ലഭിക്കുമെന്നുള്ളതിന്‌ ഇത്‌ എതിരല്ല മുൻവേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുകയെന്നതുകൊണ്ടുദ്ദേശ്യം നിലവിലുള്ള തൗറാത്തിലും ഇഞ്ചീലിലുമൊക്കെ വിശദമായി വിശ്വസിക്കുക എന്നല്ല കാരണം, മാറ്റത്തിരുത്തലുകൾക്കോ, ഏറ്റക്കുറവുകൾക്കോ വിധേയമാകാതെ - ഖുർആൻ അവതരിക്കുന്ന കാലത്തും അതിനു ശേഷവും - അവയൊന്നും അവയുടെ സാക്ഷാൽ രൂപത്തിൽ നിലവിലില്ല. ആകയാൽ മൊത്തത്തിലുള്ള വിശ്വാസമാണുദ്ദേശ്യം . മുൻവേദഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചേടത്തോളം അവ ഈ മൂന്നിലൊരു പ്രകാരത്തിലായിരിക്കും. 1. അല്ലാഹുവിന്റെയും റസൂലിന്റെയും പ്രസ്താവനകളോട്‌ യോജിക്കുന്നത്‌. ഈ വിഭാഗം ശരിവെക്കലും വിശ്വസിക്കലും നിർബന്ധമാകുന്നു. 2. അവ രണ്ടിനോടും എതിരായത്‌ ഈ വിഭാഗം നിരാകരിക്കലും വിശ്വസിക്കലും നിർബന്ധമാണ്‌. 3. രണ്ടുമല്ലാത്തത്‌. ഈ വിഭാഗത്തെക്കുറിച്ചാണ്‌ നബി (സ) ഇപ്രകാരം പറഞ്ഞത്‌: “വേദക്കാർ നിങ്ങളോട്‌ വർത്തമാനം പറഞ്ഞാൽ നിങ്ങളവരെ സത്യമാക്കുകയും കളവാക്കുകയും ചെയ്യരുത്‌ . എങ്കിലും ഇങ്ങിനെ പറഞ്ഞാകൊള്ളുക ; ഞങ്ങൾക്ക്‌ ഇറക്കപ്പെട്ടതിലും നിങ്ങൾക്ക്‌ ഇറക്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.” (ബു.)

(5) وَبالْآخِرَةِ هُمْ يُوقِنُونَ (പരലോകത്തിൽ അവർ ദൃഢമായി വിശ്വസിക്കുന്നു) വാസ്തവത്തിൽ `ഗയ്ബി`ൽ വിശ്വസിക്കുക എന്ന്‌ പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്‌, പരലോകത്തിലുള്ള വിശ്വാസവും. പരലോകവിശ്വാസവും ദൃഢമാകുമ്പോൾ മാത്രമേ ഭൗതീക ജീവിതത്തിന്‌ ശേഷം വരുവാനിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും യഥാർത്ഥത്തിൽ വിശ്വാസമുണ്ടാവുകയുള്ളു. അനശ്വരമായതും എല്ലാ നന്മ തിൻമകൾക്കും കൃത്യവും കണിശവുമായി പ്രതിഫലം നൽകപ്പെടുന്നതുമായ ഒരു ജീവിതമുണ്ടെന്നും, അവിടെ വെച്ച്‌ സർവ്വ നിയന്താവായ അല്ലാഹുവിന്റെ മുന്നിൽ സകല ചെയ്തികളും കണക്കുബോധിപ്പിക്കേണ്ടി വരുമെന്നുള്ള പരിപൂർണ്ണ വിശ്വാസവും ഉറപ്പുമാണ്‌ മനുഷ്യന്റെ സന്മാർഗ്ഗബോധത്തിനുള്ള ഏകനിദാനം. ഇസ്ലാമിക വിശ്വാസ സിദ്ധാന്തങ്ങളുടെയെല്ലാം അടിത്തറയാണ്‌ അല്ലാഹുവിലും പരരോകത്തിലുമുള്ള വിശ്വാസം . അഥവാ മനുഷ്യന്റെ തുടക്കത്തെയും മടക്കത്തെയും കുറിച്ചുള്ള ബോധം. മറെറാരു വിധത്തിൽ പറഞ്ഞാൽ, താൻ എവിടെനിന്ന്‌ വന്നു,, എങ്ങോട്ട്‌ പോകുന്നു എന്നതിനെക്കുറിച്ചുള്ള ബോധം. മറ്റുള്ള വിശ്വാസങ്ങളെല്ലാം ഇതിന്റെ വിശദാംശങ്ങളോ ഇതിന്റെ അനിവാര്യ വശങ്ങളോ ആയിരിക്കും. അതുകൊണ്ടാണ്‌ വിശ്വാസത്തെക്കുറിച്ചു പറയുന്ന മിക്ക സ്ഥലത്തും ഖുർആനിൽ, അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തെപറ്റി പ്രത്യേകം എടുത്ത്‌ പറയാറുള്ളതും.

ഈ അഞ്ചു ഗുണവിഷേശണങ്ങളോടുകൂടിയവരാണ്‌ മുത്തഖികൾ (സൂക്ഷ്മത പ#ലിക്കുന്നവർ) എന്നു പറഞ്ഞശേഷം അവരുടെ നേട്ടങ്ങളെന്തായിരിക്കുമെന്ന്‌ വിവരിക്കുന്നു:
أُولَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ (അവർ തങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള സൻമാർഗ്ഗത്തിലായിരിക്കും ) അതെ, അല്ലാഹു നിർദ്ദേശിച്ചതും, അവൻ തൃപ്തിപ്പെട്ടതും, അവൻ അനുഗ്രഹിച്ചതുമായ യഥാർത്ഥ സൻമാർഗ്ഗം ഏതാണോ ആ മാർഗ്ഗം അംഗീകരിച്ചവരും അതിൽ ചരിക്കുന്നവരുമാണവർ . ഐഹിക ജീവിതത്തിൽ വെച്ച്‌ ഒരാൾക്ക്‌ ലഭിക്കുവാനുള്ള ഏറ്റവും വമ്പിച്ച സാക്ഷ്യപത്രമത്രെ ഇത്‌. ഇതിലുപരിയായി മറ്റൊന്നു ലഭിക്കുവാൻ എന്തുണ്ട്‌?! ഈ വാക്യത്തിന്‌ മലയാളഭാഷാശൈലിക്കനുസരിച്ച്‌ `അവർ തങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള സൻമാർഗ്ഗത്തിലായിരിക്കും` എന്നാണ്‌ നാം വിവർത്തനം നല്കിയതെങ്കിലും, പദങ്ങളുടെ അർത്ഥം നേർക്കുനേരെ നോക്കുന്നപക്ഷം `അവർ തങ്ങളുടെ റബ്ബിങ്കൽനിന്നുള്ള സൻമാർഗ്ഗത്തിൻമേലാണ്‌ സ്ഥിതി ചെയ്യുന്നത്‌ എന്നത്രെ പറയേണ്ടത്‌.` ഈ പ്രയോഗത്തിലടങ്ങിയ സൂചന ഖുർആൻ വ്യാഖ്യാതാക്കൾ ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു, ഇവരെ സംബന്ധിച്ചിടത്തോളം സൻമാർഗ്ഗം കേവലം ഒരു വാഹനവും, അവൻ അതിന്റെ പുറത്തിരിക്കുന്ന സവാരിക്കാരുമാകുന്നു. എല്ലാ വാഹനക്കാർക്കും അവർ എത്തിച്ചേരേണ്ടുന്ന ഒരു ലക്ഷ്യസ്ഥാനം ഉണ്ടായിരിക്കുന്നത്‌ പോലെ, ഇവർക്കുമുണ്ട്‌ ഒരു ലക്ഷ്യസ്ഥാനം. ഇവരുടെ ലക്ഷ്യമാകട്ടെ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമാകുന്നു. വേറൊരു രൂപത്തിൽ പറയുന്ന പക്ഷം, സൻമാർഗ്ഗം അവരിൽ വെച്ചുകെട്ടുകയോ അടിച്ചേല്പിക്കുകയോ അല്ല ചെയ്തിരിക്കുന്നത്‌. അവരുടെ രക്ഷിതാവ്‌ അവർക്ക്‌ നിശ്ചയിച്ചുകൊടുത്ത ആ സൻമാർഗ്ഗ ജീവിതം അവരുടെ ഇഷ്ടത്തിനും ഇച്ഛക്കും തികച്ചും അനുസരിച്ചുകൊണ്ടാണുള്ളത്‌. ഇതാണാസൂചന.

അവർ സന്മാർഗ്ഗത്തിലാണ്‌, സൻമാർഗ്ഗം അവരുടെ ഇച്ഛക്കും അഭിലാഷത്തിനും ഇണങ്ങിയതുമാണ്‌. ശരി, എന്നാൽ അതുകൊണ്ട്‌ അവർക്ക്‌ എന്തു നേട്ടമാണ്‌ ലഭിക്കുവാനുള്ളത്‌.? അല്ലാഹു പറയുന്നു.
وَأُولَـٰئِكَ هُمُ الْمُفْلِحُونَ (അവർതന്നെയാണ്‌ വിജയികളും) അതെ, ഏതിൽ നിന്നെല്ലാം രക്ഷകിട്ടുവാൻ അവർ സൂക്ഷിച്ചുവന്നിരുന്നുവോ, അതിൽ നിന്നെല്ലാം അവർക്ക്‌ രക്ഷ ലഭിക്കുന്നു. ഏതെല്ലാം കാര്യങ്ങൾ സിദ്ധിക്കണമെന്ന്‌ അവർക്ക്‌ ആഗ്രഹമുണ്ടായിരുന്നുവോ അതെല്ലാം അവർക്ക്‌ സിദ്ധിക്കുകയും ചെയ്യുന്നു. പരത്തിൽ മാത്രമല്ല, ഇഹത്തിലും വിജയികളാണവർ. സുഖദുഃഖ സമ്മിശ്രമായ ഈ ജീവിതത്തിൽ സന്തോഷ സന്താപ വ്യത്യാസമില്ലാതെ, ശാന്തിയോടും സമാധാനത്തോടും കൂടി നിലകൊള്ളുവാൻ അവർക്കേ കഴിയൂ. എങ്കിലും, അതല്ല അവരുടെ ലക്ഷ്യം. പരലോക വിജയവും ഏറ്റവും ഉപരിയായി അല്ലാഹുവിന്റെ പ്രീതിയുമാണവരുടെ ലക്ഷ്യം. ചുരുക്കത്തിൽ ആ ലക്ഷ്യത്തിൽ അവരെ അല്ലാഹു എത്തിച്ചു കൊടുക്കുന്നു. അല്ലാഹു പറയുന്നു: “നിങ്ങളുടെ പ്രതിഫലങ്ങൾ നിറവേറ്റിത്തരപ്പെടുന്നത്‌ ഖിയാമത്തുനാളിൽ മാത്രമാകുന്നു. അപ്പോൾ, ആർ നരകത്തിൽനിന്ന്‌ അകറ്റപ്പെടുകയും, സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുകയും ചെയ്തുവോ അവർ ഭാഗ്യം പ്രാപിച്ചു. ഇഹലോക ജീവിതം കൃത്രിമത്തിന്റെ ഉപകരണമല്ലാതെ മറ്റൊന്നുമല്ല.” (ആലുഇംറാൻ: 185) “അല്ലാഹുവിങ്കൽ നിന്നുള്ള പ്രീതിയാകട്ടെ, ഏറ്റവും വലുതുമാകുന്നു. അതുതന്നെയാണ്‌ വമ്പിച്ച ഭാഗ്യം.” (തൗബ: 72)

ഖുർആന്റെ മാർഗ്ഗദർശ്ശനങ്ങൾ ഫലപ്രദമായിത്തീരുന്ന മുത്തഖികളായ സത്യവിശ്വാസികളുടെ ഗുണങ്ങളും നേട്ടവും വിവരിച്ച ശേഷം, നേരെമറിച്ച്‌ സത്യനിഷേധികളായ അവിശ്വാസികളെയും അവരുടെ അനുഭവത്തെയും കുറിച്ചു പറയുന്നു:-

Saturday, August 10, 2013

Chapter 2 Surat Al-Baqarah سورة البقرة സൂറത്തുൽ ബഖറഃ

വിവരണം
അദ്ധ്യായം 2.
സൂറത്തുൽ ബഖറഃ
മദീനയിൽ അവതരിച്ചത്‌­
വചനങ്ങൾ 286 ­
വിഭാഗം (റുകൂഉ്)

വിശുദ്ധഖുർആനിലെ ഏറ്റവുംവലിയ സൂറത്താണിത്‌.  ഇതിന്റെ മിക്കഭാഗവും നബി (സ) തിരുമേനിയുടെ മദീനാ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ അവതരിച്ചതാകുന്നു. ചുരുക്കം ചില ആയത്തുകൾ അവസാനകാലങ്ങളിൽ അവതരിച്ചവയുമാണ്‌.  ഖുർആന്റെ അവതരണം ആദ്യംതൊട്ടവസാനംവരെ ക്രമരൂപത്തിലോ, ഓരോ സൂറത്തുകളായോ ആയിരുന്നില്ലെന്നും, സന്ദർഭവും ആവശ്യവും അനുസരിച്ചു പലപ്പോഴായി  അവതരിക്കുകയായിരുന്നു പതിവെന്നും, അപ്പപ്പോൾ അവതരിക്കുന്ന ഭാഗങ്ങൾ ഇന്നിന്ന സൂറത്തുകളിൽ ഇന്നിന്ന ഭാഗത്തു ചേർക്കണമെന്നു നബി (സ) എഴുത്തുകാരോടു കൽപിക്കുകയായിരുന്നു ചെയ്തിരുന്നതെന്നും മറ്റും മുഖവുരയിൽ വിവരിച്ചത്‌ ഓർമ്മിക്കുമല്ലോ.

മൗലികതത്വങ്ങൾ, വിശ്വാസ സിദ്ധാന്തങ്ങൾ, കർമ്മപരമായ വിധിവിലക്കുകൾ, നിയമ നിർദ്ദേശങ്ങൾ, സാരോപദേശങ്ങൾ, ഉപമകൾ, ദൃഷ്ടാന്തങ്ങൾ, ചരിത്രസംഭവങ്ങൾ, സദാചാരമൂല്യങ്ങൾ, സന്തോഷ വാർത്തകൾ, താക്കീതുകൾ എന്നിങ്ങിനെയുള്ള തുറകളിൽ മറ്റുസൂറത്തുകളെ അപേക്ഷിച്ച്‌ ഈ സൂറത്തിൽ കൂടുതൽ കാണാവുന്നതാണ്‌.  അതുകൊണ്ട​‍ുതന്നെയായിരിക്കാം ചില നബിവചനങ്ങളിൽ ഈ സൂറത്തിനെപ്പറ്റി
سنام القرأن وذروته(ഖുർആന്റെ പൂഞ്ഞും അതിന്റെ കൊടുമുടിയും) എന്നു പറഞ്ഞിരിക്കുന്നതും.  (അ,ത്വ.) ഒട്ടകം, കാള മുതലായവയുടെ പുറത്ത്‌ ഏറ്റവും പൊന്തിക്കാണുന്ന മുഴയാണല്ലോ പൂഞ്ഞ്‌.  അതുപോലെ, പർവ്വതത്തിന്റെ ഭാഗങ്ങളിൽ ഏറ്റവും ഉയരത്തായി കാഴ്ചയിൽപെടുന്നത്‌ അതിന്റെ കൊടുമുടിയായിരിക്കും.  അതുപോലെ, ഖുർആനിലെ പ്രതിപാദ്യവിഷയങ്ങളിൽ സൂറത്തുൽ ബഖറ കൂടുതൽ മുഴച്ചുനിൽക്കുന്നുവെന്ന്‌ സാരം.
الله اعلم

നബി (സ) യുടെ മക്കാജീവതകാലത്ത്‌ അവിടെ മുശ്‌രിക്കുകളുടെ ആധിപത്യവും സ്വാധീനവുമാണല്ലോ നടമാടിയിരുന്നത്‌.  അതുകൊണ്ട​‍്‌ മക്കീ കാലഘട്ടത്തിൽ അവതരിച്ച സൂറത്തുകളിലെ പ്രധാന പരാമർശങ്ങൾ തൗഹീദിനെയും ശിർക്കിനെയും സംബന്ധിച്ചായിരുന്നു.  തിരുമേനിയും സഹാബികളും മദീനായിൽ ചെല്ലുമ്പോഴാകട്ടെ-അവർ അവിടെ എത്തും മുമ്പുതന്നെ-അവിടെയുള്ള അറബികളിൽ വലിയൊരു വിഭാഗം സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട​‍്‌.  ഇസ്ലാമിന്‌ ഒരു തെളിഞ്ഞ അന്തരീക്ഷം അവിടെ  സംജാതമായിട്ടുണ്ട​‍ായിരുന്നു. ആകയാൽ, മനുഷ്യന്റെ വ്യക്തിപരവും, സാമൂഹ്യവുമായ മണ്ഡലങ്ങളിൽ ക്രിയാത്മകമായും, നിഷേധാത്മകമായും സ്വീകരിക്കപ്പെടേണ്ട​‍ുന്ന വിധിവിലക്കുകളും, ഉപദേശ നിർദ്ദേശങ്ങളും ആ സന്ദർഭത്തിന്റെ ആവശ്യമായിരുന്നു.  മദീനാ ജീവിതത്തിന്റെ ആരംഭഘട്ടങ്ങളിൽ അവതരിച്ച ഈ സൂറത്തിൽ ഈ കാര്യം പ്രത്യേകം പരിഗണിക്കപ്പെട്ടുകാണാം.

അതേസമയത്ത്‌ ഇസ്ലാമിനും മുസ്ലിംകൾക്കും ഏറ്റവും കടുത്ത ഒരു പുത്തൻ ശത്രു സമൂഹത്തെ അവിടെ നേരിടേണ്ട​‍ി വന്നിരുന്നു.  അതെ, യഹൂദികളെ. ദൈവീക മതത്തിമയും, പ്രവാചക പാരമ്പര്യത്തിന്റെയും കുത്തകാവകാശം വാദിച്ചിരുന്ന അവർ, വാസ്തവത്തിൽ ആ രണ്ട​‍ിനോടും നാമമാത്ര ബന്ധം പോലുമില്ലാത്തവണ്ണം ദുഷിച്ചുപോയിട്ടുണ്ട‍ായിരുന്നു.  ഇസ്ലാമിനെതിരിൽ യഹൂദികൾ സ്വീകരിച്ചുവന്ന വിദ്വേഷവും, വൈരാഗ്യവും, പകയും അസൂയയുമെല്ലാം പ്രസിദ്ധമാണ്‌.  ഈ സൂറത്തിൽ നല്ലൊരു ഭാഗം അവരെ സംബന്ധിക്കുന്നതാകുവാൻ കാരണം അതാണ്‌.  കിട്ടുന്ന പഴുതെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട‍്‌ ഇസ്ലാമിനെതിരെ ഗൂഢാലോചനകൾ നടത്തുവാൻ ഒരുമ്പെട്ടിരുന്ന മറ്റൊരു ശത്രുവിഭാഗവും അവിടെ രംഗത്തുണ്ട​‍ായിരുന്നു,  മുനാഫിഖുകൾ (കപടവിശ്വാസികൾ).  സ്വാർത്ഥങ്ങളും, താൽക്കാലിക കാര്യലാഭങ്ങളും ഓർത്ത്‌ പ്രത്യക്ഷത്തിൽ ഇസ്ലാമിന്റെ വേഷം അണിഞ്ഞിരുന്ന ഇവർ യഥാർത്ഥത്തിൽ മുസ്ലിംകളല്ലായിരുന്നു.  ഇവരെക്കുറിച്ചും ഈ സൂറത്തിൽ പലതും പ്രസാതാവിക്കപ്പെട്ടിരിക്കുന്നു.  കൂടാതെ, മറ്റു സൂറത്തുകളിൽ കാണപ്പെടാത്ത ചില പരാമർശങ്ങളും ഉപമകളും, സംഭവകഥകളും മറ്റും ഇതിൽ അടങ്ങിയിട്ടുണ്ട​‍്‌.

സൂറത്തുൽ ബഖറ (പശുവിന്റെ അദ്ധ്യായം) എന്ന്‌ ഇതിന്‌ പേര്‌ വരുവാൻ കാരണം, ഇസ്രാഈല്യരിൽ കഴിഞ്ഞുപോയ ഒരു പശുവിന്റെ സംഭവം ഇതിൽ വിവരിക്കപ്പെട്ടിട്ടുള്ളതാണ്‌.  ഓരോ സൂറത്തിലും വിവരിക്കപ്പട്ടിട്ടുള്ള ഏതെങ്കിലും പ്രത്യേക വിഷയത്തെ സൂചിപ്പിക്കുന്നതോ, അതിൽ പ്രത്യേകം വന്നിട്ടുള്ള ഏതെങ്കിലും വാക്കുകളെ സൂചിപ്പിക്കുന്നതോ ആയ പേരുകളിലായിരിക്കും മിക്ക സൂറത്തുകളും അറിയപ്പെടുന്നത്‌.  ചുരുക്കം ചിലതിന്‌ പ്രതിപാദ്യ വിഷയത്തെ സൂചിപ്പിക്കുന്ന പേരുകളുമായിരിക്കും.  മൊത്തത്തിൽ പറഞ്ഞാൽ സൂറത്തുകൾ തിരിച്ചറിയാനുള്ള ഒരു എളുപ്പ മാർഗ്ഗമെന്ന നിലക്ക്‌ മാത്രമാണ്‌ അവയുടെ പേരുകൾ.  അതുകൊണ്ട​‍്‌ ഒരേ സൂറത്തിന്‌ തന്നെ ചിലപ്പോൾ ഒന്നിലധികം പേരുണ്ട​‍ായെന്നും വരും.  വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും, അവയുടെ ക്രമീകരണത്തിലുമെല്ലാം ഖുർആന്‌ അതിമേതായ പ്രത്യേക രീതികളാണുള്ളത്‌.  ഇതിനെപ്പറ്റിയെല്ലാം മുഖവുരയിൽ വിശദീകരിച്ചിട്ടുള്ളത്‌ കൊണ്ട​‍്‌ കൂടുതലൊന്നും പ്രസ്താവിക്കേണ്ട​‍ുന്ന ആവശ്യമല്ല.

നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: `നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബർ സ്ഥാനങ്ങളാക്കരുത്‌. സൂറത്തുൽ ബഖറ ഓതപ്പെടുന്ന വീടുകളിൽ നിശ്ചയമായും പിശാചു പ്രവേശിക്കുകയില്ല.“ (അ;മു;തി;ന.) ഖുർആൻ പാരായണം പോലെയുള്ള കാര്യങ്ങളൊന്നും നടത്താതെ വീടുകൾ മൂകവും ശൂന്യവുമാക്കരുതെന്നാണ്‌  ഖബറുസ്ഥാനമാക്കരുതെന്ന്‌ പറഞ്ഞതിന്റെ സാരം.  ഇതുപോലെയുള്ള വേറെയും ഹദീസുകൾ കാണാം ഒരിക്കൽ, ഒരു കൂട്ടം ആളുകളെ ഒരു ഭാഗത്തേക്ക്‌ നിയോഗിച്ചയച്ചപ്പോൾ, അവരിൽ ഓരോരുത്തർക്കും ഖുർആൻ പാരായണം ചെയ്യുവാനുള്ള കഴിവ്‌ നബി (സ) പരിശോധിക്കുകയുണ്ട​‍ായി. അവരിൽവെച്ച്‌ ഇളം പ്രായക്കാരനായ ഒരാൾ തനിക്ക്‌ ഖുർആന്റെ ഇന്നിന്ന ഭാഗവും സൂറത്തുൽ ബഖറയും അറിയാമെന്നു പറഞ്ഞു.  അപ്പോൾ തിരുമേനി പറഞ്ഞു: ”തന്റെ കൂടെ സൂറത്തുൽ ബഖറയു​‍േണ്ട​‍ാ? എന്നാൽ പോയിക്കൊള്ളുക . താൻ ഇവരുടെ അമീർ (നായകൻ) ആകുന്നു.“  (തി;ന;ജ;ഹാ.) നവ്വാസുബ്നുസംആൻ (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.  `ഖുർആനും, അതനുസരിച്ച്‌ പ്രവർത്തിച്ചിരുന്ന  അതിന്റെ ആൾക്കാരും (ഖിയാമത്തുനാളിൽ) കൊണ്ട​‍ുവരപ്പെടും സൂറത്തുൽ ബഖറയും  ആലുഇംറാനും അവയുടെ ആൾക്കാർക്ക്‌  വേണ്ട​‍ി (അവരെ ന്യായീകരിച്ചു) തർക്കം നടത്തിക്കൊണ്ട​‍്‌ അവരുടെ മുമ്പിൽ വരുന്നതാണ്‌.`  എന്ന്‌ നബി (സ) പറയുന്നത്‌ ഞാൻ കേട്ടിരിക്കുന്നു.  തിരുമേനി അവക്ക്‌ മൂന്ന്‌ ഉപമകളും വിവരിച്ചിരുന്നു.  ഞാനത്‌ ഇതവുരെയും  മറന്നിട്ടില്ല  അതായത്‌, അവ രണ്ട​‍ും രണ്ട​‍്‌ മേഘങ്ങളെന്നോണം, അല്ലെങ്കിൽ കറുത്ത രണ്ട‍ു തണലുകളെന്നോണം, അല്ലെങ്കിൽ അണിനിരന്ന രണ്ട​‍ു പക്ഷിക്കൂട്ടമെന്നോണം എന്നായിരുന്നു അത്‌. (അ; മു; തി; ബു- താരീഖിൽ.)

ഇതുപോലെ, സൂറത്തുൽ ബഖറയുടെയും ആയത്തുൽ കുർസീ മുതലായ അതിലെ പ്രത്യേകം ചില ആയത്തുകളുടെയും ശ്രേഷ്ഠതകൾ വിവരിക്കുന്ന പല ഹദീസുകളും രിവായത്തുകളും ഉദ്ധരിക്കുവാനുണ്ട​‍്‌  ചിലതൊക്കെ സന്ദർഭംപോലെ  അതത്‌ സ്ഥാനങ്ങളിൽ നമുക്ക്‌ പരിചയപ്പെടാം
ഇൻഷാ അല്ലാഹ്  ഈ സൂറത്തിലും പ്രസ്തുത ആയത്തുകളിലും അടങ്ങിയ വിഷയങ്ങളുടെ പ്രാധാന്യവും മഹത്വവുമാണ്‌ അതെല്ലാം ചൂണ്ട​‍ിക്കാട്ടുന്നത്‌.

Thursday, August 8, 2013

Chapter 1 Al-Fatiha Aya 1-7

ഈ സൂറത്തിന്റെ അവസാനത്തിൽ آمين (ആമീൻ) എന്ന്‌ ചൊല്ലേണ്ടതാകുന്നു ഈ പ്രാർത്ഥന സ്വീകരിക്കേണമേ എന്നർത്ഥം. കൂടുതൽ വിവരം താഴെ വരുന്നുണ്ട്. `ബിസ്മി` സൂറത്തുൽ ഫാത്തിഹയിലെ ഒരു ആയത്താണെന്ന അഭിപ്രായക്കാർ 6ഉം-7ഉം വചനങ്ങൾ കൂടി 7-​‍ാമത്തെ വചനമായി എണ്ണിവരുന്നു. ആകെ 7വചനങ്ങളാണെന്നുള്ളതിൽ ഭിന്നിപ്പില്ല.
الله (അല്ലാഹു) എന്ന വാക്കിന്റെ മൂല ധാതു ഏതാണെന്നുള്ളതിൽ ഒന്നിലധികം അഭിപ്രായങ്ങൾ കാണാം. ഏതായിരുന്നലും ശരി, അഖില ലോകങ്ങളുടെയും സ്രഷ്ടാവും, നിയന്താവും പരിപാലകനും, രക്ഷിതാവും യജമാനനും, ഉടമസ്ഥനുമായ ആ ഏക മഹശ്ശക്തിയെ മാത്രം കുറിക്കുന്ന ഒരു സംജ്ഞാനാമ
علم മത്രെ അത്‌ അവന്റെ തിരുമാനങ്ങളായി ഖുർആനിലോ, മററു വേദഗ്രന്ഥങ്ങളിലോ, പ്രവാചക വാക്യങ്ങളിലോ വന്നിട്ടുള്ള എല്ലാ നാമങ്ങളും അവന്റെ ഓരോ തരത്തിലുള്ള മഹൽ ഗുണങ്ങളെ എടുത്തുകാട്ടുന്ന വിശേഷണങ്ങളായിരിക്കും. `അല്ലാഹു` എന്നുള്ള പേർ അവന്നല്ലാതെ മററാർക്കും ഉപയോഗിക്കപ്പെട്ടിട്ടില്ല. ഉപയോഗിക്കപ്പെടാവതുമല്ല. ആരാധിക്കപ്പെടുന്ന വസ്തു-അഥവാ ദൈവം എന്ന അർത്ഥത്തിൽ സദാ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ്‌
اله (ഇലാഹ്‌) ഈ രണ്ട്‌ വാക്കുകളും തമ്മിൽ അക്ഷരത്തിലും അർത്ഥത്തിലും സാമാന്യം യോജിപ്പുണ്ടെന്നതിനെ മുൻനിറുത്തി
اله എന്ന പദത്തിൽ ال (അൽ) എന്ന അവ്യയം ചേർത്തു പ്രത്യേകിപ്പിച്ചതാണ്‌
الله എന്ന പദമെന്ന്‌ പലരും പ്രസ്താവിക്കുന്നു. ഇതനുസരിച്ച്‌ ആ സംജ്ഞാ നാമത്തിന്റെ അർത്ഥം, `സാക്ഷാൽ ദൈവം`-അഥവാ ആരാധിക്കപ്പെടുവാൻ യഥാർത്ഥ അർഹതയുള്ളവൻ-എന്നായിരിക്കുന്നതാണ്‌.
 الله اعلم
ഖുർആൻ പാരായണം അടക്കമുള്ള എല്ലാ നല്ല കാര്യങ്ങളും തുടങ്ങുമ്പോൾ ബിസ്മി കൊണ്ട്‌ ആരംഭിക്കുന്നതിനെയും, ഓരോ സൂറത്തുകളുടെയും തുടക്കത്തിലുള്ള ബിസ്മികൾ അതത്‌ സൂറത്തുകളിൽപെട്ട ആയത്തുകളാണോ എന്നതിനെയും സംബന്ധിച്ച്‌ നാം മുകളിൽ ചിലതെല്ലാം പ്രസ്താവിച്ചുവല്ലോ. ഇവിടെ ഒരു സംശയത്തിന്‌ അവകാശമുണ്ട്. വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനമാണ്‌. അവനാണത്‌ അവതരിപ്പിച്ചതും. എന്നിരിക്കെ, അവൻ അവന്റെ നാമത്തിൽ ആരംഭിക്കുന്നതിലടങ്ങിയ യുക്തി രഹസ്യമെന്താണ്‌? ഇതാണാസംശയം. ഖുർആൻ പാരായണം തുടങ്ങിയ കാര്യങ്ങൾ നാം ആരംഭിക്കേണ്ടത്‌ എങ്ങിനെയാണെന്ന്‌ പഠിപ്പിക്കുക, മുകളിൽ ചൂണ്ടിക്കാട്ടിയത്‌ പോലെയുള്ള യാഥാർത്ഥ്യങ്ങളിലേക്ക്‌ സൂചന നൽകുക, നല്ല ആരംഭത്തിന്റെ പ്രായോഗിക രൂപം കാണിച്ചു തരുക മുതലായവയത്രെ അതിലടങ്ങിയ രഹസ്യം. മനുഷ്യൻ ചെയ്യേണ്ടുന്നതെല്ലാം പഠിപ്പിക്കുകയാണല്ലോ ഖുർആന്റെ അവതരണോദ്ദേശ്യം. ഒരു നല്ല ഗ്രന്ഥം ആരംഭിക്കുമ്പോൾ അതിന്റെ തുടക്കം നന്നായിരിക്കേണ്ടതിന്റെ അവശ്യകത പറയേണ്ടതില്ല. എന്നിരിക്കെ, ഏത്‌ ഗ്രന്ഥങ്ങളെക്കാളും എല്ലാ നിലക്കും ഉന്നത സ്ഥാനം അർഹിക്കുന്ന ഖുർആന്റെ തുടക്കം മറെറല്ലാററിനെയുംകാൾ നന്നായിരിക്കണമല്ലോ. അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നതിൽ പരം ഉത്തമമായ ആരംഭം വേറെ ഏതാണുള്ളത്‌?!

അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നതിന്റെ പ്രാധാന്യവും, അതിലടങ്ങിയ യുക്തിയും മനസ്സിലാക്കുവാൻ പോരുന്ന രണ്ടു നാമവിശേഷണങ്ങളാണ്‌ `അർ-റഹ്മാനും` `അൽ-റഹീമും`
(الرحمان الرحيم) ചെറുതോ വലുതോ, പ്രത്യക്ഷമോ പരോക്ഷമോ, പ്രത്യേകമായതോ പൊതുവെയുള്ളതോ, ഐഹികമോ പാരത്രികമോ ആയ സകല വിധ അനുഗ്രഹങ്ങളുടെയും കർത്താവായ പരമകാരുണികൻ എന്ന്‌ `അർ-റഹ്മാനി`നും, നൻമ ചെയ്യുന്നവർക്ക്‌ പ്രത്യേകമായി സിദ്ധിക്കുവാനിരിക്കുന്ന മഹാനുഗ്രഹങ്ങളുടെ ദാതാവായ കരുണാനിധി എന്ന്‌ `അർ-റഹീമി`നും വിവക്ഷ നൽകപ്പെടുന്നു.

കാരുണ്യത്തിന്റെയും, കൃപാകടാക്ഷത്തിന്റെയും, പരമകേന്ദ്രമെന്നപോലെ, അധികാരത്തിന്റെയും ന്യായാധിപത്യത്തിന്റെയും പരമ കേന്ദ്രവും തന്നെയാണ്‌ അല്ലാഹു. അവൻ പറയുന്നു:
نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ -الحجر(എന്റെ അടിയാൻമാക്കു വിവരമറിയിക്കുക: ഞാൻ തന്നെയാണ്‌ വളരെ പൊറുക്കുന്നവനും കരുണാനിധിയുമെന്നും, എന്റെ ശിക്ഷ തന്നെയാണ്‌ വേദനയേറിയ ശിക്ഷയെന്നും. (ഹിജ്ര് 49: 50.) പക്ഷെ, അവന്റെ കാരുണ്യക്കനിവ്‌ അവന്റെ കോപത്തെ കവിഞ്ഞുനിൽക്കുന്നു. സത്യനിഷേധത്തിലും തോന്നിയവാസത്തിലും മുഴുകിയ ധിക്കാരികൾപോലും അവന്റെ എണ്ണമററ അനുഗ്രഹങ്ങൾ സദാ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്‌ അതുകൊണ്ടത്രെ, സൂറ: അഅ​‍്‌റാഫിൽ അല്ലാഹു പറയുന്നു:
ورحمتى وسعت كل شىء(എന്റെ കാരുണ്യം എല്ലാ വസ്തുക്കൾക്കും വിശാലമായിരിക്കുന്നു.) ഇതേ വാക്യത്തിന്റെ തുടർച്ചയായി ഇങ്ങിനെയും പറയുന്നു:
فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ ﴿١٥٦﴾ (സൂക്ഷ്മത പാലിക്കുകയും സകാത്ത്‌ കൊടുക്കുകയും ചെയ്യുന്നവർക്കും, നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവർക്കും ഞാൻ അതിനെ രേഖപ്പെടുത്തി വെച്ചേക്കുന്നതാണ്‌. (അഅ​‍്‌റാഫു: 156.) ഈ രണ്ടു വാക്യങ്ങളിൽ ഒന്നാമത്തേതിന്റെ ആശയം ഉൾക്കൊള്ളുന്ന വാക്കാണ്‌ `അർ-റഹ്മാൻ` എന്നും, രണ്ടാമത്തേതിന്റെ ആശയം ഉൾക്കൊള്ളുന്ന വാക്കാണ്‌ `അർ-റഹീം` എന്നും പറയാം.

ഈ രണ്ടു നാമവിശേഷണങ്ങളാൽ അല്ലാഹുവിനെ വിശേഷിപ്പിച്ചുകൊണ്ട്‌ അവന്റെ നാമത്തിൽ ഒരാൾ ഒരു കാര്യം ആരംഭിക്കുമ്പോൾ, തനിക്ക്‌ അത്‌വരെ അവനിൽനിന്ന്‌ ലഭിച്ചു കഴിഞ്ഞ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു സ്മരണയും, മേലിൽ അവനിൽ നിന്ന്‌ തനിക്ക്‌ ലഭിക്കുവാൻ ആഗ്രഹിക്കുന്ന അനുഗ്രഹങ്ങൾക്ക്‌ വേണ്ടിയുള്ള ഒരപേക്ഷയും അതിൽ അന്തർഭവിച്ചിരിക്കുന്നതായി കാണാം. ഇമാം ബുഖാരിയും, മുസ്ലിമും (റ) ഉദ്ധരിച്ച ഒരു നബിവചനത്തിന്റെ സാരം ഇപ്രകാരമാണ്‌: `അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോൾ, അവൻ ഒരു ഗ്രന്ഥത്തിൽ ഇങ്ങിനെ രേഖപ്പെടുത്തി അവന്റെ അർശിനു (സിംഹാസനത്തിനു) മീതെ അവന്റെയടുക്കൽ വെച്ചിരിക്കുന്നു: `നിശ്ചയമായും, എന്റെ കാരുണ്യം കോപത്തെ മുൻകടന്നിരിക്കുന്നു.` അവർ രണ്ടുപേരും ഉദ്ധരിച്ച വേറെ ഒരു ഹദീസിൽ നബി (സ) പറഞ്ഞതിന്റെ സാരം ഇപ്രകാരമാകുന്നു: `അല്ലാഹുവിന്റെ കാരുണ്യം നൂറായി ഭാഗിച്ചാൽ അതിന്റെ ഒരു ഭാഗം മാത്രമാണ്‌ ഈ ലോകത്ത്‌ ജിന്ന്‌, മനുഷ്യൻ, മൃഗം തുടങ്ങിയ എല്ലാ ജീവികൾക്കുമിടയിൽ അവൻ അവതരിപ്പിച്ചിരിക്കുന്നത്‌. അവർ തമ്മിൽ തമ്മിൽ കരുണയും ദയയും കാണിക്കുന്നത്‌ അത്‌ കൊണ്ടത്രെ. ദുഷ്ടമൃഗങ്ങൾ അവയുടെ കുഞ്ഞുങ്ങളോട്‌ ദയ കാണിക്കുന്നതും അത്‌ കൊണ്ട്‌ തന്നെ. ബാക്കി തൊണ്ണൂററിഒമ്പത്‌ ഭാഗവും ഖിയാമത്ത്‌ നാളിൽ തന്റെ അടിയാൻമാർക്ക്‌ കരുണ ചെയ്‌വാനായി അവൻ കരുതിവെച്ചിരിക്കുകയാണ്‌. ഹാ! അല്ലാഹുവിന്റെ കാരുണ്യം എത്ര വിശാലം!

ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ٢ (സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു എല്ലാ സ്തുതിയും.) എന്നാണല്ലോ ആദ്യത്തെ വചനം. സ്തുതി കീർത്തനങ്ങളുടെ ഏതു വകുപ്പ്‌ പരിശോധിച്ചാലും ശരി, സ്തുതി ഏതുകാര്യത്തിന്റെ പേരിലായാലും ശരി, യഥാർത്ഥത്തിൽ ആ സ്തുതിക്കുള്ള കാരണക്കർത്താവും, ആ കാര്യത്തിന്റെ ഉത്ഭവകേന്ദ്രവും അല്ലാഹുവായിരിക്കുമെന്ന്‌ കാണാം. ഉദാഹരണമായി: ഒരാളെ അയാളുടെ ഔദാര്യത്തിന്റെ പേരിൽ നാം സ്തുതിക്കുന്നുവെന്നു വിചാരിക്കുക. അയാളെ സൃഷ്ടിച്ചത്‌, ഉദാരശീലനാക്കിയത്‌, ഔദാര്യം ചെയ്യാനുള്ള വക അയാൾക്ക്‌ നൽകിയത്‌, അത്‌ മററുള്ളവർക്ക്‌ പ്രയോജനപ്പെടുമാറാക്കിയത്‌, അത്‌ അയാളുടെ സൽകർമ്മമായി അംഗീകരിക്കുന്നത്‌ എന്നിങ്ങിനെ അതുമായി ബന്ധപ്പെട്ട എത്രയോ കാര്യങ്ങളുടെ കർത്താവ്‌ അല്ലാഹുവല്ലാതെ മററാരാണ്‌?! അപ്പോൾ, എല്ലാ സ്തുതികർമ്മങ്ങളുടെയും അർഹൻ യഥാർത്ഥത്തിൽ അവൻ തന്നെ.

ഒരാൾ തന്റെ ഉദ്ദേശ്യമനുസരിച്ച്‌ ചെയ്യുന്ന സൽകാര്യങ്ങളെ മുൻനിറുത്തി അയാളെ പ്രശംസിക്കുക എന്നാണ്‌
ۡحَمۡدُ (സ്തുതി) കൊണ്ട്‌ വിവക്ഷ. അതിൽ ٱلۡ (അൽ) എന്ന അവ്യയം ചേർന്നപ്പോൾ സ്തുതിയുടെ ഇനത്തിൽപെട്ടതെല്ലാം അതിലുൾപ്പെടുന്നു. അതുകൊണ്ടാണ്‌
ٱلۡحَمۡدُ എന്ന വാക്കിന്‌ `സർവ്വസ്തുതിയും` സ്തുതി മുഴുവനും എന്നൊക്കെ അർത്ഥം കല്പിക്കപ്പെടുന്നത്‌. (ഇംഗ്ലീഷിലെ The എന്ന അവ്യയത്തിന്റെ സ്ഥാനമാണു അറബിയിലെ ال എന്ന അവ്യയത്തിനുള്ളത്. മലയാളത്തിൽ ഇതിന്റെ സ്ഥാനത്ത് നിൽകുന്ന വാക്കുകളില്ല്. ഒരു സാമാന്യ نكرة നാമത്തിൽ ال ചേരുമ്പോൾ അതിന്റെ സാമാന്യത്വം നീങ്ങി അതൊരു പ്രത്യേകാർത്ഥമുള്ളതായിത്തീരുന്നു. ഉദാഹരണം :قلم എന്നാൽ ഏതെങ്കിലും ഒരു പേനയും القلم എന്നാൽ ഒരു പ്രത്യേക പേനയോ, പേനയുടെ വർഗമോ ആയിരിക്കും ഉദ്ദേശ്യം. കൂടുതൽ വിവരം ഭാഷാ സാഹിത്യശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നറിയേണ്ടതാകുന്നു.) സ്വന്തം ഉദ്ദേശ്യപ്രകാരമല്ലാതെയുണ്ടാകുന്ന നല്ല കാര്യങ്ങളെപ്പററി പുകഴ്ത്തിപ്പറയുന്നതിന്‌
حمد (സ്തുതി) എന്ന്‌ പറയാറില്ല. അതിന്ന്‌  مدح (പ്രശംസ) എന്നാണ്‌ പറയപ്പെടുക. ഈ വാക്കാകട്ടെ, ഉദ്ദേശ്യപൂർവ്വവും അല്ലാതെയും ഉണ്ടാകുന്ന എല്ലാ നല്ല കാര്യങ്ങളിലും ഉപയോഗിക്കപ്പെടുകയും ചെയ്യും. ഉദാഹരണം: ജ്ഞാനം, പരസഹായം, ഭയഭക്തി, കൃത്യനിഷ്ഠ ആദിയായ ഗുണങ്ങളെപ്പററി പുകഴ്ത്തുന്നതിന്‌
حمد (സ്തുതി) എന്നും مدح (പ്രശംസ) എന്നും പറയാം. എന്നാൽ സൗന്ദര്യം, ശബ്ദഗുണം, ശരീരവടിവ്‌ പോലെയുള്ളവയെപ്പററി പുകഴ്ത്തുന്നതിന്‌
مدح (പ്രശംസ) എന്നല്ലാതെ حمد (സ്തുതി) എന്നു പറയാറില്ല. ഒരാളിൽ നിന്ന്‌ ലഭിച്ച ഏതെങ്കിലും ഉപകാരത്തിന്റെ പേരിൽ അയാളെ പ്രശംസിക്കുന്നതിന്ന്‌
شكر (നന്ദി) എന്ന്‌ പറയപ്പെടുന്നു. നന്ദിയാകട്ടെ, വാഗ്മൂലം മാത്രമല്ല, മനസ്സുകൊണ്ടും പ്രവൃത്തി മുഖേനയും പ്രകടിപ്പിക്കാവുന്നതുമാണ്‌. മേൽ വിവരിച്ചതിൽ നിന്ന്‌ ഈ മൂന്ന്‌ വാക്കുകളും തമ്മിൽ ചില സന്ദർഭങ്ങളിൽ യോജിപ്പും, ചില സന്ദർഭങ്ങളിൽ വിയോജിപ്പും ഉണ്ടാവാമെന്ന്‌ മനസ്സിലാക്കാമല്ലോ. യോജിപ്പിന്റെ വശങ്ങളെ പരിഗണിച്ച്‌ കൊണ്ടാണ്‌ ഈ മൂന്ന്‌ പദങ്ങളെയും ചിലർ പര്യായ പദങ്ങൾ എന്നോണം ഉപയോഗിച്ചു കാണുന്നത്‌. ഈ ഉപയോഗം ചിലപ്പോൾ, ആശയക്കുഴപ്പത്തിന്‌ കാരണമാകാറുള്ളത്‌ കൊണ്ടാണ്‌ ഈ വാക്കുകളെക്കുറിച്ച്‌ ഇത്രയും വിവരിച്ചത്‌.

എല്ലാ സ്തുതിയും അല്ലാഹുവിന്‌ തന്നെയാണെന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കുവാൻ പോരുന്ന അവന്റെ ചില ഉൽകൃഷ്ട ഗുണവിശേഷങ്ങളാണ്‌ തുടർന്ന്‌ പ്രസ്താവിച്ചിരിക്കുന്നത്‌
رَبِّ ٱلۡعَٰلَمِينَ (ലോകരുടെ രക്ഷിതാവ്‌) ٱلرَّحۡمَٰنِ (പരമകാരുണികൻ)
ٱلرَّحِيمِ (കരുണാനിധി.) مَٰلِكِ يَوۡمِ ٱلدِّينِ (പ്രതിഫലദിനത്തിന്റെഉടമസ്ഥൻ) ഇവയാണത്‌. ഈ ഓരോ വിശേഷണങ്ങളിലും അടങ്ങിയിട്ടുള്ള സാരങ്ങളുടെ വൈപുല്യം ആലോചിക്കുന്നപക്ഷം, സ്തുതി മുഴുവനും അല്ലാഹുവിനാണെന്നു പറഞ്ഞത്‌ എന്തുകൊണ്ടാണെന്ന്‌ മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്‌.

رب (റബ്ബ്‌) എന്ന വാക്കിനു `രക്ഷിതാവ്‌, പരിപാലകൻ, വളർത്തുന്നവൻ, യജമാനൻ` എന്നിങ്ങനെയും `ഉടമസ്ഥൻ, കൈകാര്യം നടത്തുന്നവൻ` എന്നിങ്ങനെയും അർത്ഥങ്ങൾ വരും. അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം ഈ എല്ലാ അർത്ഥത്തിലും അവൻ റബ്ബുതന്നെ. `ലോകം` എന്നർത്ഥമായ
عالم (ആലമു)ന്റെ ബഹുവചനമാണ്‌ عالمين (ആലമീൻ). ഈ ബഹുവചനരൂപം ബുദ്ധി ജീവികളിലാണ്‌ സാധാരണ ഉപയോഗിക്കപ്പെടാറെങ്കിലും-ബുദ്ധിജീവികളെന്നോ മററു ജീവികളെന്നോ നിർജ്ജീവ വസ്തുക്കളെന്നോ വ്യത്യാസം കൂടാതെ-അഖില ലോകങ്ങളുടെയും റബ്ബ്‌ എന്നത്രെ
رَبِّ ٱلۡعَٰلَمِينَ കൊണ്ടു വിവക്ഷ. മൂസാ (അ) നബിയും, ഹാറൂൻ (അ) നബിയും ഫിർഔന്റെ അടുക്കൽ ചെന്ന്‌
انا رسول رب العالمين(`ഞങ്ങൾ റബ്ബുൽ ആലമീ`ന്റെ ദൂതൻമാരാണ്‌) എന്നു പറഞ്ഞപ്പോൾ ഫിർഔൻ ചോദിച്ചു:
وما رب العالمين (എന്താണ്‌ `റബ്ബുൽ ആലമീൻ`?) ഇതിനു മൂസാ (അ) നൽകിയ മറുപടി
رب السماوات والارض وما بينهما (ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിൽ ഉള്ളവയുടെയും റബ്ബ്‌) എന്നായിരുന്നു. (ശുഅറാഉ​‍്‌ : 16, 23, 24.)

ٱلرَّحۡمَٰنِ ٱلرَّحِيمِ (പരമകാരുണികൻ, കരുണാനിധി) എന്നിവയെപ്പററി ബിസ്മിയുടെ വ്യാഖ്യാനത്തിൽ വിവരിച്ചു കഴിഞ്ഞു. ബിസ്മി ഈ സൂറത്തിലെ ഒരു ആയത്താണെന്ന അഭിപ്രായം സ്വീകരിച്ചാലും ഈ രണ്ടു തിരുനാമങ്ങൾ വീണ്ടും ഇവിടെആവർത്തിച്ചത്‌ കേവലം ഒരു ആലങ്കാരികമായ ഉദ്ദേശത്തിലൊന്നുമല്ല. അല്ലാഹുവിന്റെ മാനത്തിൽ ഖുർആൻ പാരായണം ആരംഭിക്കുന്നതിലടങ്ങിയ തത്വങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ബിസ്മിയിൽ ആ വിശേഷണങ്ങൾ ഇവിടെയാകട്ടെ, സ്തുതികീർത്തനങ്ങളെല്ലാം, എന്തുകൊണ്ട്‌ അല്ലാഹുവിന്‌ അവകാശപ്പെട്ടതായി എന്നുള്ളതിന്റെപശ്ചാത്തലം ചൂണ്ടിക്കാട്ടുന്ന ഗുണവിശേഷങ്ങളുടെ കൂട്ടത്തിൽ അവന്റെ കാരുണ്യത്തിനുള്ള സ്ഥാനം കൂടി എടുത്തു കാണിച്ചിരിക്കുകയാണ്‌.

`റഹ്മാൻ`, `റഹീം` എന്നീ രണ്ടു രൂപങ്ങളും അല്ലാഹുവിന്റെ അതിരററ കാരുണ്യത്തെ പ്രകാശിപ്പിക്കുന്നവയാണെങ്കിലും, `റഹ്മാൻ` എന്ന രൂപമാണ്‌ കാരുണ്യത്തിന്റെ അതിവിശാലതയെ കൂടുതൽ ദ്യോതിപ്പിക്കുന്നത്‌. `റഹ്മാൻ` എന്ന്‌ അല്ലാഹുവിനെ കുറിച്ചല്ലാതെ മററാരെക്കുറിച്ചും ഉപയോഗിക്കപ്പെടാറില്ല. `അല്ലാഹു` എന്ന സംജ്ഞാ നാമത്തെ കഴിച്ചാൽ പിന്നെ അവന്റെ നാമവിശേഷണങ്ങായി ഉപയോഗിക്കപ്പെട്ടിട്ടുള്ള ഇതര നാമങ്ങളിൽവെച്ച്‌ കൂടുതൽ സ്ഥാനം ഖുർആനിൽ കൽപിക്കപ്പെട്ടുകാണുന്നതും `റഹ്മാൻ` എന്ന നാമത്തിനാകുന്നു. `അല്ലാഹു` എന്ന നാമം പോലെ-മററു വിശേഷണങ്ങളൊന്നും കൂടാതെ-`അർ-റഹ്മാൻ` എന്ന നാമവും അല്ലാഹുവിന്‌ ഉപയോഗിക്കപ്പെട്ടു കാണാം. (ഇസ്‌റാഉ​‍്‌ 110. സൂ: റഹ്മാൻ 1: ഫുർഖാൻ 59 മുതലായവയും വ്യാഖ്യാനവും നോക്കുക) അതുകൊണ്ടാണ്‌- നാമമായോ വിശേഷണമായോ-അല്ലാഹുവിനല്ലാതെ മററാർക്കും `റഹ്മാൻ` എന്ന്‌ ഉപയോഗിക്കുവാൻ പാടില്ലെന്ന്‌ പണ്ഡിതൻമാർ പ്രസ്താവിക്കുന്നതും. നബി (സ) തിരുമേനിയുടെ കാലത്ത്‌ യമാമയിൽ പ്രവാചകനായി അഭിനയിക്കുകയും, അബൂബക്കർ (റ)ന്റെ ഖിലാഫത്തു കാലത്ത്‌ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്ത മുസൈലിമത്തുൽ കദ്ദാബിനെ (കള്ളപ്രവാചകനായ മുസൈലിമയെ) കുറിച്ചല്ലാതെ `റഹ്മാൻ` എന്ന്‌ പറയപ്പെട്ടതായി ചരിത്രമില്ല. അതും യമായ യിലെ റഹ്മാൻ
(رحمن اليمامة) എന്ന ഉപാധിയോടുകൂടിയായിരുന്നു. ('അബ്ദുറഹ്മാൻ' എന്നതിന്റെ സ്ഥാനത്ത് 'എ. റഹ്മാൻ' പോലെയുള്ള പ്രയോഗം നന്നല്ല. അല്ലാഹുവിന് മാത്രം യോജിക്കുന്ന നാമവിശേഷണങ്ങളെല്ലാം തന്നെ സൃഷ്ടികളുടെ പേരായി ഉപയോഗിക്കുന്നത് സൂക്ഷിക്കേണ്ടതാകുന്നു. ഇതെല്ലാം അല്ലാഹുവിനോടുള്ള അനാദരവായിരിക്കുന്നതാണ്)

അടുത്ത വിശേഷണമായി പറഞ്ഞത്‌مَٰلِكِ يَوۡمِ ٱلدِّينِ (പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ) എന്നാണല്ലോ.
دِينِ (ദീൻ) എന്ന പദത്തിനാണ്‌ ഇവിടെ `പ്രതിഫലം` എന്നർത്ഥം കൊടുത്തത്‌. കൂടാതെ, `മതം, നടപടിക്രമം, ആചാരം, വിചാരണ, നിയമനടപടി, അനുസരണം, പതിവ്‌` എന്നിങ്ങിനെ സന്ദർഭമനുസരിച്ച്‌ അതിന്‌ പല അർത്ഥങ്ങളും വരും. സൃഷ്ടികളുടെ സകല കർമ്മങ്ങളെയും സംബന്ധിച്ചു വിചാരണ നടത്തി തീരുമാനമെടുക്കുകയും, ഓരോരുത്തനും തക്ക പ്രതിഫലം നൽകുകയും ചെയ്യുന്ന ആ മഹാ ദിനമായ ഖിയാമത്തുനാളാണ്‌ പ്രതിഫല ദിവസംകൊണ്ടു വിവക്ഷ,
مَٰلِكِ (മാലികി) എന്നതിന്റെ സ്ഥാനത്ത്‌  مَلِكِ (മലികി) എന്നും വായനയുണ്ട്‌. (ഇതുപോലെ ഖുർആനിൽ ചില സ്ഥലത്ത് കാണപ്പെടുന്ന വായനവ്യത്യാസങ്ങളെപ്പറ്റി മുഖവുരയിൽ വിവരിച്ചിട്ടുള്ളത് നോക്കുക) പ്രതിഫലദിവസത്തിന്റെ രാജാവ്‌ എന്നായിരിക്കും അപ്പോൾ വാക്കർത്ഥം . രണ്ടായാലും ആ ദിവസത്തിലെ സർവ്വാധിപതിയും, ഏകാധിപതിയും അല്ലാഹു മാത്രമായിരിക്കുമെന്ന്‌ താൽപര്യം. പ്രതിഫലത്തിന്റെ ദിവസമെന്നാലെന്താണ്‌ എന്ന്‌ നിനക്കറിയാമോ എന്ന്‌ ചോദിച്ചുകൊണ്ട്‌ സൂറത്തുൽ ഇൻഫിത്വാറിൽ അല്ലാഹു പറയുന്നു:
يوم لا تملك نفس لنفس شيئا والأمر يومئذ لله الانفطار 19 (സാരം: ഒരാൾക്കുംതന്നെ മറെറാരാൾക്കുംവേണ്ടി യാതൊന്നും ചെയ്യാൻ കഴിയാത്ത ദിവസം! അന്ന്‌ കാര്യം-അഥവാ അധികാരം-അല്ലാഹുവിനായിരിക്കും.)

കേവലം മൂന്ന്‌ ചെറുവാക്യങ്ങളിലായി എടുത്തുകാണിച്ച ഈ നാല്‌ വിശേഷണങ്ങളിൽ ഓരോന്നും ദ്യോതിപ്പിക്കുന്ന അർത്ഥ സാരങ്ങളുടെ അഗാധതയും, വൈപുല്യവും മനസ്സിരുത്തുന്നപക്ഷം, എല്ലാ സ്തുതികീർത്തനങ്ങൾക്കും യഥാർത്ഥത്തിൽ അർഹനായുള്ളവൻ അല്ലാഹുവല്ലാതെ മററാരുമില്ലെന്ന്‌ തികച്ചും ബോധ്യപ്പെടുന്നതാണ്‌. അല്ലാഹുവിന്റെ ഈ നാലു ഉൽകൃഷ്ട ഗുണങ്ങളെയും ഓർമ്മിച്ചുകൊണ്ട്‌ ഒരു അടിയാൻ അവന്‌ സ്തുതികീർത്തനം ചെയ്യുമ്പോൾ, തന്റെ മുമ്പിലും, തന്റെ സമീപത്തും അല്ലാഹു സ്ഥിതി ചെയ്യുന്നുണ്ടെന്നുള്ള ഒരു പ്രതീതി ആ അടിയാന്റെ മനസ്സിൽ പ്രകടമാകുന്നതാണ്‌. അങ്ങനെ, അല്ലാഹുവിനെ അഭിമുഖീകരിച്ചുകൊണ്ട്‌ അവൻ പറയുകയാണ്‌:
إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ ٥ (നിന്നെമാത്രം ഞങ്ങൾ-ഞ്ഞാനും എന്നെപ്പോലെയുള്ള സത്യവിശ്വാസികളെല്ലാവരും-ആരാധിക്കുന്നു: നിന്നോട്‌ തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു, അതെ, മേൽ പ്രസ്താവിച്ച അത്യുൽകൃഷ്ടഗുണങ്ങളോട്‌ കൂടിയവൻ നീയല്ലാതെ ആരുമില്ലെന്ന്‌ ഞങ്ങൾക്ക്‌ ബോധ്യമാണ്‌; അത്കൊണ്ട്‌ ഞങ്ങളുടെ ആരാധനകളും, സഹായാർത്ഥനകളും നിന്റെ മുമ്പിൽ മാത്രമേ ഞങ്ങൾ അർപ്പിക്കുകയുള്ളുവെന്ന്‌ ഞങ്ങളിതാ ഉറപ്പിച്ചു പറയുന്നു എന്ന്‌ താൽപര്യം.

نَعۡبُدُ എന്ന ക്രിയയുടെ മൂല ധാതുവായ عبادة (ഇബാദത്ത്‌)ന്റെ വിവർത്തനമായിട്ടാണ്‌ `ആരാധന` എന്ന വാക്ക്‌ നാം ഉപയോഗിച്ചിരിക്കുന്നത്‌
 نَسۡتَعِينُ എന്ന ക്രിയയുടെ മൂലധാതുവായ  استعانة (ഇസ്തിആനത്ത്‌) ന്റെ വിവർത്തനമായി `സഹായം തേടുക` എന്നും ഉപയോഗിച്ചിരിക്കുന്നു. എല്ലാ പ്രവാചകന്മാരുടെയും പ്രബോധന വിഷയങ്ങളിൽ വെച്ച്‌ ഏററവും മൗലിക പ്രധാനമായ വിഷയം തൗഹീദ്‌ (ഏക ദൈവസിദ്ധാന്തം)ആണല്ലോ. തൗഹീദിന്റെ കാതലായ വശമത്രെ ആരാധനയിലും, സഹായാർത്ഥനയിലുമുള്ള തൗഹീദ്‌. എന്നാൽ പിൽകാല മുസ്ലിംകൾക്കിടയിൽ വളരെയേറെ തെററുധാരണയും വ്യതിയാനവും വന്നുപോയിട്ടുള്ള വിഷയവും അതാണ്‌. അങ്ങിനെ, തൗഹീദിന്റെ അടിത്തറക്കുതന്നെയും കോട്ടം തട്ടിക്കുന്ന എത്രയോ അന്ധവിശ്വാസങ്ങളും, ആശയാദർശങ്ങളും, ആചാരാനുഷ്ഠാനങ്ങളും സമുദായമദ്ധ്യേ കടന്ന്‌ കൂടിയിരിക്കുന്നു. ഒരു പൂർണ്ണമായ ശുദ്ധീകരണത്തിന്‌ സാധ്യമാകാത്ത വിധം സമുദായത്തിൽ അവ വേരൂന്നിക്കഴിഞ്ഞിരിക്കുകയാണ്‌.
معاذ الله (അല്ലാഹുവിൽ ശരണം!)

നിഘണ്ടുക്കൾ പരിശോധിച്ചാൽ `ഇബാദത്ത്‌ ` عبادة എന്ന പദത്തിനു പല അർത്ഥങ്ങളും കാണാം. `അനുസരണം, പുണ്യകർമ്മം, കീഴ്പ്പെന്റെ, ഭക്തി അർപ്പിക്കൽ, വഴിപാട്‌, താഴ്മ പ്രകടിപ്പിക്കൽ` എന്നിങ്ങിനെയും `വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തൽ, എന്നിങ്ങിനെയും അർത്ഥങ്ങൾ കാണും. (Worship, adoration, piety, servitude, godliness, submission മുതലായവയും اطاعة, الخضوع, الخشوع, التذلل,التنس,ونذوها) ഈ അർത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തർഭവിച്ചു കാണാം. എന്നാൽ `ശറഇ`ന്റെ (മതത്തിന്റെ) സാങ്കേതികാർത്ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒററ വാക്ക്‌ മലയാളത്തിൽ കാണുന്നില്ല. ഉള്ളവയിൽവെച്ച്‌ കൂടുതൽ അനുയോജ്യമായതെന്ന നിലക്ക്‌ `ആരാധന` എന്ന്‌ പരക്കെ അതിനു വിവർത്തനം നൽകപ്പെട്ടുവരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അററം പ്രകടിപ്പിക്കുക
اقصى غاية التذلل والخشوعഎന്നാണ്‌ മതത്തിൽ അതിനു അംഗീകരിക്കപ്പെട്ടുവരുന്ന വിവക്ഷ. ഖുർആൻ വ്യാഖ്യാതാക്കളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠൻമാരും-വാക്കുകളിൽ അൽപ സ്വൽപ വ്യത്യാസങ്ങൾ ക​‍േണ്ടക്കാമെങ്കിലും-മുൻകാലം മുതൽക്കേ `ഇബാദത്തി`നു നൽകി വരുന്ന നിർവചനം അതാണ്‌.

ഭാഷാപരമായും മതപരമായുമുള്ള അതിന്റെ അർത്ഥങ്ങളെപ്പററി ഇമാം ഇബ്നുകഥീർ(റ) അദ്ദേഹത്തിന്റെ പ്രസിദ്ധ തഫ്സീർ ഗ്രന്ഥത്തിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു:
 [ والعبادة في اللغة: من الذلة، يقال: طريق معبد وبعير معبد أي: مذلل، وفي الشرع عبارة عما يجمع كمال المحبة والخضوع والخوف ] സാരം: `ഭാഷയിൽ `ഇബാദത്ത്‌ ` എന്നാൽ, നിന്ദ്യതയിൽ-അഥവാ താഴ്മയിൽ-നിന്നുണ്ടാകുന്നതാണ്‌. `മുഅബ്ബദായ` വഴി എന്നും `മുബ്ബാദയ` ഒട്ടകം എന്നും പറയപ്പെടാറുണ്ട്. അതായത്‌ `മുദല്ലലായ` (അധികമായി ഉപയോഗിച്ച്‌ ഒതുക്കവും പാകതയും വരുത്തപ്പെട്ട)ത്‌ എന്നർത്ഥം. `ശറഇ`ലാകട്ടെ, സ്നേഹത്തിന്റെയും, ഭക്തിയുടെയും, ഭയത്തിന്റെയും പൂർണ്ണതയെ ഒരുമിച്ച്‌ കൂട്ടുന്ന (ഒത്തിണക്കുന്ന) കാര്യത്തിന്‌ പറയപ്പെടുന്ന വാക്കാണത്‌`. താഴ്മയിൽ നിന്നും, വിനയത്തിൽനിന്നും മാത്രമല്ല-സ്നേഹത്തിൽ നിന്നും ഭയപ്പാടിൽനിന്നും കൂടിയാണ്‌-ഇബാദത്ത്‌ രൂപം കൊള്ളുന്നതെന്നത്രെ ഇബ്നു കഥീർ (റ) ചൂണ്ടിക്കാട്ടുന്നത്‌. അപ്പോഴേ താഴ്മയും ഭക്തിബഹുമാനവും അങ്ങേ അററത്തേതാകുകയുള്ളു എന്നാണതിന്റെ സൂചന. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവർ അവരുടെ ആരാധ്യവസ്തുക്കളെ അത്യധികം സ്നേഹിക്കുകയും, ഭയപ്പെടുകയും ചെയ്യുന്നതിൽ നിന്നാണ്‌ അവയോടുള്ളതാഴ്മയും ഭക്തിയും ഉടലെടുക്കുന്നതും. സാധാരണമായ കാര്യകാരണബന്ധങ്ങൾക്കതീതമായി ഏതെങ്കിലും അദൃശ്യ ശക്തി ഒരു വസ്തുവിലുണ്ടെന്ന്‌ വിശ്വസിക്കപ്പെടുമ്പോഴായിരിക്കും അതിനെക്കുറിച്ചുള്ള സ്നേഹവും ഭയവും അത്യധികമായിത്തീരുന്നത്‌. മറെറാരു വിധത്തിൽ പറഞ്ഞാൽ, ഈ വിശ്വാസത്തിൽനിന്ന്‌ ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തിബഹുമാനത്തിന്റെയും പ്രകടനമാണ്‌ ഇബാദത്താകുന്ന ആരാധന. സയ്യിദു റശീദുരിൾവാ മുതലായവർ ചൂണ്ടിക്കാട്ടിയതുപോലെ സ്നേഹം കൊ​‍േണ്ടാ പ്രേമം കൊ​‍േണ്ടാ ഒരാൾ മറെറാരാൾക്ക്‌ ചെയ്യുന്ന താഴ്മയും, അധികാരശക്തിയോ അക്രമമോ ഭയന്നോ, വല്ല കാര്യ ലാഭവും പ്രതീക്ഷിച്ചോ ഒരാൾ മറെറാരാൾക്ക്‌ ചെയ്യുന്ന താഴ്മയും-അതെത്ര വമ്പിച്ചതായാലും-അതിനൊന്നും `ഇബാദത്ത്‌ ` എന്ന്‌ പറയപ്പെടാറില്ല. കാരണം, അവയൊന്നും അദൃശ്യമായ ഒരു കഴിവിലുള്ള വിശ്വാസത്തിൽ നിന്ന്‌ ഉടലെടുത്തതല്ല.

സ്നേഹത്തിന്റെയും ഭയഭക്തിയുടെയും സമ്മേളനത്തിൽ നിന്നാണ്‌ ഇബാദത്തിന്റെ ഉത്ഭവമെന്ന്‌ വരുമ്പോൾ, ഇബാദത്ത്‌ ചെയ്യപ്പെടുന്ന ആളുടെ-അല്ലെങ്കിൽ വസ്തുവിന്റെ-കൽപനാ നിർദ്ദേശമനുസരിച്ചോ, അറിവോടും തൃപ്തിയോടും കൂടിയോ ഉണ്ടാകുന്ന പ്രകടനങ്ങളെ ഇബാദത്താകുകയുള്ളുവെന്നില്ലെന്ന്‌ വ്യക്തമാണ്‌. അത്രയുമല്ല. ചിലപ്പോൾ ആരാധ്യന്റെ ഉപദേശനിർദ്ദേശങ്ങൾക്ക്‌ വിരുദ്ധമായിപോലും അതുണ്ടാവാം. മരണപ്പെട്ടുപോയ മഹാത്മാക്കൾക്ക്‌ പലരും ഇബാദത്ത്‌ ചെയ്തുവരുന്നുണ്ട്. ആ മഹാത്മാക്കൾ അതറിയുകയോ തൃപ്തിപ്പെടുകയോ ചെയ്യുന്നില്ല. ഈസാ (അ) നബിക്ക്‌ കൃസ്ത്യാനികൾ ഇബാദത്ത്‌ ചെയ്യുന്നു. അതദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല. അദ്ദേഹം പ്രബോധനം ചെയ്തിരുന്ന തൗഹീദിനു കടകവിരുദ്ധവുമാണത്‌. വിഗ്രഹങ്ങളാണെങ്കിൽ, തങ്ങളുടെ ആരാധകരെപ്പററിയോ, ആരാധനയെപ്പററിയോ അറിയുവാനുള്ള ഗ്രഹണശക്തിപോലും അവക്കില്ല. ചുരുക്കിപ്പറഞ്ഞാൽ, അങ്ങേയററത്തെ സ്നേഹം, ബഹുമാനം, ഭയം, ഭക്തി, താഴ്മ, വിനയം, അദൃശ്യമായ കഴിവിലുള്ള വിശ്വാസം ആദിയായവയുടെ സമ്മേളനത്തിൽ നിന്നാണ്‌ ഇബാദത്ത്‌ ഉരുത്തിരിയുന്നത്‌.

അല്ലാഹു പറയുന്നു:
وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّـهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّـهِ ۖ وَالَّذِينَ (മനുഷ്യരിലുണ്ട് ചിലർ: അവർ അല്ലാഹുവിനുപുറമെ ചില സമൻമാരെ സ്വീകരിക്കുന്നു. അല്ലാഹുവിനെ സ്നേഹിക്കുന്നതുപോലെ അവർ അവരെ സ്നേഹിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അല്ലാഹുവിനോടു ഏററവും ശക്തിമത്തായ സ്നേഹമുള്ളവരായിരിക്കും. (അൽബഖറ: 165.) വീണ്ടും പറയുന്നു:
قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ (പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിച്ചു വരുന്നുവെങ്കിൽ നിങ്ങൾ എന്നെ പിൻപററുവിൻ. എന്നാൽ, അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്കു പൊറുത്തുതരുകയും ചെയ്യുന്നതാണ്‌. (ആലുഇംറാൻ, 31.) ബഹുദൈവവിശ്വാസികളെ സംബന്ധിച്ചു മറെറാരിടത്തു പറയുന്നു:
وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ (അല്ലാഹുവിനു പുറമെയുള്ളവരെക്കുറിച്ചു അവർ നിന്നെ ഭയപ്പെടുത്തുന്നു (സുമർ, 36.) സത്യവിശ്വാസികളോടായി പറയുന്നു:
وَخَافُونِ إِن كُنتُم مُّؤْمِنِينَ (നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ എന്നെ ഭയപ്പെടുവീൻ (ആലുഇംറാൻ, 175.)

ഈ അടുത്തകാലംവരെ മുസ്ലിംകൾക്കിടയിലും ഇസ്ലാമിക വിജ്ഞാന സാഹിത്യങ്ങളിലും `ഇബാദത്തി`ന്‌ പൊതുവെ അംഗീകരിക്കപ്പെട്ടുവന്ന മേൽകണ്ട അർത്ഥ വിവരണങ്ങൾക്ക്‌ വിരുദ്ധമായി ഇപ്പോൾ ചില കക്ഷികൾ അതിന്‌ `അനുസരണം` എന്നും മററുമൊക്കെ അർത്ഥം കൽപ്പിക്കുകയും, തദടിസ്ഥാനത്തിൽ അവരുടേതായ പല പുതിയ വാദഗതികളും പുറപ്പെടുവിക്കുകയും ചെയ്യുന്നത്‌ പൊതുവെ അറിയാവുന്നതാണല്ലോ. ആ അർത്ഥത്തപ്പററിയും അതിലടങ്ങിയ വൈകല്യങ്ങളെപ്പററിയും ഇവിടെ ഒരു ചർച്ചക്ക്‌ മുതിരുന്നില്ല. മുതിരുന്നപക്ഷം അത്‌ കുറേ ദീർഘിച്ചുപോകും. പല പണ്ഡിതൻമാരും, ഗ്രന്ഥകർത്താക്കളും അതിനെ ഖണ്ഡിക്കുകയും വിമർശിക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. സത്യാന്വേഷികൾക്ക്‌ കാര്യം ഗ്രഹിക്കുവാൻ മുകളിൽ വിവരിച്ചതുകൊണ്ട്‌ തന്നെ സാധിക്കുകയും ചെയ്യും.
ഇൻഷാ അല്ലാഹ്

عبادة (ഇബാദത്തി)ന്ന്‌ അർത്ഥം പറയുമ്പോൾ ചില പണ്ഡിതൻമാർ അറബിയിൽ അതിന്ന്‌
طاعة (ത്വാഅത്ത്‌) എന്ന്‌ പറഞ്ഞു കാണും. ഈ വാക്കിന്ന്‌ `അനുസരണം` എന്നർത്ഥമുണ്ട്‌ താനും. ഇതാണ്‌ ഇക്കൂട്ടർ അതിന്‌ എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്‌. വാസ്തവത്തിൽ കൽപന അനുസരിക്കുക എന്ന അർത്ഥത്തിലല്ല അവർ അത്‌ ഉപയോഗിക്കാറുള്ളത്‌. പുണ്യപ്പെട്ട കാര്യം-അഥവാ സ്വമേധയാ ചെയ്യുന്ന സൽക്കർമ്മം-എന്ന അർത്ഥത്തിലാണ്‌ അവരത്‌ ഉപയോഗിക്കുന്നത്‌. കൽപന അനുസരിക്കുക-അല്ലെങ്കിൽ നിയമം അനുസരിക്കുക-എന്ന അർത്ഥത്തിലാകുമ്പോൾ അതിന്റെ ക്രിയാരൂപം
اطاع (അത്വാഅ) എന്നായിരിക്കും. (قال فى المنجد يقال امره فاطاع بالا لف لا غير وقال اطاعه اطاعة وطاعة انقادله) പുണ്യം ചെയ്യുകയെന്നും സ്വമേധയാ നല്ല കാര്യം ചെയ്യുകയെന്നും അർത്ഥമാകുമ്പോൾ ക്രിയ
تطوع (തത്വവ്വഅ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്‌. ഐച്ഛികമായ (സുന്നത്ത്‌) നമസ്കാരം പോലെയുള്ള നിർബ്ബന്ധമല്ലാത്ത പുണ്യകർമ്മം ചെയ്യുക എന്നാണ്‌ അതിന്റെ സുപരിചിതമായ അർത്ഥമെന്ന്‌ ഇമാം റാഗിബ്‌ (റ) പ്രത്യേകം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഏതാണ്ട്‌ അതുപോലെത്തന്നെ ഖാമൂസ്‌ എന്ന പ്രസിദ്ധ നിഘണ്ടുവിൽ അതിന്റെ കർത്താവ്‌ ഫൈറൂസാബാദീ (റ)യും പറഞ്ഞുകാണാം. 2:15ലും, 2: 184ലും കാണാവുന്നതുപോലെ
تطوع خيرا എന്നു പറയുമ്പോൾ നിർബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയാ ചെയ്തു എന്നല്ലാതെ-നല്ലതായ അനുസരണം അനുസരിച്ചു എന്ന്‌-അർത്ഥം വരുന്നതല്ല. ആരും അങ്ങിനെ പറയാറുമില്ല.

ഖുർആന്റെ വാക്കർത്ഥങ്ങൾക്ക്‌ വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടുവാണ്‌ ഇമാം റാഗിബ്‌ (റ) ന്റെ `അൽമുഫ്‌റദാത്ത്‌`
المفردات അതിൽ അദ്ദേഹം പറയുന്നു:
العبودية اظهار التذلل والعبادةابلغ لا نهاغاية التذلل ولا يستحقها الا من له غاية الافضال وهو الله تعالى ولهذا قال لا تعبدواالا اياه
 (ഉബൂദിയ്യത്ത്‌- അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്‌. `ഇബാദത്ത്‌` അതിനേക്കാൾ ശക്തിയേറിയതാണ്‌. കാരണം, അത്‌ അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്‌. അങ്ങേ അറ്റം അനുഗ്രഹം ചെയ്യുവാൻ കഴിവുളളവനല്ലാതെ അതിന്‌ അവകാശമില്ല. അത്‌ അല്ലാഹുവാണ്‌ താനും. അതുകൊണ്ടാണ്‌ അവനല്ലാതെ ഇബാദത്ത്‌ ചെയ്യരുതെന്ന്‌ അവൻ പറഞ്ഞിരിക്കുന്നതും.) ഇതിൽനിന്ന്‌ `ഇബാദത്തും,` `ഉബൂദിയ്യത്തും`
 (اعبادة والعبودية) തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു. അതായത്‌, ഉബൂദിയ്യത്തിനെക്കാൾ പ്രത്യേകമായതും, ഉബൂദിയ്യത്തിനെക്കാൾ ശക്തമായതും
اخص منها وابلغ ആയ ഒന്നാണ്‌ ഇബാദത്ത്‌. മാത്രമല്ല
 عبد (അബദ) എന്ന ക്രിയക്ക്‌ മാത്രമേ `ഇബാദത്ത്‌` എന്ന ധാതുരൂപം വരുകയുളളൂ. `ഉബൂദിയ്യത്ത്‌` ആകട്ടെ
عبد, عبد (മദ്ധ്യത്തിലെ അക്ഷരത്തിന്‌ `അ` കാരമായും `ഉ`കാരമായും) എന്നീ രണ്ട് ക്രിയാ രൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും.
عبد(بالفتح) യുടെ ധാതുവാകുമ്പോൾ അതിനും `ഇബാദത്തി`ന്റെ അർത്ഥം തന്നെയായിരിക്കും. അപ്പോൾ അത്‌ സകർമ്മക രൂപത്തിലുളളതും
(متعدى) ആയിരിക്കും.  عبد (بالضم)യുടേതാകുമ്പോൾ അടിമത്വം എന്നുമായിരിക്കും അർത്ഥം. അപ്പോൾ ആ ക്രിയ അകർമ്മക ക്രിയയും
 (لازم) ആയിരിക്കും. ചുരുക്കിപ്പറഞ്ഞാൽ, `അബദ` എന്ന ക്രിയയും അതിൽനിന്നുളള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. `അബുദ` എന്ന ക്രിയയും അതിൽനിന്നുളള പദങ്ങളും അടിമത്വം-അഥവാ അടിമയായിരിക്കൽ-എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. `ഉബൂദിയ്യത്ത്‌` ആകട്ടെ രണ്ട്‌ ക്രിയാരൂപങ്ങളുടെയും ധാതുവായിവരുന്നതുകൊണ്ട്‌ `ആരാധന` എന്നും `അടിമത്വം` എന്നുമുളള അർത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൗനിക്കാതിരിക്കുകയോ ചെയ്യുന്നത്‌ കൊണ്ടാണ്‌
عبادة എന്നവാക്കിന്‌ ഭാഷാർത്ഥങ്ങൾ പറയുമ്പോൾ, `അടിമത്വം, അടിമവേല, അടിമവൃത്തി` എന്നുമൊക്കെ അർത്ഥം പറയപ്പെട്ടു വരുന്നത്‌. വാസ്തവത്തിൽ
عبودية നല്ലാതെ عبادة നു അങ്ങിനെ ഭാഷയിലും അർത്ഥമില്ല.

അങ്ങേഅറ്റത്തെ സ്നേഹബഹുമാനത്തിനും, ഭയഭക്തിക്കും അർഹനായുളള ഏക മഹാശക്തി അല്ലാഹു മാത്രമാണെന്ന്‌ മേൽ പ്രസ്താവിച്ച നാല്‌ ഗുണവിശേഷണങ്ങളിൽനിന്നും സ്പഷ്ടമായല്ലോ. അതിനെത്തുടർന്ന്‌ ആരാധനക്കും സഹായാർത്ഥനക്കും യഥാർത്ഥത്തിൽ അർഹനായുളളവൻ നീ ഒരുവനേയുളളുവെന്ന്‌ ഏറ്റുപറയലും മറ്റാരുടെ മുമ്പിലും അത്‌ രണ്ടും ഞങ്ങൾ സമർപ്പിക്കുകയില്ലെന്ന പ്രതിജ്ഞയുമാണ്‌ ഈ (4-​‍ാം) വചനത്തിൽ അടങ്ങിയിരിക്കുന്നത്‌. നമസ്കാരത്തിലും, നമസ്കാരത്തിനു പുറത്തുമായി ഓരോ സത്യവിശ്വാസിയും പല പ്രാവശ്യം ഇതാവർത്തിച്ചു പറയേണ്ടതുണ്ട്. അല്ലാഹുവിന്റെ സുതികീർത്തനമായി ആരംഭിക്കുകയും, അവനോടുളള മഹത്തായ ഒരു പ്രാർത്ഥനയായി അവസാനിക്കുകയും ചെയ്യുന്ന (അതെ, സൂറത്തുൽ ഹംദ്‌ എന്നും, സൂറത്തുദ്ദുആ എന്നും കൂടി പറയപ്പെടുന്ന) ഈ അദ്ധ്യായത്തിൽ ആ രണ്ടിനുമിടക്ക്‌വെച്ച്‌ അവന്റെ അടിയാൻ അവനെ അഭിമുഖീകരിച്ചുകൊണ്ട്‌ സമർപ്പിക്കുന്ന ഈ പ്രതിജ്ഞ എത്രത്തോളം ഗൗരവമേറിയതാണെന്ന്‌ ആലോചിച്ചുനോക്കുക! ഇത്‌ കണക്കിലെടുത്തുകൊണ്ടാണ്‌ `സ്വകാര്യ സംഭാഷണത്തിന്റെ-അഥവാ കൂടിക്കാഴ്ചയുടെ-അദ്ധ്യായം
 (سورة المناجاة) എന്നു കൂടി ഈ സൂറത്തിന്നു പേർ പറയപ്പെട്ടിരിക്കുന്നത്‌.

ഇനി,  وَإِيَّاكَ نَسۡتَعِينُ (നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു.) എന്ന വാക്യത്തെകുറിച്ചാണ്‌ ചിലത്‌ മനസ്സിലാക്കുവാനുളളത്‌. ഏതെല്ലാം കാര്യങ്ങളിലുളള സഹായത്തിന്നാണീ അർത്ഥിക്കുന്നതെന്ന്‌ ഇതിൽ വ്യക്തമാക്കപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക്‌ ഏതെല്ലാം കാര്യത്തിൽ സഹായത്തിന്‌ ആവശ്യമായിരിക്കുമോ അതിലെല്ലാം സഹായമർത്ഥിക്കുന്നു എന്ന്‌ വെക്കുവാനാണ്‌ ന്യായം. സാഹിത്യശാസ്ത്രത്തി
 علم البلاغةൽ അംഗീകരിക്കപ്പെട്ട പൊതുതത്വമാണിത്‌. മിക്കവാറും ഖുർആൻ വ്യാഖ്യാതാക്കളുടെ അഭിപ്രായവും ഇതുതന്നെ. ഇതിന്റെ തൊട്ടുമുമ്പത്തെ വാക്യത്തിൽ ആരാധനയെക്കുറിച്ച്‌ പറഞ്ഞിരിക്കകൊണ്ട് ആരാധനാ കർമ്മങ്ങൾ യഥാവിധി സ്വീകരിക്കുവാനുളള സഹായാർത്ഥന ഇതിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ തീർച്ചയായും പറയാം. മനുഷ്യന്റെ കടമകളിൽവെച്ച്‌ പരമപ്രധാനമായ കടമയും അല്ലാഹുവിനെ മാത്രം ആരാധിക്കലാണല്ലോ. അത്‌ വേണ്ടതുപോലെ നിറവേറ്റുവാനുളള ശേഷിയും, ഭാഗ്യവും, സാഹചര്യവുമെല്ലാം അല്ലാഹുവിൽനിന്നുതന്നെ ലഭിക്കേണ്ടതുമുണ്ട്‌. പക്ഷേ, അതുകൊണ്ട്-ചില വ്യാഖ്യാതാക്കൾ പറഞ്ഞുകാണുന്നതുപോലെ-അതിനുവേണ്ടി മാത്രമുളള സഹായാർത്ഥനയാണെന്നുവെച്ച്‌ അതിനെ പരിമിതപ്പെടുത്തേണ്ടുന്ന ആവശ്യമില്ല.

ഐഹികം, പാരത്രികം, മതപരം, ലൗകികം എന്നിങ്ങനെയുളള തരവ്യത്യാസം കൂടാതെ സകല കാര്യങ്ങൾക്കും അല്ലാഹുവിന്റെ സഹായം അനിവാര്യമാകുന്നു. സാധാരണഗതിയിൽ സ്വന്തം കഴിവിലോ, മനുഷ്യകഴിവിലോ പെട്ടതായി കരുതപ്പെടുന്ന കാര്യങ്ങളും ഇതിൽനിന്നൊഴിവല്ലതന്നെ. ഒരു ഉദാഹരണം കൊണ്ട്‌ ഇത്‌ മനസ്സിലാക്കാം: എഴുത്തും വായനയും അറിയുന്ന ഒരാൾക്ക്‌ ഒരു കത്തെഴുതുവാൻ ഒറ്റ നോട്ടത്തിൽ ഒരു പേന, അൽപം മഷി, ഒരു കടലാസ്സുകഷ്ണം ഇത്രയേ വേണ്ടൂ. അൽപം ആലോചിച്ചുനോക്കൂ. ആ പേന കയ്യിലെടുക്കുവാൻ, അത്‌ പിടിച്ചെഴുതുവാൻ, ഉദ്ദിഷ്ട കാര്യങ്ങൾ മനസ്സിൽ തോന്നുവാൻ, അതിനുളള വാക്കുകൾ ഓർമ്മവരുവാൻ, അവ പിഴക്കാതെ രേഖപ്പെടുത്തുവാൻ-അങ്ങിനെ പലതും പലതും-അയാൾക്ക്‌ സാദ്ധ്യമാകേണ്ടതുണ്ട്‌. ഇവയിൽ ഏതെങ്കിലും ഒന്നിന്‌ തടസ്സം നേരിടുമാറുളള കാര്യങ്ങളിൽനിന്ന്‌ അയാൾ രക്ഷപ്പെട്ടിരിക്കേണ്ടതുമുണ്ട്. കൈക്ക്‌ ഒരു വിറയൽ, അല്ലെങ്കിൽ ഒരു വേദന, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒരപകടം എന്നിങ്ങനെ ഓർക്കാപ്പുറത്ത്‌ നേരിടാവുന്ന എത്രയെത്ര കാര്യങ്ങളിൽനിന്ന്‌ അയാൾ സുരക്ഷിതനായിരിക്കണം? ആലോചിച്ചുനോക്കുക ! ചുരുക്കിപ്പറഞ്ഞാൽ, ഏതൊരു നിസ്സാര കാര്യത്തിലും അതിനുളള എല്ലാ സാഹചര്യവും ചുറ്റുപാടും അല്ലാഹുവിൽ നിന്നുതന്നെ ലഭിക്കേണ്ടതുണ്ട്‌. അതുകൊണ്ട് സൃഷ്ടികളിൽ നിന്ന്‌ ലഭ്യമല്ലാത്തതും അല്ലാഹുവിങ്കൽ നിന്ന്‌ അദൃശ്യമായി മാത്രം ലഭിക്കുന്നതുമായ സഹായമാണ്‌ ഇവിടെ ഉദ്ദേശ്യമെന്ന്‌ മൊത്തത്തിൽ മനസ്സിലാക്കാം. അതുകൊണ്ടാണ്‌ `നിന്നോടുമാത്രം ഞങ്ങൾ സഹായം തേടുന്നു` എന്ന്‌ പറയുന്നതും. അദൃശ്യമായ കഴിവ്‌ അല്ലാഹുവിന്‌ മാത്രമാകകൊണ്ട്‌ മറ്റാരോടും അതിനപേക്ഷിക്കുന്നത്‌ വ്യർത്ഥമായിരിക്കുമെന്ന്‌ മാത്രമല്ല, അത്‌ തനി ശിർക്കും കൂടിയാണുതാനും. അല്ലാഹുവിനോടൊപ്പം മറ്റാരെയും വിളിച്ചു പ്രാർത്ഥിക്കരുത്‌
لا تدعوامع الله احدا എന്ന്‌ അല്ലാഹു പറഞ്ഞതും അതുകൊണ്ടുതന്നെ.

ഈ യാഥാർത്ഥ്യം ഓർമ്മിച്ചുകൊണ്ടും ആ വാക്യത്തെപ്പറ്റി വീണ്ടും ഒന്നാലോചിച്ചു നോക്കുക. വേണ്ടപ്പെട്ടതും നല്ലതുമായ എല്ലാ കാര്യങ്ങൾക്കും വേണ്ടിയുളള സഹായാർത്ഥനയാണ്‌ അതെന്ന്‌ പറയുന്നതിന്റെ ഔചിത്യം അപ്പോൾ ബോധ്യമാകുന്നതാണ്‌. ഇബ്നു അബ്ബാസ്‌ (റ) ൽ നിന്ന്‌ ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ്‌ ഇവിടെ പ്രസ്താവ്യമാകുന്നു. അദ്ദേഹം പറയുന്നു:- ഒരു ദിവസം ഞാൻ നബി (സ) യുടെ പിന്നാലെയുണ്ടായിരുന്ന അവസരത്തിൽ അവിടുന്ന്‌ എന്നോട്‌ ഇപ്രകാരം പറഞ്ഞു: “ഹേ, കുട്ടീ, ഞാൻ നിനക്ക്‌ ചില വാക്കുകൾ പഠിപ്പിച്ചു തരാം: നീ അല്ലാഹുവിനെ കാത്തുകൊളളുക. എന്നാലവൻ നിന്നെ കാക്കും. നീ അല്ലാഹുവിനെ കാത്തുകൊളളുക. എന്നാലവനെ നിനക്കു മുമ്പിൽ കണ്ടെത്താം. നീ (വല്ലതും) ചോദിക്കുന്നതായാൽ അല്ലാഹുവിനോട്‌ ചോദിക്കുക. നീ (വല്ലതിലും) സഹായമർത്ഥിക്കുന്നതായാൽ അല്ലാഹുവിനോട്‌ സഹായമർത്ഥിക്കുക. നീ അറിഞ്ഞേക്കണം: നിനക്ക്‌ വല്ല ഉപകാരവും ചെയ്‌വാൻ സമുദായം ഒത്തൊരുമിച്ചാലും അല്ലാഹു നിനക്ക്‌ നിശ്ചയിച്ചുവെച്ചതല്ലാതെ ഒരു ഉപകാരവും അവർ നിനക്ക്‌ ചെയ്കയില്ല. നിനക്ക്‌ വല്ല ഉപദ്രവവും ചെയ്യാൻ അവർ ഒത്തൊരുമിച്ചാലും അല്ലാഹു നിന്റെ പേരിർ നിശ്ചയിച്ചുവെച്ചതല്ലാതെ അവർ നിനക്ക്‌ ഉപദ്രവം ചെയ്കയുമില്ല.........“ (തിർമദീ.)

ഇപ്പറഞ്ഞതിൽ നിന്ന്‌ സൃഷ്ടികളോട്‌ യാതൊരു കാര്യത്തിലും സഹായം അർത്ഥിക്കേണ്ടതില്ലെന്നോ, അർത്ഥിച്ചുകൂടാ എന്നോ ധരിക്കേണ്ടതില്ല. അല്ലാഹു പറയുന്നു:
وتعاونوا على البر والتقوى (പുണ്യകരമായതിലും, ഭയഭക്തിയിലും-അഥവാ സൂക്ഷ്മത പാലിക്കുന്നതിലും- നിങ്ങളന്യോന്യം സഹായം നൽകുവിൻ (മാഇദ: 2). മനുഷ്യന്‌ നൽകപ്പെട്ടിട്ടുളള കഴിവിൽ പെട്ടതും നല്ലതുമായ ഏതു കാര്യങ്ങളിലും പരസ്പരം സഹായ സഹകരണം ചെയ്യണമെന്ന്‌ സാരം. ഇത്‌ തെറ്റല്ലെന്നുമാത്രമല്ല, ചിലപ്പോൾ അത്യാവശ്യവും, ചിലപ്പോൾ അനിവാര്യവും കൂടിയായിരിക്കും. ദുൽഖർനൈനി (അ) പോലും- `യാജൂജ്‌ മാജൂജി`ന്റെ പ്രവേശനം തടയുവാനുളള അണക്കെട്ട്‌ നിർമ്മാണത്തിൽ-ജനങ്ങളോട്‌
 اعيوني بقوة (ശക്തി നൽകി എന്നെ സഹായിക്കണം) എന്ന്‌ ആവശ്യപ്പെട്ടതായും, അവർ ഇരുമ്പ്‌ കട്ടികളും മറ്റും നൽകി സഹായിച്ചതായും സൂറത്തുൽ കഹ്ഫിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ, സൃഷ്ടികളുടെ കഴിവിൽ പെടാത്തതും, അദൃശ്യമാർഗ്ഗത്തിലൂടെ അല്ലാഹുവിൽനിന്ന്‌ മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളിൽ അവനോട്‌ മാത്രമേ സഹായം തേടാവൂ എന്നതിൽ സംശയമില്ല. അത്തരം കാര്യങ്ങളിൽ അല്ലാഹു അല്ലാത്ത ആരോടും സഹായം അർത്ഥിക്കുന്നത്‌ കേവലം നിരർത്ഥമാണെന്ന്‌ മാത്രമല്ല, അത്‌ ശിർക്കും സൃഷ്ടികൾക്ക്‌ ദിവ്യത്വം കൽപിക്കലുമാകുന്നു.

ഈ സൂറത്തിൻ പാരായണം നടക്കുന്നത്‌ പലപ്പോഴും ഒന്നിലധികംപേരുളള സംഘത്തിൽവെച്ചാവാമെങ്കിലും ചിലപ്പോഴെല്ലാം ഒരാൾ ഒറ്റയായിക്കൊണ്ടായിരിക്കുമല്ലോ, ഇങ്ങിനെയുളള സന്ദർഭങ്ങളിൽ `ഞങ്ങൾ ആരാധിക്കുന്നു, ഞങ്ങൾ സഹായം തേടുന്നു, ഞങ്ങളെ വഴിചേർക്കണം` എന്നൊക്കെ ബഹുവചന രൂപത്തിൽ പ്രയോഗിക്കുന്നതിന്റെ രഹസ്യമെന്താണെന്ന്‌ സംശയിക്കപ്പെട്ടേക്കാം. സത്യവിശ്വാസികളെല്ലാം ഒരേ ആദർശത്തിലും ലക്ഷ്യത്തിലും നിലകൊളളുന്നവരും, ഓരോ വ്യക്തിയും സമുദായത്തിന്റെ പൊതുനന്മയിലും വിജയത്തിലും പങ്കും താൽപര്യവും ഉണ്ടായിരിക്കേണ്ടവരുമാണെന്നത്രെ അത്‌ ധ്വനിപ്പിക്കുന്നത്‌. സത്യവിശ്വാസികൾ സഹോദരൻമാരാണ്‌
انماالمؤمنون اخوة എന്നും, നിങ്ങളെല്ലാവരും അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കണം. നിങ്ങൾ ഭിന്നിക്കരുത്‌
  واعتصموا بحبل الله جميعا ولا تفرقوا എന്നും അല്ലാഹു പറയുന്നു. `പരസ്പരം കരുണയും, സ്നേഹവും, ദയയും കാണിക്കുന്ന വിഷയത്തിൽ മുസ്ലിംകൾ ഒരേ ശരീരം പോലെയാണ്‌-` അഥവാ ആയിരിക്കണം എന്ന്‌ നബി (സ) തിരുമേനിയും പറയുന്നു. (ബു: മു) ഓരോ വ്യക്തിയും സ്വന്തം കാര്യത്തിൽമാത്രം താൽപര്യം പുലർത്തിയാൽ പോരാ, ഏക മനസ്സോടെ കൂട്ടായ താൽപര്യവും, സംഘടിതമായ ഉത്തരവാദിത്വബോധവും ഉളളവരായിരിക്കണമെന്നാണല്ലോ ഇതിന്റെയൊക്കെ താൽപര്യം.

നിന്നെ മാത്രമേ ഞങ്ങൾ ആരാധിക്കുന്നുളളുവെന്നും, നിന്നോട്‌ മാത്രമേ ഞങ്ങൾ സഹായം തേടുന്നുളളുവെന്നും അല്ലാഹുവിന്റെ മുമ്പിൽ അവന്റെ അടിയാൻമാർ പ്രതിജ്ഞയെടുക്കുമ്പോൾ, നിങ്ങൾ ലക്ഷ്യംവെക്കുന്ന ഏറ്റവും വലിയ സഹായം എന്താണെന്ന്‌ ഒരു ചോദ്യത്തിന്‌ സ്ഥാനമുണ്ടല്ലോ. ഇതിനുളള മറുപടി എന്നോണമാണ്‌
اهدنا الصراط المستقيم (നേരെ ചൊവ്വായ പാതയിൽ ഞങ്ങളെ നീ വഴി ചേർക്കണമേ) എന്ന പ്രാർത്ഥന. ഞങ്ങൾ നിന്നിൽ നിന്നും അർത്ഥിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ഇതാണ്‌, ഈ അനുഗ്രഹം നീ ഞങ്ങൾക്ക്‌ കനിഞ്ഞേകുന്നപക്ഷം ഞങ്ങളുടെ മറ്റാവശ്യങ്ങളെല്ലാം സഫലീകൃതമായിത്തീർന്നുകൊളളും എന്ന്‌ സാരം.

هدى (ഹദാ) എന്ന ക്രിയയുടെ ആജ്ഞാരൂപം (امر) ആണ്‌
 اهد (ഇഹ്ദി). (ആജ്ഞക്കും, അപേക്ഷക്കും, ഉപദേശത്തിനുമൊക്കെ ഒരേ രൂപംതന്നെയാണ്‌ അറബിയിലുളളത്‌.) ഇതിന്റെ ധാതുരൂപങ്ങളാണ്‌ `ഹിദായത്തും,` `ഹുദായും
(الهداية,والهدى) സൗമ്യമായി അറിയിക്കുക, മാർഗ്ഗദർശനം നൽകുക, വഴികാട്ടുക, വഴിയിൽചേർക്കുക, നിർദ്ദേശം നൽകുക
الدلالة بلطف, الدلالة,الارشاد,ارالة الطريق,الايصال اليها എന്നൊക്കെയാണ്‌ ഈ രണ്ടിനും നിഘണ്ടുക്കളിൽ അർത്ഥം നൽകപ്പെട്ടിരിക്കുന്നത്‌. `സൻമാർഗ്ഗം-അഥവാ നേർവഴി` എന്ന അർത്ഥത്തിലും അവ ഉപയോഗിക്കുക പതിവാണ്‌. നല്ലകാര്യത്തിലേക്ക്‌ മാർഗ്ഗദർശനം നൽകുന്നതിലാണ്‌ ഈ ധാതുവിൽ നിന്നുളള പദങ്ങൾ അധികം ഉപയോഗിക്കപ്പെടാറുളളത്‌. ഇവയുടെ വിപരീതാർത്ഥങ്ങളിൽവരുന്ന പദങ്ങളാണ്‌
ضلال, ضلالة(ൾവലാലും, ൾവലാലത്തും) അവയിൽ നിന്നുൽഭവിക്കന്ന ഇതര രൂപങ്ങളും.

മാർഗ്ഗദർശനം നൽകുക അഥവാ വഴികാട്ടുക എന്ന അർത്ഥത്തിലും, സൻമാർഗ്ഗത്തിലാക്കുക അഥവാ നേർവഴിയിൽ ചേർക്കുക എന്ന അർത്ഥത്തിലും ഖുർആനിൽ `ഹിദായത്ത്‌` ഉപയോഗിക്കാറുണ്ട്. ഈ രണ്ടർത്ഥവും വേർതിരിച്ചു മനസ്സിലാകാത്തപക്ഷം ചില സന്ദർഭങ്ങളിൽ ചിലപ്പോൾ ആശയക്കുഴപ്പം നേരിട്ടേക്കും, ഒന്നാമത്തെ അർത്ഥത്തിന്‌ ഉദാഹരണമാണ്‌:
وَأَمَّا ثَمُودُ فَهَدَيْنَاهُمْ فَاسْتَحَبُّوا الْعَمَىٰ عَلَى الْهُدَىٰ (എന്നാൽ, ഥമൂദു ഗോത്രമാകട്ടെ, അവർക്കു നാം മാർഗ്ഗദർശനംനൽകി. എന്നിട്ടവർ നേർമാർഗ്ഗത്തേക്കാൾ അന്ധതയോട്‌ ഇഷ്ടം കാണിക്കയാണ്‌ ചെയ്തത്‌ (ഹാമീം സജദ: 17) എന്നവാക്യം. അല്ലാഹു അവരെ സന്മാർഗ്ഗത്തിലാക്കിക്കഴിഞ്ഞശേഷം അവരത്‌ ഉപേക്ഷിച്ചുവെന്നല്ല. പ്രവാചകൻ മുഖേനയും മറ്റും സന്മാർഗ്ഗം ഉപദേശിച്ചുകൊടുത്തിട്ടും അതുവകവെക്കാതെ അന്ധതയിൽ-അഥവാ ദുർമാർഗ്ഗത്തിൽ-മുഴുകുകയാണ്‌ അവർ ചെയ്തതെന്നത്രെ ഉദ്ദേശ്യം. രണ്ടാമത്തെ അർത്ഥത്തിന്‌ ഉദാഹരണം:
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ (നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേർമാർഗ്ഗത്തിലാക്കുകയില്ല. എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗ്ഗത്തിലാക്കുന്നു. (ഖസ്വസ്വ്‌, 56) എല്ലാവർക്കും നേർമാർഗ്ഗം കാണിച്ചുകൊടുക്കലാണ്‌ നബി (സ) യുടെ കൃത്യം. നേർമാർഗ്ഗത്തിലാക്കൽ നബി (സ) യുടെ കൃത്യമല്ല. അത്‌ അല്ലാഹുവിന്റെ പ്രവൃത്തിയാണ്‌ എന്ന്‌ സാരം.

അല്ലാഹുവിൽ നിന്ന്‌ മനുഷ്യർക്ക്‌ ഹിദായത്ത്‌ (മാർഗ്ഗദർശനം) ലഭിക്കുന്നത്‌ ഏതെല്ലാം പ്രകാരത്തിലാണെന്ന്‌ തിട്ടപ്പെടുത്തിപ്പറയുവാൻ നമുക്ക്‌ സാദ്ധ്യമല്ല.
وان تعدو نعمة الله لا تحصوها(അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ എണ്ണുന്നപക്ഷം അത്‌ നിങ്ങൾക്ക്‌ കണക്കാക്കാവതല്ല.) എങ്കിലും-ഇമാം ബൈൾവാവി, ഇമാം റാഗിബ്‌ (റ) മുതലായവർ ചൂണ്ടിക്കാട്ടിയത്‌ പോലെ- അതിങ്ങിനെ ഭാഗിക്കാം: (1) ജീവിതാവശ്യങ്ങൾ നിറവേറ്റത്തക്കവണ്ണം വിശേഷബുദ്ധി, ബാഹ്യേന്ദ്രിയങ്ങൾ, ആന്തരേന്ദ്രിയങ്ങൾ മുതലായവ നൽകി അനുഗ്രഹിക്കുക വഴി ലഭിക്കുന്നത്‌
ربنا الذي أعطى كل شيء خلقه ثم هدى-طه (എല്ലാ വസ്തുവിനും അതതിന്റെ സൃഷ്ടി നൽകുകയും, പിന്നീട്‌ മാർഗ്ഗദർശനം നൽകുകയും ചെയ്തവനത്രെ നമ്മുടെ റബ്ബ്‌.) എന്ന വചനം ഇതിലേക്കാണ്‌ ചൂണ്ടുന്നത്‌. (2) സത്യാസത്യങ്ങളും, നൻമതിൻമകളും തിരച്ചറിയുവാനുളള തെളിവുകളും ദൃഷ്ടാന്തങ്ങളും നൽകുകവഴി ലഭിക്കുന്നത്‌
وهديناهالنجدين-البلد (അവന്‌-മനുഷ്യന്‌-പൊന്തി നിൽക്കുന്ന രണ്ട് മാർഗ്ഗങ്ങളെ നാം കാട്ടിക്കൊടുത്തു) എന്ന വചനം ഈ ഇനത്തെ സൂചിപ്പിക്കുന്നു. (3) പ്രവാചകൻമാരും വേദഗ്രന്ഥങ്ങളും മുഖേന ലഭിക്കുന്നത്‌
وجعلناهم انمة يهدون بامرنا-الآنبياء (അവരെ-മുമ്പ്‌ പ്രസ്താവിച്ച പ്രവാചകൻമാരെ-നാം നമ്മുടെ കൽപന പ്രകാരം മാർഗ്ഗദർശനം നൽകുന്ന നേതാക്കളാക്കുകയും ചെയ്തിരിക്കുന്നു) എന്ന വചനം ഇത്‌ ചൂണ്ടിക്കാട്ടുന്നു. (4) സൻമാർഗ്ഗ ചാരികളായ ആളുകൾക്ക്‌ അല്ലാഹുവിൽനിന്നും ലഭിക്കുന്ന പ്രതേക സഹായമാകുന്ന `തൗഫീഖ്‌` മൂലം ലഭിക്കുന്നത്‌
والذين اهتدوا زادهم هدى (സൻമാർഗ്ഗം പ്രാപിച്ചവർക്ക്‌ അവൻ സൻമാർഗ്ഗം വർദ്ധിപ്പിച്ചു കൊടുക്കും,) എന്നും,
والذين جاهدوا فينا لنهدينهم سبلنا - العنكبوت (നമ്മുടെ വിഷയത്തിൽ സമരം നടത്തുന്നവരെ നാം നമ്മുടെ മാർഗ്ഗങ്ങളിൽ ചേർക്കുകതന്നെചെയ്യും) എന്നും പറഞ്ഞത്‌ ഈ ഇനത്തിൽപെട്ട ഹിദായത്താകുന്നു. (5) പരലോകത്ത്‌ വെച്ച്‌ സ്വർഗ്ഗീയ ജീവിതം തുടങ്ങിയ മഹാ ഭാഗ്യങ്ങൾ നൽകുന്നത്‌ മുഖേനയുളളത്‌. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ രക്തസാക്ഷികളായി മരണപ്പെട്ടവരെപ്പറ്റി
سيهديهم ويصلح بالهم الغ-محمد(വഴിയെ അവൻ -അല്ലാഹു-അവരെ വഴിചേർക്കുകയും, അവരുടെ സ്ഥിതി നന്നാക്കുകയും, അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും) എന്ന്‌ പറഞ്ഞത്‌ ഈ ഇനത്തിനും ഉദാഹരണമാകുന്നു.

അവിശ്വാസികൾക്കും, ദുർമാർഗ്ഗികൾക്കും ഹിദായത്ത്‌ ലഭിക്കുകയില്ലെന്ന്‌ അല്ലാഹു പ്രസ്താവിക്കാറുളളത്‌ ഇവയിൽ നാലാമത്തേതും, അഞ്ചാമത്തേതുമായ ഹിദായത്തുകളെ ഉദ്ദേശിച്ചാകുന്നു. നബി (സ) തിരുമേനിയോ മറ്റോ ഹിദായത്ത്‌ നൽകുന്നതല്ല എന്ന്‌ പറയുമ്പോൾ അതിൽ ഒന്നാമത്തെയും, നാലാമത്തെയും, അഞ്ചാമത്തെയും ഹിദായത്തുകൾ ഉൾപെടുന്നു. ഈ മൂന്നും അല്ലാഹുവിൽ നിന്ന്‌ മാത്രം സിദ്ധിക്കുന്നവയാകുന്നു. ഒന്നാമത്തെയും, രണ്ടാമത്തെയും, മൂന്നാമത്തെയും ഹിദായത്തുകൾ സത്യവിശ്വാസികൾക്കും അല്ലാത്തവർക്കും നൽകപ്പെടുന്നവയാണ്‌. ഇവിടെ `ഹിദായത്ത്‌` കൊണ്ടുളള ഉദ്ദേശ്യം മേൽ വിവരിച്ച എല്ലാ ഇനങ്ങളും ആയിരിക്കാമെങ്കിലും നാലും അഞ്ചും ഇനങ്ങളാണ്‌ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്‌. ഭാഷാപരമായി നോക്കുമ്പോൾ `ഹുദാ`യും `ഹിദായത്തും`
 الهدى والهداية ഒരുപോലെയാണെങ്കിലും, രണ്ടും തമ്മിൽ അല്പം വ്യത്യാസമുണ്ടെന്നും, അല്ലാഹുവിൽ നിന്ന്‌ മാത്രം ലഭിക്കുന്ന ഹിദായത്തിനെ ഉദ്ദേശിച്ചാണ്‌ ഖുർആനിൽ `ഹുദാ` എന്നു പറയാറുളളതെന്നും ഇമാം റാഗീബ്‌ (റ) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
قُلْ إِنَّ الْهُدَىٰ هُدَى اللَّـهِ-ആലിംറാൻ (പറയുക: നിശ്ചയമായും `ഹുദാ` അല്ലാഹുവിന്റെ `ഹുദാ`യാകുന്നു. (3: 73)
قُلْ إِنَّ هُدَى اللَّـهِ هُوَ الْهُدَىٰ -അൽ-ബഖറ (പറയുക: നിശ്ചയമായും അല്ലാഹുവിന്റെ `ഹുദാ`യാണ്‌ `ഹുദാ`. (2: 120) പോലെയുളള വചനങ്ങൾ അദ്ദേഹം തെളിവായി ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു.

`ഹിദായത്തി`ന്റെ വിവരണത്തിൽ പണ്ഡിതൻമാരുടെ വ്യത്യസ്തങ്ങളായ പ്രസ്താവനകൾ കാണാം. പലതും തത്വത്തിൽ യോജിക്കുമെങ്കിലും ചിലത്‌ വിമർശന വിധേയങ്ങളോ ആശയക്കുഴപ്പങ്ങൾക്ക്‌ വഴിവെക്കുന്നതോ ആയിരിക്കും. ആധുനികഖുർആൻ വ്യഖ്യാതാക്കളുടെ പ്രസ്താവനകളിലാണ്‌ ഈ ദോഷം കൂടുതൽ പ്രകടമാകുന്നത്‌. ഈ ഖുർആൻ വചനത്തിന്‌ ചിലർ നൽകുന്ന വ്യഖ്യാനം കാണുമ്പോൾ, ഹിദായത്തിന്റെ അതിപ്രധാനമായ പല വശങ്ങളും അവർക്ക്‌ ചിന്താവിഷയമേ അല്ലെന്ന്‌ തോന്നിപ്പോകും. ഇങ്ങിനെയുളള ചില വസ്തുതകളെ പരിഗണിച്ചാണ്‌ ഈ വിഷയം ഇവിടെ കുറച്ചൊന്ന്‌ വിശദീകരിക്കേണ്ടിവന്നത്‌. ഖുർആനിൽ ഹിദായത്തിനെക്കുറിച്ച്‌ പരാമർശിക്കുന്ന പല സന്ദർഭങ്ങളിലും ഈ വിശദീകരണം ഓർമ്മയിലുണ്ടായിരിക്കുന്നത്‌ പ്രയോജനകരമായിരിക്കുന്നതുമാണ്‌.
ഇൻഷാ അല്ലാഹ് വിഷയത്തിന്റെ പ്രധാന്യത്തെ മുൻനിറുത്തിത്തന്നെയാണ്‌ ഇമാം റാഗിബ്‌ (റ) തന്റെ ഖുർആൻ നിഘണ്ടുവിൽ `ഹിദായത്തി`ന്റെ വിവരണത്തിനായി കുറെ പേജുകൾ വിനിയോഗിച്ചിരിക്കുന്നതും, അറബി അറിയാവുന്നവരും താൽപര്യമുള്ളവരും ആ പേജുകളൊന്ന്‌ ശ്രദ്ധിക്കുന്നത്‌ നന്നായിരക്കും.
والله ولي التوفيق
ചൊവ്വായ പാത അഥവാ വളവും വക്രതയുമില്ലാത്തവഴി
الصراط المستقيم കൊണ്ടു വിവക്ഷിക്കപ്പെട്ടതെന്തെന്ന്‌ തുടർന്നുളള വാക്യങ്ങളിൽ നിന്നുതന്നെ സാമാന്യം മനസ്സിലാക്കാവുന്നതാണ്‌. എന്നാലും വിശദീകരണത്തിൽ വ്യാഖ്യാതാക്കൾ പലരും വ്യത്യസ്തമായ നിലപാട്‌ സ്വീകരിച്ചുകാണാം. ഇമാം ഇബ്നുകഥീർ (റ) ചൂണ്ടിക്കാട്ടിയതുപോലെ, ബാഹ്യത്തിൽ അവ വ്യത്യസ്തങ്ങളായി തോന്നുമെങ്കിലും വാസ്തവത്തിൽ അവയെല്ലാം ഒരേ ആശയത്തിൽ ചെന്ന്‌ കലാശിക്കുന്നവയാകുന്നു. അതായത്‌, അല്ലാഹുവും, അവന്റെ റസൂലും നിർദ്ദേശിച്ചുതന്ന മാർഗ്ഗം എന്നതിൽ ആ പ്രസ്താവനകളെല്ലാം എത്തിച്ചേരുന്നു. ഈ വസ്തുത ഇമാം ഇബ്നു ജരീറും (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. പലരുടെയും വ്യാഖ്യാനങ്ങൾ ഉദ്ധരിച്ചശേഷം എല്ലാ വ്യാഖ്യാനത്തിലും വെച്ച്‌ നല്ല വ്യാഖ്യാനം ഇതാണെന്ന്‌ ചുണ്ടിക്കാട്ടിക്കൊണ്ട്‌ അദ്ദേഹം (റ) പറയുന്നു: “(അല്ലാഹുവേ!) നീ തൃപ്തിപ്പെട്ടവരും, നിന്റെ അടിയാൻമാരിൽ നീ അനുഗ്രഹിച്ചിട്ടുളളവരുമായ ആളുകൾക്ക്‌ നീ തൗഫീഖ്‌ ചെയ്തു (സാധിപ്പിച്ചു) കൊടുത്ത വാക്കുകളിലും പ്രവൃത്തികളിലും ഉറച്ചുനിൽക്കുവാൻ ഞങ്ങൾക്ക്‌ നീ തൗഫീഖ്‌ നൽകേണമേ എന്നാണ്‌ ഉദ്ദേശ്യം. ഇപ്പറഞ്ഞതാണ്‌ `ചൊവ്വായ പാത` കാരണം (സൂറ: നിസാഉ​‍്‌ 69ൽ പറഞ്ഞതുപോലെ അല്ലാഹു) അനുഗ്രഹം ചെയ്തുകൊടുത്തിട്ടുളള നബിമാർ, സ്വിദ്ദീഖുകൾ, ശുഹദാക്കൾ, സ്വാലിഹുകൾ (സജ്ജനങ്ങൾ) എന്നിവർക്ക്‌ തൗഫീഖ്‌ ലഭിച്ച അക്കാര്യങ്ങൾ അനുഷ്ഠിക്കുവാൻ ആർക്ക്‌ തൗഫീഖ്‌ ലഭിക്കുന്നുവോ അവർക്ക്‌ ഇസ്ലാമിനെ ആചരിക്കുവാനും, റസൂലുകളുടെ സത്യത അംഗീകരിക്കുവാനും, വേദഗ്രന്ഥങ്ങളെ മുറുകെ പിടിക്കുവാനും, അല്ലാഹു കൽപിച്ചതിനെ അനുസരിക്കുവാനും, വിരോധിച്ചതിനെ വർജ്ജിക്കുവാനും, നബി (സ) യുടെയും ഖലീഫമാരുടെയും സജ്ജനങ്ങളുടെയും മാർഗ്ഗം പിൻപറ്റുവാനും തീർച്ചയായും തൗഫീഖ്‌ ലഭിച്ചിരിക്കുന്നു. ഇതൊക്കെത്തന്നെയാണ്‌ ചൊവ്വായ പാത`. ചൊവ്വായപാതകൊണ്ടുളള ഉദ്ദേശ്യം വിവരിക്കുന്നതിൽ വന്നിട്ടുളള വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെ ഇബ്നുജരീർ (റ) ഈ വിവരണത്തിൽ കൂട്ടിയിണക്കി സംയോജിപ്പിച്ചിരിക്കുന്നു.

ചൊവ്വായ മാർഗ്ഗം സ്വീകരിച്ചവരാണല്ലോ സത്യവിശ്വാസികൾ. എന്നിരിക്കെ, തങ്ങൾക്ക്‌ സിദ്ധിച്ചു കഴിഞ്ഞ ആ കാര്യത്തിന്‌ വേണ്ടി നമസ്കാരങ്ങളിലും മറ്റും ഈ പ്രാർത്ഥന പിന്നെയും അവർ ആവർത്തിക്കുന്നത്‌ എന്തിനാണ്‌ ? എന്ന്‌ സംശയിക്കാമല്ലോ. ഇതുപോലെയുളള ചില സംശയങ്ങൾ വേറെ ചില സന്ദർഭങ്ങളിലും ചിലർക്ക്‌ തോന്നുവാൻ അവകാശമുണ്ട്. ഇത്തരം സന്ദർഭങ്ങളിലെല്ലാം ഉപകരിക്കുന്ന ഒരു മറുപടി ഈ സംശയത്തിന്ന്‌ ഇബ്നു കഥീർ (റ) ഇവിടെ നൽകിയിരിക്കുന്നു. അതിന്റെ സാരം ഇപ്രകാരമാണ്‌: `സിദ്ധിച്ചു കഴിഞ്ഞ അതേ കാര്യം പിന്നെയും സിദ്ധിക്കുവാനല്ല ഈ പ്രാർത്ഥന. അല്ലാഹുവിൽ നിന്നുളള ഹിദായത്ത്‌ മനുഷ്യന്‌ സദാ സമയത്തും ലഭിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്‌. അതുകൊണ്ടാണ്‌ ഇങ്ങിനെ പ്രാർത്ഥിക്കുവാൻ കൽപിച്ചിരിക്കുന്നത്‌. അവന്റെ മാർഗ്ഗത്തിൽ നിന്ന്‌ വഴിപിഴച്ചുപോകാതെ, സ്ഥിരചിത്തതയോടെ അതിൽ ഉറച്ചു നിൽക്കുവാനും, അതിൽ അഭിവൃദ്ധിയും വളർച്ചയും ലഭിച്ചുകൊണ്ടിരിക്കുവാനും അല്ലാഹുവിന്റെ സഹായവും തൗഫീഖും സിദ്ധിച്ചുകൊണ്ടിരിക്കേണ്ടിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ സ്വന്തം ദേഹത്തിനുപോലും ഉപകാരമോ, ഉപദ്രവമോ ചെയ്യാൻ മനുഷ്യന്‌ കഴിവില്ല. ആകയാൽ, അല്ലാഹുവിന്റെ സഹായഹസ്തം എല്ലാ സമയത്തും തന്റെ നേരെ നീട്ടിക്കൊണ്ടിരിക്കുവാൻ അവൻ അവനോട്‌ അപേക്ഷിച്ചുകൊണ്ടിരിക്കേണ്ടതാണെന്ന്‌ ഇത്‌ മൂലം ഉണർത്തുന്നു. ഇക്കാരണത്താൽ തന്നെയാണ്‌ ഇങ്ങിനെ പ്രാർത്ഥിക്കുവാനും സത്യവിശ്വാസികളോട്‌ അല്ലാഹു ഉപദേശിച്ചത്‌.
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ﴿٨﴾
   (ഞങ്ങളുടെ റബ്ബേ! നീ ഞങ്ങളെ നേർമാർഗ്ഗത്തിലാക്കിയ ശേഷം, ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങൾക്ക്‌ നിന്റെ പക്കൽ നിന്ന്‌ നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീ തന്നെയാണ്‌ വലിയ ദാനക്കാരൻ. (ആലുഇംറാൻ: 8)`

ٱلصِّرَٰطَ ٱلۡمُسۡتَقِيمَ (ചൊവ്വായ പാത) കൊണ്ടുളള വിവക്ഷ എന്താണെന്നും, അതിന്റെ ക്രിയാത്മകവും, നിഷേധാത്മകവുമായ വശങ്ങൾ ഏതാണെന്നും ചുരുങ്ങിയ വാക്കുകളിൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു.
صِرَٰطَ ٱلَّذِينَ أَنۡعَمۡتَ
عَلَيۡهِمۡ ( നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുളളവരുടെ പാത) ഇതാണതിന്റെ ക്രിയാത്മക വശം. ഈ അനുഗൃഹീതർ ആരാണെന്നും, അവർ ചരിച്ച പാതയിലൂടെ ചരിക്കുവാൻ നാം എന്ത്‌ ചെയ്യേണ്ടതുണ്ടെന്നും മറ്റൊരു വചനത്തിൽനിന്ന്‌ മനസ്സിലാക്കാം. അല്ലാഹു പറയുന്നു:-

 مَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَـٰئِكَ رَفِيقًا ﴿٦٩﴾ (സാരം: അല്ലാഹുവിനെയും റസൂലിനെയും ആർ അനുസരിക്കുന്നുവോ അക്കൂട്ടർ, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുളള നബിമാർ, സ്വിദ്ദീഖുകൾ, ശുഹദാക്കൾ, സ്വാലിഹുകൾ എന്നിവരോട്‌ കൂടെയായിരിക്കും. അവർ വളരെ നല്ല സുഹൃത്തുക്കളാകുന്നു. (4: 69) ഇതിന്റെ ഒരു വിശദീകരണം തന്നെയാണ്‌ അൽപം മുമ്പ്‌ ഇബ്നുജരീർ (റ)ന്റെ ഉദ്ധരണിയിലൂടെ നാം വായിച്ചതും.

ഈ വാക്യത്തിന്റെ വ്യഖ്യാനത്തിൽ ബൈളാവീ (റ) പ്രസ്താവിച്ച ചില പ്രസ്താവനകളുടെ രത്നച്ചുരുക്കം അറിയുന്നതും സന്ദർഭോചിതമായിരിക്കുമെന്ന്‌ തോന്നുന്നു. അതിങ്ങിനെ ഉദ്ധരിക്കാം: “അല്ലാഹുവിന്റെ അനുഗ്രഹം കണക്കറ്റതാണെങ്കിലും അവയെ ഐഹികമെന്നും പാരത്രികമെന്നും രണ്ടായി ഭാഗിക്കാം. ഒന്നാമത്തേത്‌ രണ്ടു വിധത്തിലുണ്ട്: ദൈവികമായി സിദ്ധിക്കുന്നതും, പരിശ്രമം വഴി സിദ്ധിക്കുന്നതും. ദൈവീകമായതിലും രണ്ടു വകയുണ്ട്‌.: ആത്മീയവും ശാരീരികവും. ആത്മാവ്‌ വിശേഷബുദ്ധി, കാര്യഗ്രഹണശക്തി, ചിന്താശക്തി ആദിയായവ ആത്മീയങ്ങളത്രെ. ശരീരഘടന, ആകൃതി, ആരോഗ്യം, സൗന്ദര്യം ആദിയായവ ശാരീരികങ്ങളുമാകുന്നു. സൽസ്വഭാവം, യോഗ്യത, പാണ്ഡിത്യം, നേതൃത്വം, സംസ്കാരം, സമ്പത്ത്‌, സ്വാധീനം ആദിയായവയും, ദുർഗുണങ്ങളിൽനിന്ന്‌ സംശുദ്ധമായിരിക്കലുമെല്ലാം അദ്ധ്വാനം വഴി സിദ്ധിക്കുന്ന അനുഗ്രഹങ്ങളാണ്‌. രണ്ടാമത്തേത്‌-അഥവാ പാരത്രികമായത്‌-പാപം പൊറുക്കപ്പെടൽ, അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലഭിക്കൽ, പുണ്യവാളൻമാരുടെ കൂട്ടത്തിൽ ശാശ്വത വിജയവും സ്വർഗ്ഗീയ ജീവിതവും സിദ്ധിക്കൽപോലെയുളള അനുഗ്രഹങ്ങളാകുന്നു. ഈ ഒടുവിൽ പറഞ്ഞ വിഭാഗത്തിൽപെട്ട അനുഗ്രഹങ്ങളും, അവ ലഭിക്കുവാൻ സഹായകമായിത്തീരുന്ന മറ്റു വിഭാഗത്തിൽ പെട്ട കാര്യങ്ങളുമാണ്‌ ഇവിടെ `അനുഗ്രഹം` കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്‌.“

ആ പാതയുടെ നിഷേധാത്മകവശം ഇതാണ്‌:
غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ
وَلَا ٱلضَّآلِّينَ  അതായത്‌, കോപവിധേയരും, വഴിപിഴച്ചവരുമായ ആളുകൾ സ്വീകരിച്ചതല്ലാത്ത മാർഗ്ഗം എന്ന്‌ സാരം. എന്നാൽ, കോപബാധിതരും, വഴിപിഴച്ചവരും എന്ന്‌ പറഞ്ഞത്‌ ആരെ ഉദ്ദേശിച്ചാണെന്നാണ്‌ ഇനി ആലോചിക്കുവാനുളളത്‌. അഹ്മദ്‌, തിർമദീ, ഇബ്നുജരീർ, ഇബ്നു അബീഹാതിം, ഇബ്നുഹിബ്ബാൻ (റ) മുതലായവർ ഉദ്ധരിച്ച ചില ഹദീസുകളിൽ `കോപബാധിതർ` കൊണ്ടുദ്ദേശ്യം യഹൂദികളാണെന്നും, `വഴിപിഴച്ചവർ` കൊണ്ടുദ്ദേശ്യം നസ്രാനി (ക്രിസ്ത്യാനി) കളാണെന്നും നബി(സ) പ്രസ്താവിച്ചതായി വന്നിരിക്കുന്നു. സഹാബികളിൽനിന്നും അപ്രകാരം രിവായത്തുകൾ കാണാം ഈ രണ്ടു വാക്കുകളുടെയും വ്യാഖ്യാനത്തിൽ ഇതല്ലാതെ മറ്റൊരു വാ​‍്യഖ്യാനവും ഉളളതായി എനിക്കറിഞ്ഞുകൂടാ എന്നുപോലും ഇബ്നു അബീഹാതിം (റ) പ്രസ്താവിച്ചതായി കാണുന്നു. റസൂൽ (സ) തിരുമേനിയുടെ ഈ വ്യഖ്യാനം നിലവിലിരിക്കെ മറ്റു വ്യഖ്യാനങ്ങൾ ആരായേണ്ടതില്ലെന്ന്‌ വ്യക്തമാണ്‌. എന്നാൽ, കോപവിധേയർ യഹൂദികളും, വഴിപിഴച്ചവർ ക്രിസ്ത്യാനികളുമാണെന്ന്‌ വരുവാൻ കാരണമെന്താണെന്നും, അല്ലാഹുവിന്റെ കോപത്തിനും, വഴിപിഴവിനും കാരണമാക്കുന്ന ആ കാര്യങ്ങളിൽ നിന്ന്‌ രക്ഷപ്പെടുവാൻ മാർഗ്ഗമെന്താണെന്നും നിശ്ചയമായും ആലോചിക്കേണ്ടതുണ്ട്‌.

ചുരുക്കി വിവരിക്കുകയാണെങ്കിൽ--ഇബ്നുകഥീർ (റ) സൂചിപ്പിച്ചതുപോലെ--ഇങ്ങിനെ പറയാം: സത്യം അന്വേഷിച്ചറിയുകയും, അത്‌ പ്രാവർത്തികമാക്കുകയും ചെയ്യുകയാണ്‌ അനുഗൃഹീതരുടെ മാർഗ്ഗം. സത്യം അറിഞ്ഞിട്ടും അത്‌ അനുഷ്ഠാനത്തിൽ വരുത്താതെ പുറം തള്ളിക്കളയുകയാണ്‌ കോപവിധേയരുടെ മാർഗ്ഗം. സത്യം മനസ്സിലാക്കാതെ സത്യമാർഗ്ഗം തെറ്റിപ്പോകുന്നതാണ്‌ വഴി പിഴച്ചവരുടെ മാർഗ്ഗം. യഹൂദികളെ ഉദ്ദേശിച്ച്‌ കോപവിധേയരായവർ എന്ന്‌ പറഞ്ഞത്‌ അവർ അറിവുണ്ടായിട്ടും അതിന്‌ എതിര്‌ പ്രവർത്തിച്ചതുകൊണ്ടാണെന്നും, ക്രിസ്ത്യാനികളെപ്പറ്റി വഴിപിഴച്ചവർ എന്ന്‌ പറഞ്ഞത്‌ അവർ സത്യം അറിയാതെ പിഴച്ചതുകൊണ്ടാണെന്നും ഇമാം ഇബ്നു തൈമിയ്യ (റ) യും ചൂണ്ടിക്കാട്ടിയിരിക്കുന്നു.
(اقتضاء الصراط المستقيم കാണുക)

മൊത്തത്തിൽ പറഞ്ഞാൽ, കോപവിധേയർ യഹൂദരും, വഴിപിഴച്ചവർ ക്രിസ്ത്യാനികളും തന്നെ. എങ്കിലും ഇവരല്ലാത്തവരിലും, കോപത്തിന്‌ വിധേയരായവരും, വഴിപിഴച്ചവരുമുണ്ട് എന്ന്‌ അല്ലാഹുവിന്റെ വചനങ്ങളിൽ നിന്ന്‌ തന്നെ വ്യക്തമാണ്‌. സത്യവിശ്വാസം സ്വീകരിച്ചശേഷം മനപൂർവ്വം അതിനെ പരിത്യജിക്കുന്നവരെപ്പറ്റി
فَعَلَيْهِمْ غَضَبٌ مِّنَ اللَّـهِ (അവരുടെമേൽ അല്ലാഹുവിങ്കൽനിന്നുളള കോപമുണ്ടായിരിക്കും..........(നഹ്ല് 106) എന്നും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന്‌ ജനങ്ങളെ തടയുന്ന അവിശ്വാസികളെപ്പറ്റി
قَدْ ضَلُّوا ضَلَالًا بَعِيدًا ﴿١٦٧﴾ (അവർ വിദൂരമായ വഴിപിഴവ്‌ പിഴച്ചുപോയി (നിസാഉ​‍്‌ 167) എന്നും പറയുന്നു. കപട വിശ്വാസികളെയും, മുശ്‌രിക്കുകളെയും സംബന്ധിച്ച്‌
وَغَضِبَ اللَّـهُ عَلَيْهِمْ وَلَعَنَهُمْ (അല്ലാഹു അവരുടെമേൽ കോപിക്കുകയും, അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. (ഫഥ്‌ 6) എന്നും പറഞ്ഞിരിക്കുന്നു. ഒരു സമുദായമെന്ന നിലക്ക്‌ കോപശാപങ്ങളിൽ യഹൂദ സമുദായവും, വഴിപിഴവിൽ ക്രിസ്തീയ സമുദായവും മുന്നിട്ടു നിൽക്കുന്നുവെന്നായിരിക്കും മേൽ സൂചിപ്പിച്ച ഹദീസുകളുടെ താൽപര്യം.
الله اعلم യഹൂദികളെപ്പറ്റി منلعن الله وغضب عليه(അല്ലാഹു ശപിക്കുകയും കോപിക്കുകയും ചെയ്തവർ (മാഇദ: 60) എന്നും
بَل لَّعَنَهُمُ اللَّـهُ بِكُفْرِهِمْ  (അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുന്നു (അൽബഖറ : 88) എന്നും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ക്രിസ്ത്യാനികളെപ്പറ്റി
قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ ﴿٧٧﴾
അവർ മുമ്പേ വഴിപിഴച്ചിട്ടുണ്ട്‌. വളരെ ആളുകളെ പിഴപ്പിക്കുകയും. ചൊവ്വായ മാർഗ്ഗംവിട്ട്‌ പിഴക്കുകയും ചെയ്തിരിക്കുന്നു, (മാഇദ : 80) എന്നും പ്രസ്താവിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക്‌ വിധേയരാകാതെ, സത്യ മാർഗ്ഗത്തിൽ നിന്ന്‌ വഴിപിഴച്ചുപോകാതെ അവന്റെ അനുഗ്രഹങ്ങൾക്ക്‌ പാത്രങ്ങളായിത്തീരുന്ന സജ്ജനങ്ങളിൽ അവൻ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ.

ഇമാം മുസ്ലിം, നസാഈ (റ) മുതലായവർ അഹൂഹുറൈറ (റ) യിൽനിന്ന്‌ ഉദ്ധരിച്ച ഒരു ഹദീസിൽ നബി (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: “നമസ്കാരം എനിക്കും എന്റെ അടിയാനുമിടയിൽ രണ്ട് പകുതിയായി ഭാഗിക്കപ്പെട്ടിരിക്കുന്നു. എന്റെ അടിയാൻ ചോദിക്കുന്നത്‌ അവന്‌ ലഭിക്കുന്നതാണെന്ന്‌ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു.
 അടിയാൻ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ٢ എന്നു പറഞ്ഞാൽ അല്ലാഹു പറയും: എന്റെ അടിയാൻ എന്നെ സ്തുതിച്ചു.
 അവൻ ٱلرَّحۡمَٰنِ ٱلرَّحِيمِ ٣ എന്നു പറഞ്ഞാൽ അല്ലാഹു പറയും: എന്റെ അടിയാൻ എന്നെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞു.
അവൻ مَٰلِكِ يَوۡمِ ٱلدِّينِ ٤ എന്നുപറഞ്ഞാൽ അല്ലാഹു പറയും: എന്റെ അടിയാൻ എന്നെ മഹത്വപ്പെടുത്തി.
അവൻ إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ ٥ എന്ന്‌ പറഞ്ഞാൽ അല്ലാഹു പറയും: ഇത്‌ എനിക്കും എന്റെ അടിയാനുമിടയിലുളള കാര്യമാണ്‌. എന്റെ അടിയാൻ ചോദിക്കുന്നത്‌ അവന്‌ ലഭിക്കുന്നതാണ്‌. അങ്ങനെ
ٱهۡدِنَا
ٱلصِّرَٰطَ ٱلۡمُسۡتَقِيمَ ٦ صِرَٰطَ ٱلَّذِينَ أَنۡعَمۡتَ
عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ
وَلَا ٱلضَّآلِّينَ ٧ എന്ന്‌ അവൻ പറഞ്ഞാൽ അല്ലാഹു പറയും: ഇത്‌ എന്റെ അടിയാനുളളതാണ്‌. അവൻ ചോദിക്കുന്നത്‌ അവന്‌ ലഭിക്കും.“

ഈ സൂറത്ത്‌ ഓതിക്കഴിയുമ്പോൾ അതോടുചേർന്ന്‌ `ആമീൻ` (آمين )
 ചൊല്ലേണ്ടതുണ്ടെന്നും, ഈ പ്രാർത്ഥന സ്വീകരിക്കേണമേ എന്നാണ്‌ അതിന്റെ അർത്ഥമെന്നും നാം മുമ്പ്‌ പറഞ്ഞുവല്ലോ. നബി (സ) അങ്ങിനെ ചൊല്ലിയിരുന്നതായി അഹ്മദ്‌, അബൂദാവൂദ്‌, തിർമദീ (റ) മുതലായവർ രേഖപ്പെടുത്തിയ ഹദീസുകളിൽ വന്നിട്ടുണ്ട്. ചില രിവായത്തുകളിൽ തിരുമേനി അത്‌ നീട്ടിച്ചൊല്ലിയിരുന്നതായും, മറ്റു ചിലതിൽ ഉറക്കെ ചൊല്ലിയിരുന്നതായും വന്നിരിക്കുന്നു. നമസ്കാരത്തിൽ ഇതൊരു ബലപ്പെട്ട സുന്നത്തുമത്രെ. നബി (സ) പറയുന്നു: “ഇമാം ആമീൻ പറയുമ്പോൾ നിങ്ങൾ ആമീൻ പറഞ്ഞുകൊളളണം. കാരണം, ഒരാളുടെ ആമീൻ പറയൽ മലക്കുകൾ ആമീൻ പറയുന്നതുമായി യോജിച്ചുവന്നാൽ അവന്‌ അവന്റെ മുൻകഴിഞ്ഞ പാപം പൊറുത്തുകൊടുക്കപ്പെടുന്നതാണ്‌.” (ബു: മു.) വേറെയും ഹദീസുകൾ `ആമീനെ`പ്പറ്റി ഉദ്ധരിക്കുവാനുണ്ട്‌.

اللهم لك الحمد والمنة والفضل وانت الموفق والمعين تحب وترضى